"72 ദിവസത്തോളം കാത്തിരിക്കേണ്ടി വന്ന അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താനായി സ്വന്തം സുഹൃത്തുക്കളെ ഭക്ഷണമാക്കേണ്ടിവന്നു" ആന്‍ഡീസ് പ്ലെയിനപകടം അതിജീവിച്ചയാള്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു

1972 ല്‍ നടന്ന ആന്‍ഡീസ് വിമാനാപകടം അതിജീവിച്ച ഹോസ് ലൂയിസ് കോച്ചെ ഇന്‍സിയാര്‍ട്ട് എന്നയാൾ പങ്കുവച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കടുത്ത മനോവിഷമത്തോടെയാണ് ആ കാത്തിരിപ്പിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുന്നത്. 45 യാത്രക്കാരുണ്ടായിരുന്ന ആ വിമാനത്തില്‍ അപകടത്തിനുശേഷം അവശേഷിച്ചത് വെറും 16 പേര്‍ മാത്രമാണ് എന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 72 ദിവസത്തോളം കാത്തിരിക്കേണ്ടി വന്നു. ആയതിനാൽ തന്നെ അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താനായി സ്വന്തം സുഹൃത്തുക്കളെ ഭക്ഷണമാക്കേണ്ടിവന്നു.
ഉറുഗ്വേയില്‍ നിന്നും ചിലിയിലേയ്ക്ക് യാത്ര പുറപ്പെട്ട ഉറുഗ്വേ വ്യോമസേന വിമാനം 571, ആന്‍ഡീസ് പര്‍വ്വതനിരയ്ക്ക് മുകളിലൂടെ സഞ്ചരിക്കവേ, സാങ്കേതിക നിര്‍ദ്ദേശങ്ങളെ അവഗണിച്ചുകൊണ്ട് അത്ര പരിചയസമ്പന്നനല്ലാത്ത പൈലറ്റ് വിമാനമിറക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.
അതായത് കൂടെയുണ്ടായിരുന്നവരുടെ മൃതദേഹം മഞ്ഞ് മൂടിയതിനാല്‍ അഴുകിയിരുന്നില്ല. അവരെ ആഹാരമാക്കാമെന്നും വേണ്ടായെന്നുമുള്ള സംവാദങ്ങള്‍ക്കൊടുവില്‍ എല്ലാവരും സ്വന്തം ജീവന്‍ നിലനിര്‍ത്താനായി അവരെ ഭക്ഷിക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ദിനങ്ങളായിരുന്നു അത്. മനസിനേയും കൈകളെയും വളരെ പ്രയാസപ്പെട്ടു നിയന്ത്രിച്ചാണ് മാംസമെടുത്തതും ഭക്ഷിച്ചതും.
അതോടൊപ്പം തന്നെ അതൊരഗ്നിപരീക്ഷ തന്നെയായിരുന്നു. എന്നാല്‍ ഇന്ന് ആ സംഭവസത്തിന്റെ മാനസിക സമ്മര്‍ദ്ദമൊന്നും തന്നെ ജീവിതത്തില്‍ കൊണ്ട് നടക്കുന്നില്ലെന്നും, എന്തെങ്കിലും കഷ്ടതകള്‍ വരുമ്ബോള്‍ മാത്രം അന്നത്തെ ആ കാത്തിരിപ്പിന്റെ ദിവസങ്ങളെക്കുറിച്ചോര്‍ക്കാറുണ്ടെന്നും ലൂയിസ് കോച്ചെ പങ്കുവച്ചു. കാരണം ആ സംഭവത്തിനു മുന്നില്‍ തന്റെ ഏതൊരു പ്രശ്നവും നിസ്സാരമാണെന്ന് ബോധ്യപ്പെടുത്താന്‍ ആ ഓര്‍മ്മകള്‍ സഹായകമാണെന്ന് അയാള്‍ ഉറച്ചു വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha























