യുഎസ്സിനെ പണിയാനിറങ്ങിയ പാക്കിനെ തർത്ത് തരിപ്പണമാക്കി... FBIയുടെ മുന്നിൽ പകച്ച് ഇമ്രാൻ... ജനങ്ങൾ വാരി നിലത്തടിച്ചു; സുപ്രീംകോടതിയുടെ തിരിച്ചടി....

അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള ഉന്നത രഹസ്യാന്വേഷണ വിഭാഗത്തിലേക്കും സുരക്ഷാ സംവിധാനത്തിലേക്കും നുഴഞ്ഞുകയറാനുളള പാകിസ്ഥാൻ ചാരസംഘടനയായ ഐ എസ് ഐയുടെ ശ്രമം തകർത്തു. ഇന്നലെ സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻകാരായ രണ്ടുപേരെ എഫ് ബി ഐ അറസ്റ്റുചെയ്തു. ഏരിയൻ തഹെർസാദെ, ഹൈദർ അലി എന്നിവരാണ് പിടിയിലായത്.
അറസ്റ്റിലായ ഹൈദർ അലിക്ക് ഇറാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിസകൾ ഉണ്ടായിരുന്നതായി ഫെഡറൽ ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വാഷിംഗ്‌ടൺ ഡി സിയിലെ അപ്പാർട്ടുമെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. ഈ അപ്പാർട്ടുമെന്റിന്റെ വിവിധ ഭാഗങ്ങളുൾപ്പടെ വീഡിയോയിൽ പകർത്തിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
യുഎസ് ഏജന്റുമാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച്, യുഎസ് ഫെഡറൽ ഏജന്റുമാരായി വേഷമിട്ട രണ്ട് വ്യക്തികൾ യുഎസ് രഹസ്യ സേവന ഏജന്റുമാർക്ക് സൗജന്യ അപ്പാർട്ട്മെന്റുകളും മറ്റ് സമ്മാനങ്ങളും നൽകി. ഈ ആളുകൾ സമ്മാനങ്ങൾ നൽകിയ ഏജന്റുമാരിൽ ഒരാൾ അമേരിക്കയുടെ പ്രഥമ വനിതയുടെ അതായത് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യയുടെ സുരക്ഷാ വിശദാംശങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രതികളിലൊരാൾക്ക് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
അപ്പാർട്ടുമെന്റിലെ താമസക്കാരുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഇവർ താമസക്കാരുടെ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്. താമസക്കാരുടെ വ്യക്തിവിവരങ്ങളും കൈക്കലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് അപ്പാർട്ടുമെന്റിലെ താമസക്കാരിൽ കൂടുതലും.
അരിയാനെ താഹിർസാദെ (40), ഹൈദർ അലി (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും താമസിക്കുന്ന തെക്കുകിഴക്കൻ വാഷിംഗ്ടണിലെ ഒരു ആഡംബര അപ്പാർട്ട്മെന്റിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) റെയ്ഡ് നടത്തി, യുഎസ് രഹസ്യാന്വേഷണ ഏജന്റുമാർക്കും ഉദ്യോഗസ്ഥർക്കും സൗജന്യ അപ്പാർട്ടുമെന്റുകളും മറ്റ് സമ്മാനങ്ങളും വാഗ്ദാനം ചെയ്തു. ഏരിയൻ തഹെർസാദെ, ഹൈദർ അലി എന്നിവർക്ക് എങ്ങനെ അപ്പാർട്ടുമെന്റിൽ താമസിക്കാൻ അനുവാദം ലഭിച്ചു എന്നതിനെപ്പറ്റിയും അന്വേഷണം ആരംഭിച്ചു. അമേരിക്കൻ സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. അതേസമയം, തനിക്ക് പാകിസ്ഥാനിലെ ഇന്റർ സർവീസസ് ഇന്റലിജൻസുമായി (ഐഎസ്‌ഐ) ബന്ധമുണ്ടെന്നും പാകിസ്ഥാനിൽ നിന്നും ഇറാനിൽ നിന്നും ഒന്നിലധികം വിസയുണ്ടെന്നും അലി സാക്ഷികളോട് പറഞ്ഞതായി അസിസ്റ്റന്റ് യുഎസ് അറ്റോർണി ജോഷ്വ റോത്ത്‌സ്റ്റീൻ പറഞ്ഞു. പിന്നീട് അദ്ദേഹം ഒരു യുഎസ് ലോ എൻഫോഴ്സ്മെന്റ് ഓഫീസറായി സ്വയം പരിചയപ്പെടുത്താൻ തുടങ്ങി. യുഎസ് ഫെഡറൽ ഏജൻസിയുടെ പ്രീതി നേടാനും യുഎസ് പ്രതിരോധ കമ്മ്യൂണിറ്റിയിൽ സേവനമനുഷ്ഠിക്കുന്നവരുമായി ഐക്യപ്പെടാനും ഇരുവരും ശ്രമിക്കുന്നുണ്ടെന്ന് പ്രോസിക്യൂട്ടർമാർക്ക് ബോധ്യപ്പെട്ടതായി റോത്ത്‌സ്റ്റീൻ പറഞ്ഞു.
പാകിസ്ഥാനും അമേരിക്കയുമായി ഇപ്പോൾ അത്ര നല്ല ബന്ധമല്ല ഉള്ളത്. പാകിസ്ഥാനിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം അമേരിക്കയാണെന്ന് പ്രധാനമന്ത്രി ഇമ്രാൻഖാൻ പരസ്യമായി പറഞ്ഞിരുന്നു. പ്രതിപക്ഷത്തിനെ അമേരിക്ക വിലയ്‌ക്കെടുത്ത് തനിക്കെതിരെ തിരിക്കുകയായിരുന്നു എന്നായിരുന്നു ഇമ്രാന്റെ ആരോപണം. ഇതിനെതിരെ അമേരിക്ക് ശക്തമായി രംഗത്തെത്തിയിരുന്നു.
അതേസമയം, പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധമാണെന്നു പാക്കിസ്ഥാൻ സുപ്രീം കോടതി വിധിച്ചു. പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയ ഡപ്യൂട്ടി സ്പീക്കറുടെ നടപടിയും ചീഫ് ജസ്റ്റിസ് ഉമർ ബന്ദ്യാൽ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് റദ്ദാക്കി. പാർലമെന്റ് പുനഃസ്ഥാപിച്ച കോടതി, നാളെ രാവിലെ 9ന് സഭ വിളിച്ചുചേർക്കാനും അവിശ്വാസ പ്രമേയ നടപടികളുമായി മുന്നോട്ടുപോകാനും സ്പീക്കറോട് ആവശ്യപ്പെട്ടു. അവിശ്വാസപ്രമേയം നേരിടാതെ ഇടക്കാല തിരഞ്ഞെടുപ്പിലേക്കു നീങ്ങിയ ഇമ്രാനു കോടതിവിധി തിരിച്ചടിയായി.
സർക്കാരിനെ അട്ടിമറിക്കാനുള്ള വിദേശ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് അവിശ്വാസ പ്രമേയം എന്നതിനാൽ ഭരണഘടനാവിരുദ്ധമെന്നു പറഞ്ഞാണു ഈ മാസം 3 നു ഡപ്യൂട്ടി സ്പീക്കർ ഖാസിം നൂരി പ്രമേയം വോട്ടിനിടാതെ തള്ളിയത്. മിനിറ്റുകൾക്കകം പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശുപാർശ പ്രകാരം പ്രസിഡന്റ് ആരിഫ് അൽവി പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു. പാർലമെന്റ് പിരിച്ചുവിടുന്നത് അടക്കം ഇമ്രാൻ ഖാൻ പ്രസിഡന്റിനു നൽകിയ എല്ലാ ശുപാർശകളും റദ്ദാക്കിയതായി അഞ്ചംഗ ബെഞ്ച് ഐകകണ്ഠ്യേന വ്യക്തമാക്കി.
അവിശ്വാസ പ്രമേയം വിജയിച്ചാൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്നും ഉത്തരവിട്ടു. 1992 ലെ ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാനെ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റൻ ഇമ്രാൻ ഖാൻ, 2018 ൽ അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്താണ് അധികാരത്തിലേറിയത്. 342 അംഗ നാഷനൽ അസംബ്ലിയിൽ ഇമ്രാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫിന് (പിടിഐ) 155 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 172 വേണമെന്നതിനാൽ ചെറുകക്ഷികളുടെ പിന്തുണയോടെയായിരുന്നു സർക്കാരുണ്ടാക്കിയത്.
https://www.facebook.com/Malayalivartha
























