ഇനി ഇന്ത്യയുടെ കാലു പിടിക്കും... മോദിയോട് കളിച്ച ചൈനയുടെ പണി തീര്‍ന്നു... ചൈനയിലെ ജനങ്ങള്‍ പട്ടിണിയിലക്ക് നീങ്ങുന്നു എന്ന ദു:ഖകരമായ വാര്‍ത്തയാണ് പുറത്തു വരുന്നത്, എല്ലാം ചൈനീസ് ഭരണകൂടത്തിന്റെ ദുര്‍വാശി, നെട്ടോട്ടമോടി ചീനക്കാര്‍

ഇനി ചൈന ഇന്ത്യയുടെ കാലു പിടിക്കും. അവസരം കിട്ടുമ്പോഴെല്ലാം ഇന്ത്യയെ നശിപ്പിക്കാനൊരുങ്ങുന്ന ചൈനക്ക് സ്വന്തം പ്രവൃത്തിയുടെ ഫലമായാണ് വന്‍ വിപത്ത് വന്നു ചേര്‍ന്നിരിക്കുന്നത്. ചൈനയില ജനങ്ങള്‍ പട്ടിണിയിലക്ക് നീങ്ങുന്നു എന്ന ദു:ഖകരമായ വാര്‍ത്തയാണ് പുറത്തു വരുന്നത്. എല്ലാം ചൈനീസ് ഭരണകൂടത്തിന്റെ ദുര്‍വാശി !
കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ചൈനയുടെ സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ ഭക്ഷ്യക്ഷാമം രൂക്ഷമായതായാണ് റിപ്പോര്‍ട്ട്.. ഭക്ഷണത്തിന് വേണ്ടി ജനങ്ങള്‍ മുറവിളി കൂട്ടുകയാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് മൂന്നാമതും പിടിമുറുക്കിയ ഷാങ്ഹായിയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണ്. കര്‍ശന ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഷാങ്ഹായിയില്‍ ജനങ്ങള്‍ ഭക്ഷണത്തിനായി മുറവിളി കൂട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെപുറത്തു വന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണവും മരുന്നുകളുമില്ലെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വന്തം വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍ ബാല്‍ക്കണികളിലും മറ്റും വന്നാണ് ജനങ്ങള്‍ ദേഷ്യവും ആശങ്കയുമെല്ലാം പ്രകടിപ്പിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യു.
കൊവിഡ് പിടിമുറുക്കിയ ഷാങ്ഹായില്‍ കഴിഞ്ഞ ആഴ്ചയാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കൊവിഡ് വ്യാപകമായി പടരുന്നത് ചെറുക്കാനും വന്‍ തോതില്‍ പരിശോധന നടത്താനുമാണ് ലോക് ഡൗണ്‍. ചെറു ലോക് ഡൗണിലൂടെയായിരുന്നു ഷാങ്ഹായ് മുന്‍പുണ്ടായിരുന്ന കൊറോണ ഭീഷണികളെ നേരിട്ടിരുന്നത്. ഇപ്പോഴും ആ രീതി തന്നെയാണ് പിന്തുടരുന്നതും. കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിലെ ഷാങ്ഹായില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാങ്ഹായില്‍ 13 പേരില്‍ ഒരാള്‍ക്ക് കൊറോണയുണ്ടെന്നാണ് യു കെയിലെ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്സ് കണക്കുകള്‍ പ്രകാരം സൂചിപ്പിക്കുന്നത്. 2020 ഏപ്രില്‍ അവസാനം സര്‍വ്വേ ആരംഭിച്ചതിന് ശേഷം കണ്ട ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഷാങ്ഹായിലെ മുഴുവന്‍ ആളുകളേയും പരിശോധിക്കുന്നതിനായി എട്ട് ദിവസങ്ങളിലായി രണ്ട് ഘട്ടമായാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒമിക്രോണിന്റെ ബിഎ2 സബ് വേരിയന്റിനേക്കാള്‍ പത്ത് ശതമാനം കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുന്ന 'എക് സ് ഇ' എന്ന പുതിയ വേരിയന്റ് ഷാങ്ഹായില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന പറയുന്നു.
ഷാങ്ഹായ് നഗരത്തില്‍ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്നും ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങളുള്ള ദിവസങ്ങളില്‍ പൊതു ഗതാഗത സംവിധാനങ്ങളും സര്‍വീസ് നടത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.
എന്നാല്‍ കമ്യൂണിസ്റ്റ് ചൈനക്ക് പിന്നാലെ തന്നെയാണ് ഇന്ത്യയിലെ ബി ജെ പി വിരുദ്ധ പാര്‍ട്ടികള്‍. പ്രത്യേകിച്ച് സിപിഎം.
ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് സി പി എമ്മിന്റെ എക്കാലത്തെയും നിലപാടെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അടുത്ത കാലത്ത് കോട്ടയത്ത് നടന്ന സി പി എം സമ്മേളനത്തിലും ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍ ആണവ രാജ്യങ്ങളായ ഇന്ത്യയും ചൈനയും യുദ്ധം ചെയ്യണമെന്നാണ് അമേരിക്ക അഗ്രഹിക്കുന്നത്. യുദ്ധത്തിലൂടെ ഇരു രാജ്യങ്ങളുടെയും സര്‍വ നാശം ആഗ്രഹിക്കുന്ന അമേരിക്കക്ക് ഒപ്പമാണോ കോണ്‍ഗ്രസും ബിജെപിയുമെന്ന് വ്യക്തമാക്കണമെന്ന് എസ്ആര്‍പി ആവശ്യപ്പെട്ടിരുന്നു.
ചൈനയുടെ വളര്‍ച്ചയില്‍ നിന്ന് ഇന്ത്യ പാഠം ഉള്‍ക്കൊള്ളണമെന്ന് എസ് ആര്‍ പി പറഞ്ഞു.. ലോകത്ത് ദാരിദ്ര നിര്‍മാര്‍ജനത്തില്‍ ചൈനയുടെ പങ്ക് 70 ശതമാനമാണെന്നും പട്ടിണിക്കാരില്‍ 60 ശതമാനവും ഇന്ത്യയിലുമാണെന്ന ലോക ബാങ്ക് റിപ്പോര്‍ട്ട് എസ് ആര്‍ പി
പരാമര്‍ശിച്ചു. 1999ല്‍ ലോകത്തിലെ ഏറ്റവും വലിയ കടക്കാരായിരുന്നു ചൈന. എന്നാല്‍ 2019ല്‍ വികസിത രാജ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കുന്ന രാജ്യമായി ചൈന കരുത്താര്‍ജിച്ചു. ഇത് തങ്ങളുടെ മേധാവിത്വത്തിന് വെല്ലുവിളിയാവുമെന്ന ആശങ്ക അമേരിക്കക്കുണ്ട്. ചൈനയെ പോലെ ഇന്ത്യയ്ക്ക് വളരാന്‍ കഴിയുന്നില്ലെന്ന് ഓര്‍മിപ്പിച്ചിരുന്നു . സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി ചൈനയില്‍ ചില സമ്പന്ന വിഭാഗങ്ങള്‍ ഉയര്‍ന്നതും അഴിമതി വളര്‍ന്നതും വിമര്‍ശനമായി ഉന്നയിച്ചിരുന്നതായി എസ് ആര്‍ പി പറഞ്ഞു. ഇത്തരത്തില്‍ പിണറായിയും എസ് ആര്‍ പി യും വാനോളം പുകഴ്ത്തുന്ന ചൈനയിലാണ് ഇപ്പോള്‍ ദാരിദ്ര്യം വളരുന്നത്.
എസ് ആര്‍ പി എന്തു തന്നെ പറഞ്ഞാലും ചൈനയും ഇന്ത്യയും തമ്മിലുള്ള സായുധ കലാപങ്ങള്‍ പരസ്യമായും രഹസ്യമായും മുന്നേറുകയാണ്.
2020 ലാണ് ഒടുവില്‍ ചൈന-ഇന്ത്യ ഏറ്റുമുട്ടല്‍ നടന്നത്. 2020 മേയ് 5 മുതല്‍ ചൈന-ഇന്ത്യന്‍ സൈനികര്‍ ചൈന-ഇന്ത്യന്‍ അതിര്‍ത്തിയിലെ സ്ഥലങ്ങളില്‍ ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ടിരുന്നു. 2020 ജൂണ്‍ 16 ന് നടത്തിയ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചു. ഇതുവരെ 43 ചൈനീസ് സൈനികര്‍ മരിച്ചു. ലഡാക്കിലെ പാങ്കോംഗ് തടാകത്തിനും സിക്കിമിലെ നാഥു ലാ ചുരത്തിനും സമീപമായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.
2019 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജമ്മു കശ്മീരിലെ പദവിയും വിഭജനവും ചൈനയെ പ്രകോപിപ്പിച്ചു. സമാധാനപരമായ നയതന്ത്രത്തിലൂടെ നിലവിലുള്ള സാഹചര്യം പരിഹരിക്കുന്നതിന് ആവശ്യമായ ഉഭയകക്ഷി സംവിധാനങ്ങളുണ്ടെന്ന് ഇന്ത്യയും ചൈനയും വാദിച്ചു. എന്നാല്‍ ഇതിന് ഫലമുണ്ടായില്ല.
ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തികള്‍ ഇരുപത് വ്യത്യസ്ത സ്ഥലങ്ങളില്‍ തര്‍ക്കത്തിലാണ്. 1980 മുതല്‍ അതിര്‍ത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ 20 ലധികം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 660 യഥാര്‍ത്ഥ നിയന്ത്രണ രേഖാ ലംഘനങ്ങളും 108 വ്യോമാക്രമണങ്ങളും 2019 ല്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇത് 2018 ലെ സംഭവങ്ങളുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതലാണ്.
തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും വ്യത്യസ്ത നിലപാടുകളും ഉണ്ടായിരുന്നിട്ടും 50 വര്‍ഷത്തിലേറെയായി അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു വെടിവയ്പ്പ് പോലും നടത്തിയിട്ടില്ല ചൈനീസ് പാരാമൗണ്ട് നേതാവ് സി ജിന്‍പിങ്ങിന്റെ 2014 സെപ്റ്റംബറില്‍ ദില്ലി സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിര്‍ത്തി സംബന്ധിച്ച ചോദ്യം ചര്‍ച്ച ചെയ്യുകയും പരിഹാരം ആവശ്യപ്പെടുകയും ചെയ്തു.അതിര്‍ത്തി പ്രശ്നങ്ങളുടെ വ്യക്തത ഇരുരാജ്യങ്ങളെയും ഞങ്ങളുടെ ബന്ധങ്ങളുടെ സാധ്യതകള്‍ മനസ്സിലാക്കാന്‍ സഹായിക്കുമെന്നും മോദി വാദിച്ചു.
ചൈനയും ഇന്ത്യയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് ഒന്നിലധികം കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ലഡാക്കിലെ ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിനുള്ള ചൈനയുടെ പ്രതികരണമാണിതെന്ന് മസ്സാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രൊഫസര്‍ ടെയ്ലര്‍ ഫ്രേവല്‍ പറഞ്ഞു.പ്രത്യേകിച്ച് ഡാര്‍ബുക്ക്-ഷ്യോക്ക്-ഡിബിഒ റോഡ്.ചൈനീസ് സമ്പദ്വ്യവസ്ഥയെയും അന്താരാഷ്ട്ര പ്രശസ്തിയെയും തകര്‍ത്ത കോവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഇത് ചൈനയ്ക്ക് കരുത്തേകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണമെന്ന് ഇന്ത്യ ഇക്കഴിഞ്ഞയാഴ്ചയും ആവശ്യപ്പെട്ടു . വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ കശ്മീര്‍ പരാമര്‍ശത്തില്‍ അതൃപ്തിയറിയിച്ച ഇന്ത്യ, ചൈനയുടെ താല്‍പര്യപ്രകാരമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം പരസ്യപ്പെടുത്താതിരുന്നതെന്നും വ്യക്തമാക്കി.
അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും വിദേശ കാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-ചൈന ബന്ധം ഇപ്പോഴും സാധാരണ നിലയിലെത്തിയിട്ടില്ലെന്ന് കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണം. പാംഗോഗ്, ഗോഗ്ര, ഹോട്ട്‌സ്പ്രിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ചൈനയുടെ പിന്മാറ്റത്തിന് ഇന്ത്യ ഉദ്ദേശിച്ച വേഗതയില്ല. നേരത്തെ നടന്ന നയതന്ത്ര സൈനിക തല ചര്‍ച്ചകളിലെ ധാരണ ലംഘിച്ചതിലുള്ള അതൃപ്തിയും കൂടിക്കാഴ്ചയില്‍ ഇന്ത്യ അറിയിച്ചു. ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇസ്ലലമാബാദും അഫ് ഗാനിസ്ഥാനും സന്ദര്‍ശിച്ച ശേഷമാണ് ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. ഇവിടങ്ങളിലെ യാത്രാ പദ്ധതിയടക്കം രഹസ്യമാക്കി വയക്കേണ്ടതിനാല്‍ ചൈനയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സന്ദര്‍ശനം പരസ്യപ്പെടുത്താത്തതെന്നും വിദേശ കാര്യമന്ത്രി അറിയിച്ചു. ജമ്മുകാശ്മീര്‍ വിഷയത്തില്‍ ചില മുസ്ലീം സുഹൃത്തുക്കള്‍ പങ്കുവച്ച വികാരമാണ് ചൈനക്കെന്ന് ഇസ്ലമാബാദില്‍ നടന്ന ഒഐസി യോഗത്തില്‍ വാങ് യീ നടത്തിയ പരമാര്‍ശത്തിലും ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലുമായും വാങ് യീ കൂടിക്കാഴ്ച നടത്തി. ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുള്ള രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചൈനയില്‍ നിന്നും ഒരു ഉന്നത നയതന്ത്ര പ്രതിനിധി ഇന്ത്യയില്‍ എത്തുന്നത്.
ചൈനീസ് സൈനികരുടെ പ്രവൃത്തി കാരണം ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം അസ്വസ്ഥമായിരിക്കുകയാണെന്നും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പരിഹരിക്കുന്നത് വരെ ബന്ധം സാധരണ നിലയിലാകില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയുടേയും ചൈനയുടേയും സൈനിക മേധാവികള്‍ തമ്മില്‍ ഇതിനോടകം തന്നെ 15 റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഉഭയകക്ഷി ബന്ധം സംബന്ധിച്ച് പുരോഗതി കൈവരിക്കുന്നതായും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
പരസ്പര ബഹുമാനം, അവബോധം, താത്പര്യങ്ങള്‍ എന്നിവ ബന്ധം പുനഃസ്ഥാപിക്കുന്നതിലെ മൂന്ന് നിര്‍ണായക ഘടകങ്ങളാണെന്നും ജയശങ്കര്‍ അടിവരയിട്ടു പറഞ്ഞു. ജമ്മു കശ്മീരിനെ സംബന്ധിച്ച് പാക്കിസ്ഥാനിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനില്‍ വാങ് നടത്തിയ പ്രസ്താവനയുടെ വിഷയവും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു
ചൈനയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയെ കുറിച്ചും ചര്‍ച്ച നടന്നു ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കാളിത്തം ചൈന ആഗ്രഹിക്കുന്നുണ്ട്.
യുക്രൈന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍, പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരവാദം, യുഎന്‍എസ്സി പരിഷ്‌കാരങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്തു.
ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുള്ള രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചൈനയില്‍ നിന്നും ഒരു ഉന്നതനയതന്ത്രപ്രതിനിധി ഇന്ത്യയില്‍ എത്തുന്നത്. ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക് എത്തുന്നതായി യാതൊരു സൂചനയും കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായിരുന്നില്ല. വാങ് യീ ദില്ലിയില്‍ വിമാനമിറങ്ങിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരണം നല്‍കിയത്. അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞാണ് വാങ് യീ നേരെ ദില്ലിയില്‍ എത്തിയത് എന്നാണ് വിവരം.
മോദി സര്‍ക്കാരിന്റെ തുടക്കകാലത്ത് വളരെ ഊഷ്മളമായിരുന്ന ഇന്ത്യ - ചൈന ബന്ധം അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പിന്നീട് വഷളായിരുന്നു. ഗല്‍വാനിലെ ഏറ്റുമുട്ടലില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായി. സൈനിക തലത്തില്‍ ആവര്‍ത്തിച്ചുള്ള ചര്‍ച്ചകള്‍ സംഘര്‍ഷത്തിന്റെ തീവ്രത കുറച്ചെങ്കിലും 2020-ന് മുന്‍പുള്ള നയതന്ത്രബന്ധത്തിലേക്ക് ഇരുരാജ്യങ്ങളും ഇനിയും എത്തിയിട്ടില്ല.
ഏതായാലും വാളെടുത്തവന്‍ വാളാല്‍ എന്ന അവസ്ഥയിലെത്തിക്കുകയാണ് ചൈന.
"
https://www.facebook.com/Malayalivartha
























