വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ദക്ഷിണ ചൈനയിൽ ഉണ്ടായ പ്രളയവുമായി ബന്ധപ്പെട്ട ഒരു വാർത്തയിലാണ് വെള്ളത്തിൽ ഒഴുകിയെത്തുന്ന പാമ്പുകളെ ആളുകൾ പിടികൂടി ഭക്ഷണമാക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൈനയിലെ ഗുവാങ്‌സി മേഖലയിലാണ് ഈ സംഭവം നടന്നത്ദക്ഷിണ ചൈനയിൽ കനത്ത മഴയും പ്രളയവും തുടരുന്നതിനിടെ, ജനജീവിതത്തിനു വെല്ലുവിളിയായി മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ പാമ്പുവളർത്തൽ ഫാമിൽനിന്നു പുറത്തെത്തിയതായി റിപ്പോർട്ട്. വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയ പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗുവാങ്‌സി മേഖലയിലെ ഒരു പാമ്പുവളർത്തൽ കേന്ദ്രത്തിൽനിന്നാണ് പാമ്പുകൾ പുറത്തെത്തിയതെന്ന് ചൈനീസ് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാംസത്തിനും മരുന്നിനും തോലിനുമായി വിഷപ്പാമ്പുകളെ വളർത്തുന്ന ഫാമുകൾ ചൈനയിൽ ധാരാളമുണ്ട്. പ്രദേശവാസികൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പാമ്പുകടിയേറ്റ് പലരും ചികിൽസയിലാണ്. ഒരു സ്ത്രീ മരിച്ചതായും റിപ്പോർട്ടുണ്ട്. വെള്ളത്തിൽ ഒഴുകിയെത്തുന്ന പാമ്പുകളെ ഭക്ഷണമാക്കാനാണ് ആളുകൾ പിടിക്കുന്നതെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. വലയും മറ്റും ഉപയോഗിച്ച് പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകളും പ്രചരിക്കുന്നുണ്ട്."നൂറുകണക്കിന് പാമ്പുകൾ ഒറ്റയടിക്ക് രക്ഷപ്പെട്ടു. അഞ്ചോ ആറോ പാമ്പുകളെ ഞാൻ കണ്ടിട്ടുണ്ട്," പ്രാദേശിക ആശുപത്രിയിൽ പാമ്പുകടിയേറ്റ ഒരാൾ ബീജിംഗ് ന്യൂസിനോട് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീടിന്റെ താഴത്തെ നിലയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെ ഒരു മൂർഖൻ പാമ്പ് തന്നെ കടിച്ചതായി
ഗ്രാമവാസി പറഞ്ഞു.ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനുശേഷം നിരവധി ഗ്രാമീണരെ ചികിത്സിച്ചതായി പാമ്പുകടിയേറ്റ രോഗികളെ ചികിത്സിക്കുന്ന ഒരു പ്രാദേശിക ഡോക്ടർ പത്രത്തോട് പറഞ്ഞു.ഗ്വാങ്‌സിയിൽ തിങ്കളാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിനിടയിലാണ് ഈ സംഭവം. രണ്ട് ജലസംഭരണികൾ കവിഞ്ഞൊഴുകുകയും പൊട്ടുകയും ചെയ്തു, ഇത് വെള്ളപ്പൊക്കത്താൽ ചുറ്റപ്പെട്ട നിരവധി പട്ടണങ്ങളിലെ ഗ്രാമങ്ങളെ അവശേഷിപ്പിച്ചു. കുറഞ്ഞത് ആറ് പേർ മരിച്ചു, കുറഞ്ഞത് 50,000 പേരെ ഒഴിപ്പിച്ചു. ആറ് പേരെ ഇപ്പോഴും കാണാതാവുന്നു.മെയ്സാക് ചുഴലിക്കാറ്റിലും കനത്ത മഴയിലും ദക്ഷിണ ചൈനയിൽ കനത്ത നാശനഷ്ടങ്ങളുണ്ട്.
മെയ്‌സാക് ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അതിശക്തമായ മഴയാണ് പാമ്പ് ഫാം സ്ഥിതി ചെയ്യുന്ന ഹെങ്‌ഷൗവിലെ ഡെങ്‌വെയ് ഗ്രാമത്തെ പ്രളയത്തിലാഴ്ത്തിയത്.ജനവാസ മേഖലയിലേക്ക് ഇറങ്ങിയ പാമ്പുകളെ പിടികൂടാനും നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാനും രക്ഷാപ്രവർത്തകർ രംഗത്തുണ്ട്.നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകുകയുംഅണക്കെട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ജനവാസമേഖലകളിലേക്കു പ്രളയജലം ഇരച്ചുകയറി. ഇതുവരെ ആറുപേർ മരിച്ചെന്നും ഒന്നര ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha



























