ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

വരുന്ന മണിക്കൂറുകളില്‍ എന്തും സംഭവിക്കാം. അമേരിക്ക ഇറാനില്‍ ആണവായുധം പ്രയോഗിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയാറല്ലെന്നു പ്രഖ്യാപിക്കുക മാത്രമല്ല ഇറാന്‍ ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ചത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഡ്രോണ്‍ ഉത്പാദനം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചതായി ഇറാന്‍ സൈന്യം പ്രഖ്യാപിക്കുക മാത്രമല്ല ആക്രമണം കൂടുതല്‍ കടുപ്പിക്കുകയും ചെയ്തു.
ഇന്ത്യയിള്‍ ഉള്‍പ്പെടെ പെട്രോളിലും സ്വര്‍ണത്തിനും വളത്തിനും വില കുതിച്ചു കയറാന്‍ സാധ്യതയേറിയിരിക്കുന്നു. വ്യോമസേനാ ശക്തിയും പ്രതിരോധ ശേഷിയും കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോണ്‍ നിര്‍മാണത്തില്‍ വലിയ മുന്നേറ്റം കൈവരിച്ചതെന്നും ഇറാന്‍ പറയുന്നു. ആയത്തുള്ള അലി ഖൊമേനിയുടെ കൊലപാതകത്തില്‍ പകരം വീട്ടുമെന്നും ആരെയും വെറുതെ വിടില്ലെന്നും നേരത്തെ ഇറാന്‍ വ്യക്തമാക്കിയിരുന്നു.
ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ നേതാക്കളുടെ പട്ടിക തയാറാക്കിക്കഴിഞ്ഞും ആഗോളതലത്തില്‍ ഉടനെ ഓരോരുത്തരും ഇതേറ്റെടുക്കുമെന്നുമാണ് ഇറാന്റെ ഭീഷണി. ട്രംപ് കഴിഞ്ഞാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാട്‌സുമാണ് ഇറാന്‍ തയാറാക്കിയ ഹിറ്റ് ലിസ്റ്റിലുള്ളത്. ഇറാനിലെ മൊസാദിന്റെ ചാരന്‍മാരെ ഓരോരുത്തരായി കണ്ടെത്താനുള്ള നീക്കവും ഇറാന്‍ ആരംഭിച്ചിട്ടുണ്ട്.
ഖാര്‍ഗ് ദ്വീപിലേക്ക് എത്തിക്കൊണ്ടിരുന്ന ഇറാന്‍ ടാങ്കര്‍ യുഎസ് ആക്രമിച്ചു. ചരക്കു കയറ്റാനായി ഇവിടേക്ക് എത്തിയ ടാങ്കറാണ് ആക്രമണത്തിനു ഇരായായത്.മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കപ്പല്‍ അവഗണിച്ച് മുന്നോട്ടു വന്നതോടെയായിരുന്നു യുഎസ് ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ യുഎസ് ആക്രമണങ്ങളില്‍ 35 പേര്‍ കൊല്ലപ്പെടുകയും 300 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിലെ കമാന്‍ഡ് സെന്ററുകള്‍, വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍, മിസൈല്‍, ഡ്രോണ്‍ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍, തീരദേശ നിരീക്ഷണ സൗകര്യങ്ങള്‍ എന്നിവ ആക്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. യു.എസ് ആക്രമണത്തിന് മറുപടിയായി കുവൈത്തിലെ സൈനിക താവളത്തിന് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടു. ജോര്‍ദാനിലെ അസ്റഖ് വ്യോമതാവളത്തില്‍ പ്രവര്‍ത്തിക്കുന്ന യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയും ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാനിയന്‍ സൈന്യം പറയുന്നു. യു.എസ് സൈന്യത്തിന്റെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, സ്ഥിരമായ റഡാര്‍ സൈറ്റ്, ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ എന്നിവയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഫാര്‍സ് വാര്‍ത്താ ഏജന്‍സിയിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ ഇറാന്‍ വ്യക്തമാക്കുന്നു.
ഏതു വിധേനയും അമേരിക്ക - ഇറാന്‍ ചര്‍ച്ചകള്‍ തുടരുന്നതിന് വഴിയൊരുക്കാന്‍ ശ്രമം നടക്കുമ്പോള്‍, അതിനേക്കാള്‍ ഗുരുതരമായ മുന്നറിയിപ്പ് ഇറാന്‍ പരമോന്നത നേതാവില്‍ നിന്നുണ്ടായത് ലോകം ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. രണ്ട് യുദ്ധങ്ങളിലായി അയത്തുള്ള ഖമനെയി ഉള്‍പ്പടെ നേതാക്കളെ വധിച്ച ഓരോരുത്തരുടെയും പട്ടിക തയാറാണ്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ആലോചന നടന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ ആയിരം മിസൈലുകള്‍ സജ്ജമാണെന്നാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്. കൂടുതല്‍ ഗുരുതരമായ പ്രതിസന്ധിയാണ് ഇതോടെ രൂപപ്പെടുന്നത്. വഴങ്ങാന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച് കടുത്ത നിലപാടില്‍ തുടരുകയാണ് അമേരിക്കയും ഇറാനും.
അതേസമയം ട്രംപ് ഭ്രാന്തന്‍ ആവേശം കാണിക്കുമ്പോഴും അമേരിക്കയ്ക്ക് പശ്ചിമേഷ്യന്‍ യുദ്ധം വന്‍ നഷ്ടവും ബാധ്യതയും വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം തുടര്‍ന്നാല്‍ അമേരിക്കയുടെ പക്കലുള്ള ആയുധശേഖരങ്ങള്‍ കാലിയാവുമെന്ന് പ്രതിരോധവിദഗ്ദ്ധരെ ഉദ്ധരിച്ച് യുഎസ് ചാനലായ സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഭാവിയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള അമേരിക്കന്‍ ശേഷിയെ ഇത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇറാന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രം, ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് മിസൈലുകളാണ് യു.എസ് സൈന്യത്തിന് ഉപയോഗിക്കേണ്ടി വന്നത്. താല്‍ക്കാലിക വെടിനിര്‍ത്തലോടെ കഴിഞ്ഞ ഏപ്രിലില്‍ യുദ്ധം അവസാനിക്കുമ്പോഴേക്കും യു.എസിന്റെ പക്കലുണ്ടായിരുന്ന മിസൈലുകളില്‍ ഏറെയും ഉപയോഗിച്ചു കഴിഞ്ഞിരുന്നു. മാത്രവുമല്ല പാലസ്തീനുമായി നടത്തിയ യുദ്ധത്തില്‍ അമേരിക്ക ഇസ്രായേലിന് വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കിയതും വന്‍പ്രതിസന്ധിയാണുണ്ടാക്കുന്നത്.
https://www.facebook.com/Malayalivartha

























