14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?

കാപ്പ കേസിൽ കുടുക്കി ജയിലിലാക്കിയ ബിജെപി കൗൺസിലർ ആർ സുഗതൻ ഈ മാസം 13 ന് പുറത്തിറങ്ങും. 14 ന് അദ്ദേഹം കോർപ്പറേഷനിൽ എത്തുമെന്നാണ് വിവരം . ഇതോടെ ജനത്തിനു മുന്നിൽ പരിഹാസ്യരാകുന്നത് കോർപ്പറേഷനിലെ കമ്യൂണിസ്റ്റ് – കോൺഗ്രസ് സഖ്യം .തന്റെ കൊക്കിന് ജീവൻ ഉണ്ടെങ്കില്‍ വാഴോട്ടുകോണം വാർഡ് കൗണ്‍സിലർ ആർ സുഗതൻ തിരുവനന്തപുരം കോർപ്പറേഷനിൽ കയറില്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ.എസ്.ശബരിനാഥിന്റെ വെല്ലുവിളി. ജയിൽ ഇടിഞ്ഞാലും സുഗതൻ പുറത്ത് വരില്ലെന്നായിരുന്നു സിപിഎമ്മുകാരുടെ വെല്ലുവിളി. ഇതെല്ലാം കോടതി തന്നെ മടക്കി കയ്യിൽ കൊടുത്ത അവസ്ഥയാണ് . ഇപ്പോൾ കോടതി അനുമതിയോടെ സുഗതൻ കോർപ്പറേഷനിൽ എത്തും, സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും .അന്ന് ശബരിനാഥന് മറുപടി നൽകിയ കരമന ജയനും അത് കൃത്യമായി പറഞ്ഞിരുന്നു. . “പ്രിയപ്പെട്ട ശബരിനാഥിനോട് ഒറ്റ കാര്യമേ പറയാനുള്ളൂ, സുഗതൻ തിരിച്ചുവരും. തിരുവനന്തപുരം നഗരസഭയുടെ ഉള്ളില്‍ സുഗതൻ കയറുകയും ചെയ്യും. ശബരിനാഥ് കൊക്കിനെയും, കോഴിയെയും, കാക്കയേയും നോക്കി ഇരുന്നോളു”- ഇതും ശബരിനാഥനുള്ള വെല്ലുവിളിയായിരുന്നു.കോടതി അനുമതിയോടെ സുഗതൻ എത്തുമ്പോൾ തടയാൻ ശബരിനാഥനോ, സിപിഎമ്മുകാർക്കോ കരുത്തുണ്ടോയെന്നാണ് അറിയേണ്ടത്. ഇരു കൂട്ടരെയും ലക്ഷ്യമിട്ട് ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. ആളും തരവും അറിഞ്ഞ് വെല്ലുവിളിക്കണ്ടെ ശബരീയെന്നും, കൊക്ക് ചത്തോയെന്നുമൊക്കെയാണ് ആളുകൾ ചോദിക്കുന്നത്.
കാപ്പ കേസിൽ പ്രതിയായ ബിജെപി കൗൺസലർ ആർ.സുഗതന് ആശ്വാസമായി ഇടക്കാല ജാമ്യം. നെടുമങ്ങാട് കോടതിയാണ് സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13 ന് വൈകിട്ട് 5 മുതൽ ജൂലൈ 14 രാത്രി 9 വരെ ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം അനുവദിച്ചെങ്കിലും കാപ്പാ കേസില്‍ ഹൈക്കോടതി അനുമതി നല്‍കിയാല്‍ മാത്രമേ സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്താന്‍ കഴിയൂ. ഇതിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷന്റെ 101 അംഗ ഭരണസമിതിയിൽ സുഗതൻ ഉൾപ്പെടെ 50 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്. സുഗതന്റെ 6 മാസത്തെ കാപ്പാതടവ് കാപ്പാ ഉപദേശക സമിതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. സുഗതനെ തടങ്കലിൽ വയ്ക്കാൻ തക്കതായ കാരണമുണ്ടെന്നാണ് ഉപദേശകസമിതി സർക്കാരിനു റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതു പ്രകാരം സുഗതന്റെ തടങ്കൽ തുടരുമെന്ന് കാട്ടി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി കിട്ടിയില്ലെങ്കിൽ അറസ്റ്റിലായ ജൂൺ 10 മുതൽ ആറു മാസം സുഗതൻ ജയിലിൽ തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ. വധശ്രമക്കേസുകൾ, ഭീഷണിപ്പെടുത്തൽ, വഴിതടയൽ, പൊലീസിനെതിരെ കയ്യേറ്റം, വീടുകയറി വാഹനം അടിച്ചു തകർക്കൽ, ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ആയുധം കൊണ്ടു മാരകമായി പരുക്കേൽപിക്കൽ തുടങ്ങിയ കേസുകളാണ് സുഗതനെതിരെ ഉള്ളത്.
https://www.facebook.com/Malayalivartha

























