ചതിയൻ ചൈനയ്ക്ക് മറുപടി... അതിർത്തിയിൽ നേരിടേണ്ടത് ഒരു ശക്തിയെ മാത്രമല്ല.... ഒളിഞ്ഞിരിക്കുന്നത് ലോകപോലീസ്... വടിയെടുത്ത് മോദിയും...

ജമ്മുവിലെ കാലൂചക് സൈനിക കേന്ദ്രത്തിന് മുകളില്‍ ഞായറാഴ്ച രാത്രി രണ്ട് തവണ സംശയാസ്പദമായ രീതിയില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രാത്രി 11.30 നും 1.30 നുമാണ് സൈനിക ആസ്ഥാനത്തിനുള്ളില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്. ഡ്രോണുകളെ പ്രവര്‍ത്തനരഹിതമാക്കാന്‍ സൈനികര്‍ അവയ്ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.
എന്നാൽ ഇപ്പോൾ കണ്ടെത്തിയ മറ്റൊരു കാര്യമെന്തെന്നാൽ, ഇത്തരം അന്വേഷണം ചെന്നെത്തി നിൽക്കുന്നത് പാകിസ്ഥാനിൽ നിന്ന് ചൈനയിലേക്കാണ്. ഇന്ത്യയിലേക്കുള്ള ആയുധക്കടത്തിനും ആക്രമണങ്ങൾക്കും പാക്കിസ്ഥാന് ഡ്രോണുകൾ ലഭ്യമാക്കിയതിൽ മുഖ്യപങ്ക് വഹിക്കുന്നത് ചൈനയാണെന്ന നിർണായക വിവരമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.
ചൈനയിൽ നിന്നു വാങ്ങുന്ന വിലകുറഞ്ഞ ഡ്രോണുകൾ ഉപയോഗിച്ച് 2019 മുതൽ ആയുധങ്ങളും ലഹരിമരുന്നും വ്യാജ നോട്ടുകളും പാക്കിസ്ഥാൻ ഇന്ത്യയിലേക്കു കടത്തുന്നുണ്ട് എന്നുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഹെക്സാകോപ്റ്റർ, ക്വാഡ്കോപ്റ്റർ എന്നീ വിഭാഗങ്ങളിലുള്ള ഡ്രോണുകളാണു പാക്ക് ഭീകരർ ഇതിനായി വാങ്ങിയിട്ടുള്ളത്. 900 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളുമായി പറന്നുയരാൻ കെൽപുള്ള ആയുധസജ്ജമായ 50 ഡ്രോണുകളാണ് പാകിസ്ഥാൻ സ്വന്തമാക്കിയിട്ടുള്ളത്. വിങ് ലൂങ് 2 എന്ന വിഭാഗത്തിൽ പെടുന്ന ഡ്രോണുകളാണ് 2020 ഡിസംബറിൽ ചൈന പാക്കിസ്ഥാനു കൈമാറിയത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
പാകിസ്ഥാൻ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് അതിർത്തിയിലൂടെ നുഴഞ്ഞുകയറി ആക്രമണം നടത്തുന്നതിനു പകരമായി, ദൂരെ ഒരിടത്തു നിന്ന് ഡ്രോണുകൾ നിയന്ത്രിച്ചുള്ള സ്ഫോടനങ്ങളാണ് ഭീകരർ ഇന്ത്യയ്ക്കെതിരെ പരീക്ഷിക്കാൻ ഒരുങ്ങുന്നത്.
ഇതിന്റെ തെളിവാണ് ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ താവളത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ഇരട്ട സ്ഫോടനം. 1.5 കിലോഗ്രാം വീതമുള്ള രണ്ടു സ്ഫോടക വസ്തുക്കളാണ് വ്യോമസേനാ താവളത്തിനുള്ളിൽ പതിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടർന്നുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് 2019ൽ അതിർത്തിയിലുടനീളം സേന സുരക്ഷ ശക്തമാക്കിയിരുന്നു.
പാക്ക് സേന, ചാര സംഘടനയായ ഐഎസ്ഐ എന്നിവ വഴിയാണു ചൈനയിൽ നിന്നുള്ള ഡ്രോണുകൾ ഭീകരർക്കു ലഭ്യമാക്കുന്നതെന്നാണു വിവരം. ഇന്ത്യയിലേക്കു നുഴഞ്ഞു കയറാൻ തക്കംപാർത്ത് മൂന്നൂറിലധികം ഭീകരർ അതിർത്തിയോട് ചേർന്ന് പാക്ക് അധിനിവേശ കശ്മീരിലുള്ള താവളങ്ങളിൽ കഴിയുന്നുണ്ടെന്നാണു കരസേനയുടെ കണക്കുകൂട്ടൽ.
അതേസമയം, ജമ്മു-പത്താന്‍കോട്ട് ദേശീയപാതയില്‍ കാലൂചക്-പുര്‍മണ്ഡല്‍ റോഡില്‍ കാലൂചക് സൈനിക കേന്ദ്രത്തിന് സമീപം രണ്ട് ക്വാഡ്‌കോപ്ടറുകള്‍ ശ്രദ്ധയില്‍ പെട്ടതായി പോലീസ് അറിയിച്ചു. ഡ്രോണുകള്‍ക്ക് നേരെ സൈനികോദ്യോഗസ്ഥര്‍ 20-25 റൗണ്ട് വെടിയുതിര്‍ത്തു. എന്നാല്‍ ഡ്രോണുകള്‍ ഇരുളിലേക്ക് നീങ്ങി മറഞ്ഞതായാണ് വിവരം.
ഇതേ തുടര്‍ന്ന് ജമ്മുവില്‍, പ്രത്യേകിച്ച് സൈനികആസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ജമ്മുവിലെ വ്യോമസേനാ ആസ്ഥാനത്ത് ഡ്രോണുപയോഗിച്ച് ഭീകരര്‍ സ്‌ഫോടനം നടത്തിയിരുന്നു. പുല്‍വാമയിലെ ഒരു എസ്പിഒ ഉദ്യോഗസ്ഥനും ഭാര്യയും ഭീകരരുടെ വെടിവെപ്പില്‍ മരിക്കുകയും ചെയ്തിരുന്നു.
ഡ്രോണുകൾ ഉപയോഗിച്ചുള്ള ജമ്മുവിലെ ടെസ്റ്റ് ആക്രമണത്തിനു പിന്നാലെ കൂടുതൽ ആക്രമണങ്ങൾക്കു ഭീകരർ മുതിരുമോ എന്നാണ് ഇനി അറിയേണ്ടത്. വ്യോമതാവളത്തിനുള്ളിലേക്ക് ഡ്രോണുകൾ ഇടിച്ചിറക്കി സ്ഫോടനം നടത്താൻ സാധിച്ചത് നേട്ടമായി ഭീകരർ കരുതാൻ സാധ്യതയേറെ. അതു നൽകുന്ന ആത്മവിശ്വാസത്തിൽ കൂടുതൽ ആക്രമണങ്ങൾക്ക് അവർ തയാറായേക്കുമെന്നാണു സുരക്ഷാ സേനകളുടെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha
























