തീ പടരുന്നതിനിടെ കെട്ടിടത്തില്‍ കുടുങ്ങിയ കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തി യുവാക്കൾ...രക്ഷാപ്രവർത്തന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു
തീ പടരുന്നതിനിടെ കെട്ടിടത്തില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റഷ്യയിലെ കൊസ്റ്റോര്‍മയില്‍ നിന്നുള്ള സാഹസിക രക്ഷാ പ്രവര്‍ത്തനമാണ് വൈറലാകുന്നത്. യുവാക്കള്‍ കെട്ടിടത്തിലെ ഡ്രയിനേജ് പൈപ്പില്‍ അള്ളിപ്പിടിച്ച് നിന്ന് രണ്ട് കൊച്ചു കുട്ടികളെ താഴെ എത്തിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളത്. മൂന്നാമത്തെ നിലയിലെ തീപിടിത്തത്തില്‍ നിന്നാണ് കുട്ടികളെ യുവാക്കള്‍ ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തിയത്.
കെട്ടിടത്തിലെ ഡ്രയിനേജ് പൈപ്പിലൂടെ വലിഞ്ഞു കയറിയ ഒരാള്‍ പൈപ്പില്‍ നിന്നും ഏതാണ്ട് ഒരു മീറ്റര്‍ ദൂരത്തിലുള്ള ജനാലയിലൂടെ കൈ നീട്ടിയാണ് കുട്ടിയെ എടുക്കുന്നത്. പൈപ്പില്‍ ബാലന്‍സ് നഷ്ടപ്പെടാതെ നില്‍ക്കാന്‍ യുവാവ് കിണഞ്ഞു ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പൈപ്പില്‍ കയറി നില്‍ക്കുന്ന രണ്ടാമത്ത ആളിലേക്ക് ആദ്യത്തെ അള്‍ കുട്ടിയെ കൈമാറുന്നു. ഇയാള്‍ പിന്നീട് തൊട്ടു താഴെ നില്‍ക്കുന്ന മറ്റൊരു യുവാവിനും പിന്നീട് താഴെ നില്‍ക്കുന്ന യുവതിക്കും കുട്ടിയെ കൈമാറുകയാണ് ചെയ്തത്. കെട്ടിടത്തില്‍ കുടുങ്ങി കിടന്ന രണ്ട് കുട്ടികളെയും സമാനമായാണ് താഴെ എത്തിച്ചത്. മുകളിലെ നിലയില്‍ നിന്നും തീയും പുകയും ഉയരുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. 30 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് രണ്ട് കുട്ടികളെയും താഴെ എത്തിച്ചത്. തീ പിടിച്ച കെട്ടിടത്തിന് എതിര്‍വശത്തായി നില്‍ക്കുന്ന കെട്ടിടത്തില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പിന്നീട് ഈ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. സംഭവത്തിന്‍്റെ വിശദ വിവരങ്ങളും വീഡിയോക്ക് താഴെയുള്ള വിവരണത്തില്‍ നല്‍കിയിട്ടുണ്ട്. പടിഞ്ഞാറന്‍ റഷ്യയിലെ കൊസ്റ്റോര്‍മ എന്ന നഗരത്തിലാണ് സംഭവം നടന്നത് എന്നാണ് പറയുന്നത്.
കുട്ടികളെ യുവാക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയതിന് തൊട്ടുപിന്നാലെ അഗ്നിശമനാ സംഘം സ്ഥലത്ത് എത്തുകയും തീ ആളിപ്പടരുന്നത് നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. കൃത്യസമയത്ത് സാഹസികമായി കുട്ടികളെ രക്ഷപ്പെടുത്തിയ യുവാക്കള്‍ക്ക് ധീരതക്കുള്ള ആവാര്‍ഡ് നല്‍കുന്നതിനായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ 13 ന് അപ്ലോഡ് ചെയ്ത വീഡിയോക്ക് 14,000 ത്തില്‍ അധികം കാഴ്ച്ചക്കാരെയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. നിരവധി ആളുകള്‍ യുവാക്കളുടെ ധീരമായ നടപടിയെ അഭിനന്ദിച്ച് രംഗത്ത് എത്തി. അനുകമ്ബയും ധൈര്യവും ഉള്ള ഈ യുവാക്കള്‍ യഥാര്‍ത്ഥ ഹീറോകളാണെന്ന് പലരും അഭിപ്രായപ്പെട്ടു. കുട്ടികള്‍ തീര്‍ച്ചയായും ഭയപ്പെട്ടിരിക്കാം എന്നും എന്നാല്‍ ഇത്തരം ഒരു സാഹസത്തിന് മുതിര്‍ന്നില്ലാ എങ്കില്‍ അവര്‍ തീയില്‍ അകപ്പെട്ടേനെയെന്ന് അര്‍മാന്‍ എന്നയാള്‍ വീഡിയോക്ക് താഴെ കുറിച്ചു. മൂന്ന് പേരെ താങ്ങാനുളള ശേഷി 12 ഇഞ്ചിന്റെ പൈപ്പിന് ഉണ്ടാകുമോ എന്നായിരുന്നു മറ്റൊരാളുടെ സംശയം. പൈപ്പ് തകര്‍ന്നെങ്കില്‍ എല്ലാവരും അകപ്പെടത്തില്‍ പെട്ടേനെയെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
അതേ സമയം കണ്‍മുന്നില്‍ അപകടം നടക്കുമ്ബോള്‍ വീഡിയോ ചിത്രീകരിച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. വീഡിയോ എടുക്കുന്നതിന് പകരം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാവുക ആയിരുന്ന ഇവര്‍ ചെയ്യേണ്ടിയിരുന്നത് എന്ന് അഭിപ്രായപ്പെട്ടവരും ധാരാളമാണ്.
https://www.facebook.com/Malayalivartha