ചരിത്രത്തിലാദ്യമായി ഗ്രീൻലൻഡിലെ ഹിമപാളിയുടെ നെറുകയിൽ മഴ ; 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ മണിക്കൂറുകളോളം നീണ്ടു നിന്ന മഴയാണ് പെയ്തിറങ്ങിയത്; 2030 -ഓടെ മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന കടലോര നഗരങ്ങളിൽ മഹാപ്രളയമടക്കമുള്ള കാലാവസ്ഥാദുരന്തങ്ങളിലേക്ക് ഇത് നയിക്കും

ചരിത്രത്തിൽ ആദ്യമായി അതും സംഭവിച്ചു... കിടുകിടെ വിറച്ച് ലോകം... ഇനി എന്ത് സംഭവിക്കുമെന്ന ആശങ്ക ബാക്കി....ചരിത്രത്തിലാദ്യമായി ഗ്രീൻലൻഡിലെ ഹിമപാളിയുടെ നെറുകയിൽ മഴ പെയ്തിരിക്കുകയാണ്. 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിലാണ് മഴ പെയ്തത്. മണിക്കൂറുകളോളം നീണ്ടു നിന്ന മഴയാണ് ഓഗസ്റ്റ് 14-ന് പെയ്തിറങ്ങിയത്.
യു.എസ്. സ്നോ ആൻഡ് ഐസ് ഡേറ്റാ സെൻറർആണ് ഈ വിവരം ലോകത്തിലേക്ക് അറിയിച്ചിരിക്കുന്നത്. ഇത് മഞ്ഞുരുകുന്നതിന്റെ തോതുയർത്തുമെന്നതാണ് വളരെ അപകടകരമായ കാര്യം. 2030 -ഓടെ മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന കടലോര നഗരങ്ങളിൽ മഹാപ്രളയമടക്കമുള്ള കാലാവസ്ഥാദുരന്തങ്ങളിലേക്ക് ഇത് നയിക്കും എന്ന ആശങ്ക ഇപ്പോൾ ശക്തി പ്രാപിക്കുകയാണ് .
വടക്കൻഭാഗത്തുള്ള ഉയരമുള്ള മഞ്ഞുപാളിയിൽ മഴ പെയ്തതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഗ്രീൻലാൻഡിൽ മറ്റിടങ്ങളിൽ മഴ പെയ്യുന്നത് താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ കൂടുതലോ അല്പംമാത്രം കുറവോ ആകുമ്പോഴാണ് .
കഴിഞ്ഞ 2,000 വർഷങ്ങൾക്കിടെ ഒമ്പതു തവണയാണ് ഇവിടെ താപനില പൂജ്യം ഡിഗ്രിയിൽനിന്ന് ഉയർന്നത് എന്നതാണ് വളരെ ശ്രദ്ധേയമായ കാര്യം. അടുത്തായി 2012-ലും 2019-ലും ഇങ്ങനെയുണ്ടായെങ്കിലും മഴ പെയ്തിരുന്നില്ല.ഓരോ വർഷവും ഈ സമയത്ത് ഒരു ദിവസം നഷ്ടപ്പെടുന്ന മഞ്ഞിനേക്കാൾ ഏഴു മടങ്ങ് അധികം മഞ്ഞാണ് കനത്ത മഴകാരണം നഷ്ടമായിരിക്കുന്നത്.
അന്റാർട്ടിക്ക കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ മഞ്ഞുപാളികളാണ് ഗ്രീൻലൻഡിലുള്ളത്. ഇവിടെ മഴ പെയ്യുന്നത് താപനില ഉയരുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. ജനുവരിയിൽ പ്രസിദ്ധീകരിച്ച യൂറോപ്യൻ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രീൻലൻഡിലെ മഞ്ഞുരുകൽ 2100- ആകുമ്പോഴേക്കും സമുദ്രനിരപ്പ് 10 മുതൽ 18 സെന്റിമീറ്റർ ഉയരുന്നതിന് കാരണമാകും.
2030 ആകുമ്പോഴേക്കും കൊച്ചിയും മുംബൈയും അടക്കമുള്ള ഇന്ത്യയിലെ 12 കടലോരനഗരങ്ങളിൽ വെള്ളപ്പൊക്കത്തിനും ഇതു കാരണമായേക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ അക്ഷരാർത്ഥത്തിൽ ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങൾ ഭയത്തോടെ ഈ ഒരു സംഭവത്തെ നോക്കിക്കണ്ടത്.
ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു നോര്‍ത്ത് അമേരിക്കയ്ക്കും യൂറോപ്പിനും മധ്യേ പരന്ന് കിടക്കുന്ന ഈ സുന്ദര ദ്വീപിലേക്ക് ട്രംപിന്റെ കണ്ണ് ഉടക്കിയിരുന്നു.
ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച ട്രംപ് ഇതിന്റെ സാധ്യതകളെ കുറിച്ച് അന്വേഷിക്കാന്‍ വൈറ്റ് ഹൗസ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അന്ന് ഗ്രീന്‍ലാന്‍ഡ് ഭരണകൂടം മറുപടിയുമായി രംഗത്തെത്തിയിരുന്നു .
ധാതുക്കള്‍, ഏറ്റവും ശുദ്ധമായ ജലം, സമുദ്ര വിഭവങ്ങള്‍, ഊര്‍ജ്ജം തുടങ്ങിയവകൊണ്ട് ഗ്രീന്‍ലാന്‍ഡ് സമ്പന്നമാണ്. ഇപ്പോള്‍ സാഹസിക ടൂറിസം എന്ന മേഖലയിലേക്കും ഗ്രീന്‍ലാന്‍ഡ് കടന്നിട്ടുണ്ട്. ഞങ്ങള്‍ വ്യാപാരം ചെയ്യാന്‍ തയ്യാറാണ് , എന്നാല്‍ വില്‍പ്പനയ്ക്കില്ല എന്നായിരുന്നു അന്ന് ഗ്രീന്‍ലാന്‍ഡ് വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചത് .
https://www.facebook.com/Malayalivartha






















