പഞ്ചസാരയും പരുത്തിയും ചണവും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി പാക്കിസ്ഥാന്‍;ഈ വസ്തുക്കളുടെ ഇറക്കുമതി പുനരാരംഭിക്കുന്നത് ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ വ്യാപാരബന്ധത്തിൽ ഭാഗികമായി ഉണർവ് നൽകും

ഒടുവിൽ പാകിസ്ഥാൻ ആ കാര്യം തീരുമാനിച്ചു. പഞ്ചസാരയും , പരുത്തിയും , ചണവും ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് പാക്കിസ്ഥാന്‍ . പുതിയതായി നിയമിതനായ ധനമന്ത്രി ഹമ്മദ് അസ്ഹര്‍ ആണ് ബുധനാഴ്ച ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ വസ്തുക്കളുടെ ഇറക്കുമതി പുനരാരംഭിക്കുന്നത് ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ വ്യാപാരബന്ധത്തിൽ ഭാഗികമായി ഉണർവ് നൽകും . 2019-ല്‍ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപരം പാക്കിസ്ഥാന്‍ നിര്‍ത്തിവച്ചു . ബുനധനാഴ്ച വൈകിട്ടുവരെ ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.
ഫെബ്രുവരിയില്‍ ഇന്ത്യയുമായി വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകാനുള്ള നടപടികളുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
തജികിസ്ഥാനില്‍ ചൊവ്വാഴ്ച നടന്ന വിവിധ രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്തിരുന്നു. എന്നാൽ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നില്ല.
കോവിഡ് മഹാമാരിക്കിടെ അവശ്യമരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞവര്‍ഷം മെയില്‍ ഇന്ത്യയില്‍നിന്ന് മരുന്നുകളും അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാക്കിസ്ഥാന്‍ നീക്കുകയും ചെയ്തു .
പൂര്‍ണമായും വിച്ഛേദിച്ച ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പഴയനിലയിലേക്ക് തിരികെ പോകുന്നതിന്റെ ആദ്യപടിയായിട്ടായിരുന്നു ഈ നടപടി സ്വീകരിച്ചത്.
മന്ത്രിസഭയുടെ ധന ഏകോപന സമിതി(ഇസിസി)യുടെ അംഗീകാരത്തിന് സമര്‍പ്പിക്കും മുന്‍പ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ പട്ടികയ്ക്ക് വാണിജ്യ-ടെക്‌സ്റ്റൈല്‍ വകുപ്പിന്റെകൂടി ചുമതലകൂടിയുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ താല്പര്യം അറിയിച്ചിരുന്നു.
ഇസിസി യോഗത്തിനുശേഷം ഇസ്ലാമബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രി ഇന്ത്യയില്‍നിന്ന് 0.5 ദശലക്ഷം ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ സ്വകാര്യമേഖലയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയത്.
r
https://www.facebook.com/Malayalivartha























