Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മ്യാൻമറിലെ ആക്രമണം അങ്ങേയറ്റം ക്രൂരമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍; ശനിയാഴ്ച്ച 7 കുട്ടികളെയടക്കം 13 പേരെ മ്യാന്മാര്‍ പട്ടാള ഭരണക്കൂടം കൊന്നൊടുക്കി, 107 പേരാണ് ആകെ മ്യാന്മറില്‍ കൊല്ലപ്പെട്ടത്, കൂട്ട കൊലപാതകത്തെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സംഘടനയും രംഗത്ത്

29 MARCH 2021 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

പ്രക്ഷോഭകാരികള്‍ക്കെതിരെ ആക്രമണം നടത്തിയത് അങ്ങേയറ്റം ക്രൂരമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ശനിയാഴ്ച്ച 7 കുട്ടികളെയടക്കം 13 പേരെ മ്യാന്മാര്‍ പട്ടാള ഭരണക്കൂടം കൊന്നൊടുക്കിയതിനെ തുടര്‍ന്നാണ് ബൈഡന്റെ ഇത്തരത്തിലുള്ള പ്രതികരണം. ഫെബ്രുവരി ഒന്നിന് ജനാതിപത്യ ഭരണകൂടത്തെ അട്ടിമറിച്ച്‌ കൊണ്ട് സൈനിക ഭരണകൂടം നിലവില്‍ വന്നതിന് ശേഷം സൈനിക ഭരണകൂടത്തിനെതിരെ സമരം ചെയ്‌ത നിരവധി പേരെയാണ് ഇത്തരത്തിൽ കൊന്നൊടുക്കിയത്.

എന്നാൽ ശനിയാഴ്ച്ച 107 പേരാണ് ആകെ മ്യാന്മറില്‍ കൊല്ലപ്പെട്ടത്. ഇത് ഉള്‍പ്പടെ മ്യാന്മറില്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 423 ആയി ഉയരുകയുണ്ടായി. മ്യാന്മാര്‍ സര്‍ക്കാരിനെതിരെ വിലക്കുകള്‍ ഏര്‍പ്പെടുത്തി യുഎസ് ഇതിനോട് പ്രതികരിക്കുമോയെന്ന് ചോദിച്ചപ്പോള്‍ അതിനായുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞുവെന്നാണ് ജോ ബൈഡന്‍ ( Joe Biden) പ്രതികരിച്ചത് തന്നെ. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഈ അക്രമങ്ങളെ കുറിച്ച്‌ പ്രതികരിച്ചിരിക്കുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടണ്‍, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവ ഉള്‍പ്പടെ 12 രാജ്യങ്ങളാണ് ശനിയാഴ്ച്ച നടന്ന അക്രമത്തെ അപലപിച്ച്‌ കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കൂട്ട കൊലപാതകത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സംഘടനയും (UN) രംഗത്തെത്തിയിരുന്നു. ഞെട്ടിക്കുന്ന സംഭവങ്ങളാണ് മ്യാന്മറില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ (UN) മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച്‌ മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. പട്ടാള ഭരണത്തിനെതിരെ മ്യാന്മറില്‍ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. മ്യാന്‍മര്‍‌ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തിരുന്നു.

അതേസമയം തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ കയറാന്‍ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കുകയായിരുന്നു. തങ്ങള്‍ക്ക് പട്ടാള ഭരണം വേണ്ടെന്നും ജനാധിപത്യം മതിയിയെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ (Protestors) ആവശ്യം എന്നത്. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തില്‍ മ്യാന്മറില്‍ ഇന്റര്‍നെറ്റും ഫോണ്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നെങ്കിലും പിറ്റേ ദിവസം പുനസ്ഥാപിച്ചു.

 

 

ഇത് കൂടാതെ തന്നെ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഈ പ്രതിഷേധങ്ങളും അനുബന്ധ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. മ്യാന്‍മറിലെ 5 പ്രാദേശിക മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ധാക്കിയതായി ആണ് മ്യാന്മാര്‍ സൈനിക ഭരണകൂടം (Military Coup) അറിയിച്ചിരുന്നു. മിസ്‌സീമ, ഡിവിബി, ഖിത് തിത് മീഡിയ, മ്യാന്മാര്‍ നൗ, 7ഡേ ന്യൂസ് എന്നീ മാധ്യമങ്ങളുടെ ലൈസന്‍സാണ് റദ്ധാക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (20 minutes ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (26 minutes ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (48 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (1 hour ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (1 hour ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (2 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (2 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (2 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (2 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (3 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (3 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (3 hours ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (3 hours ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (4 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (6 hours ago)

Malayali Vartha Recommends