സ്വർണ്ണം കിട്ടാക്കനിയാകും..'സ്വർണ്ണത്തിന് വില 50000 കടക്കുന്നു? റഷ്യ-ഉക്രയിനും നേർക്കുനേർ ...യുദ്ധമുണ്ടായാൽ എല്ലാം തരിപ്പണം... കണക്കുകൾ സൂചിപ്പിക്കുന്നത്

റഷ്യ- യുക്രെയിന്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സമവായ ശ്രമങ്ങളെല്ലാം വിഫലമായതോടെ ഏത് സമയവും ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുകളാണ് പുറത്തുവരുന്നത്. എന്നാൽ അങ്ങനെ ഒരു യുദ്ധം ഉണ്ടായാൽ അത് പ്രത്യക്ഷമായോ പരോക്ഷമായോ ലോക രാജ്യങ്ങളെ പലതിനേയും കാര്യമായി തന്നെ ബാധിക്കുമെന്നതാണ് സത്യം.
യുസമാരംഭിക്കുന്നതിന് മുൻപ് തന്നെ ചില പ്രത്യാകാതങ്ങൾ ഉടലെടുത്തു കഴിഞ്ഞു. റഷ്യ–യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് സ്വർണവില കുതിക്കുന്ന ഒരു സാഹചര്യമാണ് നിലവിൽ ഉള്ളത്.സംഘർഷത്തിന് അയവു വരുത്താനുള്ള ശ്രമങ്ങൾ ജർമനി അടക്കമുള്ള രാജ്യങ്ങൾ നടത്തുന്നുണ്ടെങ്കിലും യുദ്ധമുണ്ടാകുമെന്ന ഭയം വിപണികളിൽ ശക്തമായി നിലനിൽക്കുന്നുണ്ട്.
ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഉയര്‍ന്നത്. 4630 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന് വില. ഇന്ന് 50 രൂപ ഉയര്‍ന്ന് 4680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വില. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കണക്ക് അടിസ്ഥാനപ്പെടുത്തിയുള്ള വില നിലവാരമാണിത്.സ്വർണത്തോടൊപ്പം വജ്രവിലയും കുതിക്കുകയാണ്. വജ്രം കാരറ്റിന് 25,000 രൂപയോളമാണ് ഉയർന്നത്.
വില കൂട്ടുന്ന ഘടകങ്ങൾ:
∙ റഷ്യ–യുക്രെയ്ൻ സംഘർഷങ്ങൾ തുടരുന്നതുമൂലം ആഗോള ഓഹരി വിപണികളിലെ വമ്പൻ ഇടിവുകൾ സ്വർണവില വരും ദിവസങ്ങളിൽ ഉയരുമെന്ന സൂചനയാണു നൽകുന്നത്. ആഗോള ഓഹരി വിപണികളിൽ വിൽപനക്കാരാകുന്ന വൻകിട നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്.
∙ രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 1850 ഡോളർ നിലവാരത്തിൽ തുടരുകയായിരുന്ന വില 1880 നിലവാരത്തിലേക്കെത്തി. 1880 എന്ന നിർണായക നിലവാരം കടന്നാൽ വില കുതിച്ചേക്കും. 1920 ഡോളർ വരെ ഉടൻ വില എത്തിയേക്കുമെന്നുള്ള വിലയിരുത്തലുകളുമുണ്ട്.
∙ ഫെഡറൽ റിസർവിന്റെ അടിയന്തര യോഗത്തിൽ പലിശനിരക്കു വർധനയെക്കുറിച്ച് സൂചിപ്പിച്ചെങ്കിലും വിപണിയിൽ സ്വർണവില കുറഞ്ഞില്ലെന്നു മാത്രമല്ല, 70 ഡോളറിലേറെ ഉയരുകയും ചെയ്തു. ഇത് പലിശനിരക്ക് ഉയർത്തൽ തീരുമാനം സ്വർണവിലയിൽ കാര്യമായ ഇടിവുണ്ടാക്കിയേക്കില്ലെന്ന സൂചന നൽകുന്നുണ്ട്.
വില കുറയാനുള്ള സാധ്യതകൾ:
∙ റഷ്യ–യുക്രെയ്ൻ പ്രതിസന്ധിയിൽ അയവു വരികയും യുദ്ധഭീതി പൂർണമായി ഒഴിയുകയും ചെയ്താൽ വൻകിട നിക്ഷേപകർ ഓഹരികളിലേക്കും മറ്റു നിക്ഷേപ മാർഗങ്ങളിലേക്കും തിരിച്ചെത്തും. ഇതു സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കും. നിലവിൽ നടക്കുന്ന ചർച്ചകൾ ഫലം കണ്ടാൽ സംഘർഷത്തിന് അയവു വരും. ഇതു സ്വർണ വില കുറയ്ക്കും.
∙ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുമെന്ന് ഉറപ്പായതോടെ നിരക്കു വർധന എത്രത്തോളമാണെന്നാവും വിപണികൾ ഇനി ഉറ്റുനോക്കുക. പലിശ നിരക്ക് തീരുമാനം മാർച്ച് പകുതിയോടെ ഉണ്ടാകും. അപ്പോൾ യുക്രെയ്ൻ സംഘർഷത്തിന് അയവു വന്നേക്കും. യുദ്ധ ഭീഷണിയൊഴിഞ്ഞ് നിക്ഷേപകർ ബോണ്ടുകളിലേക്കും ഓഹരികളിലേക്കും മടങ്ങിപ്പോകുന്ന സാഹചര്യത്തിലുണ്ടാകുന്ന പലിശ ഉയർത്തൽ പ്രഖ്യാപനം സ്വർണത്തിന്റെ തിളക്കം കുറയ്ക്കും.
∙ അമേരിക്കയിൽ പണപ്പെരുപ്പം 7.5% എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. പണപ്പെരുപ്പം റെക്കോർഡിലെത്തിയത്, അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത കൂട്ടുന്നുണ്ട്.
∙ രാജ്യാന്തര വിപണിയിൽ 1850–60 ഡോളർ നിലവാരത്തിലുള്ള സ്വർണവില ക്രമപ്പെടാനുള്ള സാധ്യതയും നിലവിൽക്കുന്നുണ്ട്. 1850, 1832 ഡോളർ നിലവാരങ്ങളിൽ സ്വർണത്തിനു ശക്തമായ പിന്തുണ നിലനിൽക്കുന്നുണ്ട്.
ഡയമണ്ട് വിലയിലും വൻ വർധന. കാരറ്റിന് 15,000 മുതൽ 25,000 രൂപ വരെ ഉയർന്നു. 5 വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയാണിത്. 1,00,000 രൂപയായിരുന്ന വിലയാണ് 1,25,000 രൂപയോളം ഉയർന്നത്. ഇറക്കുമതി ചെയ്യുന്ന റഫ് ഡയമണ്ടിനിനും വില കൂടിയിട്ടുണ്ട്. പോളിഷ് ചെയ്ത ഡയമണ്ടിന് 2.5% നികുതി കഴിഞ്ഞ ബജറ്റിൽ കുറച്ചിരുന്നു.
https://www.facebook.com/Malayalivartha






















