സിനോഫാമിൽ അടിതെറ്റി പാക്കിസ്ഥാൻ; ചൈനയുടെ വാക്സിൻ പണി തുടങ്ങി, അന്ന് ആക്രി വിമാനം ഇന്ന് സിനോഫാം, കരകയറുമോ പാക്കിസ്ഥാൻ?

പാക്കിസ്ഥാന് ചൈനയുടെ മാരകപ്രഹരം വീണ്ടും. അന്ന് ആക്രിവിമാനം കൊടുത്തു പറ്റിച്ചു. ഇപ്പോള്‍ മാരകപണി ചൈനയുടെ കോവിഡ് വാക്സിനായ സിനോഫാം വാക്സിന്‍ വഴി.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്നാലെ പ്രസിഡന്റ് ആരിഫ് ആല്‍വിക്കും കോവിഡ്. ചൈനീസ് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് ആരിഫ് ആല്‍വിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഈ മാസം ആദ്യമാണ് ചൈനയുടെ കോവിഡ് വാക്സിനായ സിനോഫാം വാക്സിന്‍ ഇരുവരും സ്വീകരിച്ചത്. എന്നാല്‍ താന്‍ വാക്സിന്റെ ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചത്.
ആന്റിബോഡി രൂപപ്പെടാന്‍ സമയം ആയിട്ടില്ലെന്നും ആരിഫ് ആല്‍വി ട്വീറ്റ് ചെയ്തു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആ മാസം 18ന് കുത്തിവെപ്പ് സ്വീകരിച്ചിരുന്നു. അതിന് പിന്നാലെ 20ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം വാക്‌സിന്‍ എടുത്തതിന് മുമ്പ് തന്നെ ഇമ്രാന്‍ ഖാന് വൈറസ് ബാധിച്ചിരിക്കാം എന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്. മാര്‍ച്ച് 17 ന് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബധന ചെയ്തുകൊണ്ട് അവബോധ സന്ദേശം നല്‍കിയിരുന്നു.
അതിനു പിന്നാലെയാണ് ഇമ്രാന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് തരംഗം പാക്കിസ്ഥാനെ വീണ്ടും ബാധിക്കാതിരിക്കാന്‍ എല്ലാവരും വാക്സിന്‍ എടുക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തിരുന്നു.
നിലവില്‍, ചൈനീസ് വാക്സിന്‍ പാകിസ്ഥാനില്‍ ലഭ്യമാണ്. ചൈന ഏകദേശം 5 ലക്ഷം ഡോസ് സിനോഫോം വാക്സിന്‍ പാകിസ്ഥാനായി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 10 മുതല്‍ പാകിസ്ഥാനില്‍ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു.
മറ്റ് രാജ്യങ്ങളിലെന്ന പോലെ പ്രായമായവര്‍ക്കു മുന്‍ഗണന നല്‍കിയാണ് അവിടെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത്. ഇതുവരെ 615,610 പേര്‍ക്ക് പാകിസ്ഥാനില്‍ കോവിഡ് ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാദ്യം പാക്കിസ്ഥാനില്‍ യാത്രാവിമാനം ജനവാസമേഖലയില്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 97 പേരാണ് കൊല്ലപ്പെട്ടത്. ചൈന പാകിസ്ഥാന് നല്‍കിയ വിമാനമാണ് തകര്‍ന്നു വീണത്.
പത്തുവര്‍ഷം ചൈന ഉപയോഗിച്ച വിമാനമാണിത്. ഇത് പിന്നീട് പാക്കിസ്ഥാന് വില്‍ക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 2004 മുതല്‍ 2014 വരെ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സായിരുന്നു ഈ വിമാനം ഉപയോഗിച്ചിരുന്നത്.
പിന്നീട് ഇത് പാക്കിസ്ഥാന് നല്‍കി. ഏതായാലും ഇന്ത്യ വാക്‌സിന്‍ മൈത്രിയിലൂടെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ കോവാക്‌സിനും കോവിഷീല്‍ഡുമായി തല ഉയര്‍ത്തി നില്‍ക്കുമ്പോഴാണ് ചൈനീസ് വാക്‌സിനെതിരെ നേരത്തെ തായ്വവാനടക്കമുളള രാജ്യങ്ങള്‍ രംഗത്ത് വന്നത്.
https://www.facebook.com/Malayalivartha























