ഇടവേള നല്ലത് തന്നെ; രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി ആറ് മാസത്തിനു ശേഷം മൂന്നാം ഡോസ് നല്‍കണം, ശക്തമായ രോഗപ്രതിരോധ ശേഷിയ്ക്ക് ഉപയോഗപ്രദം; ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ട് പുറത്ത്

ലോകമെമ്പാടും വാക്‌സിൻ നൽകി കോറോണയ്ക്കെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കുകയാണ്. ഇതിനിടെ മറ്റൊരു നിർണായക വിവരം പുറത്ത് വരുകയാണ്. ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക കോവിഡ് -19 വാക്സിനുകളുടെ മൂന്നാമത്തെ ഷോട്ട് ശക്തമായ രോഗപ്രതിരോധ ശേഷി നല്‍കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ട് പുറത്ത്. ചില രാജ്യങ്ങളില്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ മൂന്നാം ഡോസ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്നതാണ്.
വാക്‌സിനിലെ മൂന്നാമത്തെ ഡോസ് ആന്റിബോഡിയും ടി-സെല്‍ രോഗപ്രതിരോധ പ്രതികരണങ്ങളും വര്‍ദ്ധിപ്പിക്കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പഠനം കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് 45 ആഴ്ച വരെ വൈകുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്.
അതോടൊപ്പം തന്നെ വാക്സിന്‍ ബൂസ്റ്റര്‍ പ്രചാരണത്തിനുള്ള പദ്ധതികള്‍ പരിശോധിക്കുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. മുതിര്‍ന്നവരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും ഇതിനകം ഒരു ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയിട്ടുമുണ്ട്. വാക്‌സിന്‍ നിലവിലെ വേരിയന്റുകളില്‍ നിന്ന് ഒരു നിശ്ചിത സമയത്തേക്ക് പരിരക്ഷിക്കുന്നു എന്നതിതിന് തെളിവുണ്ട്. അതിനാല്‍ അത്തരമൊരു ബൂസ്റ്റര്‍ ആവശ്യമില്ലായിരിക്കാം. ഓക്സ്ഫോര്‍ഡ് വാക്സിന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ആന്‍ഡ്രൂ പൊള്ളാര്‍ഡ് പറഞ്ഞു.
യുകെയില്‍ ഇപ്പോള്‍ മൂന്നാമത്തെ ഡോസുകള്‍ നല്‍കുന്നത് മറ്റ് രാജ്യങ്ങളില്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സ്വീകാര്യമല്ല. അസ്ട്രാസെനെക്ക വാക്‌സിന്‍ ഷോട്ട് നാല് ആഴ്ചയ്ക്ക് പകരം 12 ആഴ്ചയായി വൈകുമ്ബോള്‍ കൂടുതല്‍ ഫലപ്രാപ്തി ഉണ്ടെന്ന് പഠനങ്ങള്‍ മുമ്ബ് തെളിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























