മാതൃകയായി ബ്രിട്ടന്‍; 30 മില്ല്യണ്‍ പൗരന്മാര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കികൊണ്ട് കോവിഡ് വാക്സിനേഷന്‍ പദ്ധതിയില്‍ ഒരു പുതിയ നാഴികക്കല്ലിട്ടു, ജൂലായ് അവസാനത്തോടെ ബ്രിട്ടനിലെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കിപ്പൂര്‍ത്തിയാക്കും

മറ്റുള്ള ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ബ്രിട്ടന്‍ മാതൃകയായി മാറിയിരിക്കുകയാണ്. കോവിഡ് വാക്സിനേഷന്‍ പദ്ധതിയില്‍ ഒരു പുതിയ നാഴികക്കല്ലിട്ടുകൊണ്ട് ബ്രിട്ടന്‍ 30 മില്ല്യണ്‍ പൗരന്മാര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുകയുണ്ടായി. ഇന്നലെ മാത്രം 4,23,852 പേര്‍ക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചപ്പോള്‍ മറ്റൊരു 2,33, 964 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചതായി റിപ്പോർട്ട്. വാക്സിന്‍ പദ്ധതിയും ലോക്ഡൗൺ നിയന്ത്രണങ്ങളും ബ്രിട്ടന്റെ കോവിഡിനെതിരെയുള്ള സമരത്തില്‍ വിജയത്തോട് കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
അതേസമയം ഇന്നലെ 3,862 പേര്‍ക്ക് മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. വത്തിനുപിന്നാലെ മരണനിരക്കും കുത്തനെ കുറഞ്ഞതായാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് 42 ശതമാനത്തിന്റെ കുറവാണ് ഇന്നലെ പ്രതിദിന മരണനിരക്കില്‍ കാണുവാൻ സാധിച്ചത്.
രോഗവ്യാപനം തടയുന്നതിലും മരണനിരക്ക് കുറയ്ക്കുന്നതിലും വാക്സിന്‍ കാര്യക്ഷമമാണെന്നാണ് ബ്രിട്ടനിലെ ഫലം മൂലം വിലയിരുത്തുന്നത്. ജൂലായ് അവസാനത്തോടെ ബ്രിട്ടനിലെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കിപ്പൂര്‍ത്തിയാക്കുന്നതാണ്. അസ്ട്രാസെനെക്കയുടെയും ഫൈസറിന്റെയും വാക്സിനു പുറമെ പുതിയ യു എസ് മോഡേണ വാക്സിന്റെ 5 ലക്ഷം ഡോസുകള്‍ കൂടി എത്തുന്നതോടെ വാക്സിന്‍ പദ്ധതിയില്‍ ഉണ്ടായിരുന്ന അനിശ്ചിതത്വം ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത് തന്നെ.
ഇതുകൂടാതെ ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതാണ്. ആറുപേരില്‍ കൂടാത്ത ആള്‍ക്കൂട്ടത്തിന് പൊതുയിടങ്ങളില്‍ ഒത്തുചേരാനും സാധിക്കും. അതുപോലെ രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒത്തുചേരാനാകുമെന്നും അധികൃതർ അറിയിച്ചു. പബ്ബുകളും ഹൈസ്ട്രീറ്റ് വ്യാപാരസ്ഥാപനങ്ങളും തുറക്കുകയുണ്ടായി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ, ജീവിതം ഭാഗികമായെങ്കിലും സാധാരണ ഗതിയിലേക്ക് മടങ്ങും. എന്നാല്‍ ബാര്‍ബര്‍ ഷോപ്പുകളും ഹെയര്‍ സലൂണുകളും എല്ലാം തുറന്നു പ്രവര്‍ത്തിക്കുവാന്‍ ഏപ്രില്‍ 12 വരെ കാത്തിരിക്കേണ്ടിവരും.
അതോടൊപ്പം തന്നെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നാലും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതുള്ള വിദേശയാത്രകള്‍ക്കു മേലുള്ള നിരോധനം ഓഗസ്റ്റ് വരെ തുടരും എന്നാണ് അറിയാന്‍ സാധിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ ഇനങ്ങളെ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇവയില്‍ പലതിനും ഭാഗികമായെങ്കിലും വാക്സിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല, സാധാരണ ഇനങ്ങളെക്കാള്‍ പതിന്മടങ്ങ് വ്യാപനശേഷിയുമുണ്ട്.
https://www.facebook.com/Malayalivartha























