ബംഗ്ലാദേശില്‍ ചരക്ക് കപ്പൽ കൂട്ടിയിടിച്ച് വന്‍ അപകടം... 26 പേരോളം മരണപ്പെട്ടു...

ബംഗ്ലാദേശിലെ ഷിതലഖ്യ നദിയില്‍ ബോട്ട് അപകടം. അപകടത്തിൽ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായതായി വാർത്തകൾ പുറത്തു വന്നു. ചരക്കു കപ്പലുമായി കൂട്ടിയിടിച്ചാണ് നൂറിലധികം യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞത്. അപകടത്തിൽ 26 പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നു.
ഞായറാഴ്ച വൈകുന്നേരം ധാക്കയില്‍ നിന്ന് 16 കിലോമീറ്റര്‍ തെക്കു കിഴക്കായി നാരായണ്‍ഗഞ്ച് ജില്ലയിലാണ് സംഭവം നടന്നത്. നാവികസേന, തീരസംരക്ഷണ സേന, അഗ്നിശമന സേന, പോലീസ് എന്നിവരാണ് തിങ്കളാഴ്ച 21 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഞായറാഴ്ച അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
പാസഞ്ചര്‍ ബോട്ടായ എം. എല്‍. സാബിത്ത് അല്‍ ഹസന്‍ , കാര്‍ഗോ കപ്പല്‍ എസ്. കെ. എല്‍ 3 നോട് സയെ ദ് പൂര്‍ കോയ്‌ല ഘട്ടില്‍ വച്ച് കൂട്ടിയിടിച്ച ശേഷം ബോട്ട് മുങ്ങുകയായിരുന്നു. കാര്‍ഗോ കപ്പല്‍ നിര്‍ത്താതെ ഓടിച്ചു പോയെന്ന് പോലീസും കാഴ്ചക്കാരും വെളിപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു.
സംഭവത്തില്‍ എഡിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വിശദമാക്കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജില്ലാ ഭരണകൂടം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും അപകടത്തില്‍ നാലംഗ സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് 25,000 ടാക്ക ($296) നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബംഗ്ലാദേശ് ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയും നാല് അംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏകദേശം 150 യാത്രക്കാരുണ്ടായിരുന്നു ബോട്ടില്‍ എന്നാണ് കരുതുന്നത്. ഇവരില്‍ 50-60 പേര്‍ക്ക് രണ്ട് ബാങ്കുകളില്‍ നീന്താന്‍ കഴിഞ്ഞതായി പോര്‍ട്ട് പോലീസ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ദീപക് ചന്ദ്ര സാഹ സ്ഥിരീകരിച്ചു. ഇത്തരത്തില്‍ കരയിലെത്തിയവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടുങ്കാറ്റിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയതായി നാരായണ്‍ ഗഞ്ച് ജില്ലാ അഗ്നിശമന സേനയും സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ഡയറക്ടറുമായ അബ്ദുല്ല അല്‍ അറേഫിന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂല കാലാവസ്ഥ കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെങ്കിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റുള്ളവരെ കണ്ടെത്താനായി സേനാംഗങ്ങൾ ഇപ്പോഴും തെരച്ചിൽ നടത്തുകയാണ്.
https://www.facebook.com/Malayalivartha























