ലോകത്തെ വീണ്ടും അമ്പരപ്പിച്ച് ചൈന... എങ്ങനെ ഇത് സാധിച്ചു... ഉറ്റുനോക്കി ലോകജനത! കൊറോണയ്ക്കിടയിലും...
കോവിഡിനെ ചെറുക്കാൻ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ലോകത്താകമാനം 200 കോടി ഡോസ് വാക്സിൻ ജനങ്ങൾക്ക് നൽകിയെന്ന് കണക്കുകൾ ഈ മാസം ആദ്യം തന്നെ പുറത്ത് വന്നിരുന്നു. ഇതിൽ 60 ശതമാനത്തിലേറെ വാക്സിനും ഇന്ത്യ, ചൈന, യുഎസ് എന്നീ മൂന്ന് രാജ്യങ്ങളിലുള്ളവർക്കാണ് നൽകിയതെന്നും ഇന്ത്യ ടുഡേയുടെ റിപ്പോർട്ടുകൾ വായിക്കുന്നതിലൂടെ മനസ്സിലാക്കാൻ സാധിക്കും.
വാക്സിനേഷനിൽ ചൈനയാണ് മുന്നിൽ നിൽക്കുന്നതെന്നും അതിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വന്നിട്ടുള്ള വാർത്തകൾ മറ്റ് രാജ്യങ്ങളെ ഏറെ ഞെട്ടിക്കുന്നതാണ്.
അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളി ചൈനയില്‍ വിതരണം ചെയ്ത കോവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടിയിലെത്തും എന്നാണ് ഇപ്പോഴത്തെ ഏറ്റവും ഒടുവിലായി പുറത്ത് വന്ന റപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
ലോകത്ത് മറ്റൊരു രാജ്യത്തിനും സാധിക്കാത്ത സമാനതകളില്ലാത്ത വേഗത്തിലാണ് ചൈനയിലെ കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങളിൽ പോലും റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ ബുധനാഴ്ച വരെ ചൈനയിൽ 96 കോടി 70 ലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ഇത് അമേരിക്കയില്‍ വിതരണം ചെയ്തതിന്റെ മൂന്നിരട്ടി ഡോസുകളാണ് എന്ന് പറയാൻ സാധിക്കും. ആഗോള തലത്തില്‍ 250 കോടിയോളം ഡോസുകളാണ് ഇതുവരെ കുത്തിവെച്ചിട്ടുള്ളതും.
ഇതില്‍ 40 ശതമാനവും നടത്തിയത് ചൈനയിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൊവിഡ് മഹാമാരി പൊട്ടി പുറപ്പെട്ട ചൈനയിൽ മാസ് വാക്സിനേഷൻ നടത്തി എന്ന് പറയുമ്പോൾ മറ്റ് രാജ്യങ്ങൾക്ക് അത് ഇപ്പോഴും ഒരു അത്ഭുതമായി തന്നെയാണ് കാണുന്നത്.
തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ചൈനയിലെ വാക്‌സിനേഷന്‍ അതിവേഗത്തിലാണ് 100 കോടിയിലേക്കെത്താന്‍ പോകുന്നത്. മാര്‍ച്ച് 27-ന് ചൈനയില്‍ 10 ലക്ഷം പേര്‍ക്ക് മാത്രമാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നത്.
എന്നാല്‍ മെയ് മാസത്തോടെ വാക്‌സിനേഷന്റെ വേഗത വളരെ വേഗത്തിൽ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 50 കോടിയോളം ഡോസുകളാണ് വിതരണം ചെയ്തതെന്നാണ് ചൈനീസ് ആരോഗ്യ കമ്മീഷന്റെ രേഖകള്‍ സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്ച മാത്രമായി 20 ദശലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ നിരക്കില്‍ പോകുകയാണെങ്കില്‍ ഈ ആഴ്ചയ്ക്കുള്ളില്‍ തന്നെ 100 കോടി ഡോസെന്നത് കവിയാന്‍ സാധ്യത ഏറെയാണ്. ചൈനയിലെ 140 കോടിയോളം വരുന്ന ജനങ്ങള്‍ വാക്‌സിനേറ്റഡാവാന്‍ ഇനി ദിവസങ്ങള്‍ മാത്രം മതിയെന്നാണ് കണക്കുകള്‍ കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.
അതേസമയം, ജൂൺ രണ്ട് വരെയുള്ള കണക്കുപ്രകാരം 70.5 കോടിയിലേറെ ഡോസ് വാക്സിൻ ചൈനയിൽ ജനങ്ങൾക്ക് നൽകിയിരുന്നു. യുഎസിൽ വാക്സിനേഷൻ 29.7 കോടി ഡോസ് കടന്നു. മൂന്നാമതുള്ള ഇന്ത്യയിൽ 21.6 കോടിയിലേറെ ഡോസ് വാക്സിൻ ജൂൺ തുടക്കത്തോടെ ജനങ്ങൾക്ക് നൽകിയിരുന്നു. ബ്രസീൽ, ജർമനി എന്നീ രാജ്യങ്ങളാണ് വാക്സിനേഷൻ കണക്കിൽ തൊട്ടുപിന്നിൽ നിൽക്കുന്നത്.
വാക്സിനേഷനിൽ മുന്നിലുള്ള ഇന്ത്യ, ചൈന, യുഎസ് എന്നീ രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ 40 ശതമാനവും. ദിനംപ്രതി കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകുന്നതും ഇന്ത്യ ഉൾപ്പെടെയുള്ള ഈ മൂന്ന് രാജ്യങ്ങളിലാണ്. സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലും മരണ നിരക്ക് കൂടുതലുള്ള രാജ്യങ്ങളിലും വാക്സിനേഷൻ വേഗത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വൈറസിന്റെ വ്യാപനം കുറഞ്ഞതോടെയാണ് തുടക്കത്തില്‍ ആളുകള്‍ വാക്‌സിനേഷന്‍ മടി കാണിച്ചത്. എന്നാല്‍ വടക്കന്‍ അന്‍ഹുയി, ലിയാനിങ് പ്രവശ്യകളിലും തെക്ക് ഗുവാങ്‌ഡോങിലും അടുത്തിടെയുണ്ടായ അപകടരമായ രീതിയിലുള്ള വ്യാപനം ആളുകളെ വാക്‌സിന്‍ എടുക്കാന്‍ പ്രേരിപ്പിച്ചു. വാക്‌സിനേഷന് മടികാണിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളും ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
https://www.facebook.com/Malayalivartha