മ്യാൻമറിലെ ആക്രമണം അങ്ങേയറ്റം ക്രൂരമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍; ശനിയാഴ്ച്ച 7 കുട്ടികളെയടക്കം 13 പേരെ മ്യാന്മാര്‍ പട്ടാള ഭരണക്കൂടം കൊന്നൊടുക്കി, 107 പേരാണ് ആകെ മ്യാന്മറില്‍ കൊല്ലപ്പെട്ടത്, കൂട്ട കൊലപാതകത്തെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സംഘടനയും രംഗത്ത്

പ്രക്ഷോഭകാരികള്‍ക്കെതിരെ ആക്രമണം നടത്തിയത് അങ്ങേയറ്റം ക്രൂരമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ശനിയാഴ്ച്ച 7 കുട്ടികളെയടക്കം 13 പേരെ മ്യാന്മാര്‍ പട്ടാള ഭരണക്കൂടം കൊന്നൊടുക്കിയതിനെ തുടര്‍ന്നാണ് ബൈഡന്റെ ഇത്തരത്തിലുള്ള പ്രതികരണം. ഫെബ്രുവരി ഒന്നിന് ജനാതിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് കൊണ്ട് സൈനിക ഭരണകൂടം നിലവില്‍ വന്നതിന് ശേഷം സൈനിക ഭരണകൂടത്തിനെതിരെ സമരം ചെയ്‌ത നിരവധി പേരെയാണ് ഇത്തരത്തിൽ കൊന്നൊടുക്കിയത്.
എന്നാൽ ശനിയാഴ്ച്ച 107 പേരാണ് ആകെ മ്യാന്മറില്‍ കൊല്ലപ്പെട്ടത്. ഇത് ഉള്‍പ്പടെ മ്യാന്മറില്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 423 ആയി ഉയരുകയുണ്ടായി. മ്യാന്മാര്‍ സര്‍ക്കാരിനെതിരെ വിലക്കുകള്‍ ഏര്‍പ്പെടുത്തി യുഎസ് ഇതിനോട് പ്രതികരിക്കുമോയെന്ന് ചോദിച്ചപ്പോള്‍ അതിനായുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞുവെന്നാണ് ജോ ബൈഡന്‍ ( Joe Biden) പ്രതികരിച്ചത് തന്നെ. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഈ അക്രമങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടണ്‍, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവ ഉള്‍പ്പടെ 12 രാജ്യങ്ങളാണ് ശനിയാഴ്ച്ച നടന്ന അക്രമത്തെ അപലപിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കൂട്ട കൊലപാതകത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സംഘടനയും (UN) രംഗത്തെത്തിയിരുന്നു. ഞെട്ടിക്കുന്ന സംഭവങ്ങളാണ് മ്യാന്മറില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ (UN) മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. പട്ടാള ഭരണത്തിനെതിരെ മ്യാന്മറില്‍ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തിരുന്നു.
അതേസമയം തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ കയറാന്‍ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കുകയായിരുന്നു. തങ്ങള്‍ക്ക് പട്ടാള ഭരണം വേണ്ടെന്നും ജനാധിപത്യം മതിയിയെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ (Protestors) ആവശ്യം എന്നത്. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തില്‍ മ്യാന്മറില്‍ ഇന്റര്‍നെറ്റും ഫോണ്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നെങ്കിലും പിറ്റേ ദിവസം പുനസ്ഥാപിച്ചു.
ഇത് കൂടാതെ തന്നെ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഈ പ്രതിഷേധങ്ങളും അനുബന്ധ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. മ്യാന്‍മറിലെ 5 പ്രാദേശിക മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ധാക്കിയതായി ആണ് മ്യാന്മാര്‍ സൈനിക ഭരണകൂടം (Military Coup) അറിയിച്ചിരുന്നു. മിസ്‌സീമ, ഡിവിബി, ഖിത് തിത് മീഡിയ, മ്യാന്മാര്‍ നൗ, 7ഡേ ന്യൂസ് എന്നീ മാധ്യമങ്ങളുടെ ലൈസന്‍സാണ് റദ്ധാക്കിയത്.
https://www.facebook.com/Malayalivartha























