അധികാരം നഷ്ടപ്പെടുന്നതിന് മുന്നേ ഇന്ത്യയുടെ പരമാധികാരത്തെയും വിദേശനയത്തെയും അഭിനന്ദിച്ച് ഇമ്രാന്‍ ഖാന്‍; അമേരിക്ക കാരണമാണ് താൻ പുറത്തായതെന്നും ഇമ്രാന്‍ ഖാന്‍; അമേരിക്കയ്ക്കെതിരെയും പ്രതിഷേധം ശക്തമാക്കി ഇമ്രാൻ ഖാൻ അനുകൂലികൾ
അധികാരം നഷ്ടപ്പെടുന്നതിന് മുന്നേ ഇന്ത്യയുടെ പരമാധികാരത്തെയും വിദേശനയത്തെയും അഭിനന്ദിച്ച് ഇമ്രാന്‍ ഖാന്‍. ശനിയാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹം ഇന്ത്യ ആത്മാഭിമാനമുള്ള രാജ്യമാണെന്ന് പറഞ്ഞത്. ഇമ്രാൻ ഖാനെ പുറത്താക്കിയതിന് പിന്നിൽ അമേരിക്കയാണെന്ന് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ അനുകൂലികളും ആരോപിക്കുന്നുണ്ട്. അമേരിക്കയ്ക്കെതിരെയും പ്രതിഷേധം നടക്കുന്നു.
പ്രതിഷേധത്തിന്റെ വീഡിയോ അടക്കം ഇമ്രാൻ ഖാനും പങ്കുവെച്ചിട്ടുണ്ട്.വീഡിയോ പങ്കുവെച്ച് ഇമ്രാൻ ഖാൻ പറഞ്ഞിരിക്കുന്നത് ‘എന്റെ രാജ്യത്തിന്റെ ചരിത്രത്തിൽ മുമ്പൊരിക്കലും കൊള്ളക്കാരുടെ ഇറക്കുമതി ചെയ്ത സർക്കാരിനെ നിരാകരിക്കാൻ ഇത്രയധികം ആളുകൾ സ്വയം രംഗത്തിറങ്ങിയിട്ടില്ല’. എന്നാണ്. പ്രക്ഷോഭത്തെ രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടമെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
ഇമ്രാൻ ഖാൻ പാക്കിസ്താനിലെ ജനങ്ങളോട് താൻ എന്നും നന്ദി ഉള്ളവാനായിരിക്കുമെന്നും പറഞ്ഞിരിക്കുകയാണ്. എന്നാൽ ഷെഹ്ബാസ് ഷെരീഫിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പ്രത്യേക കോടതി പരിഗണിക്കുവാനിരിക്കുകയാണ് . ഇരുവർക്കുമെതിരെ കുറ്റം ചുമത്തുമെന്ന സൂചനകളും കിട്ടുന്നുണ്ട് . ഇന്ന് രണ്ട് മണിക്കാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ പാകിസ്താൻ ദേശീയ അസംബ്ലി ചേരുന്നത്.
പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ഷെഹ്ബാസ് ഷെരീഫും ഇമ്രാൻ ഖാന്റെ പിടിഐയുടെ സ്ഥാനാർത്ഥിയായ വൈസ് ചെയർമാൻ ഷാ മുഹമ്മദ് ഖുറേഷിയും നാമനിർദ്ദേശം കൊടുത്തിരിക്കുകയാണ് . ഇതിനിടെ പാകിസ്താനിലെ പ്രധാന നഗരങ്ങളിൽ ഇമ്രാൻ ഖാൻ അനുകൂലികൾ പ്രതിഷേധിച്ചു. ഇസ്ലമാബാദ്, കറാച്ചി, പെഷാവർ, ക്വെറ്റ അടക്കം 12 നഗരങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇന്ന് വെർച്വൽ യോഗത്തിൽ പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം ശക്തമാക്കുക ഉഭയകക്ഷി ബന്ധം ദൃഢമാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യത്തോടെയാണ് യോഗം ചേരുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഈ കാര്യമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറങ്ങി.
യുക്രെയ്ൻ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ മോദി-ബൈഡൻ കൂടിക്കാഴ്‌ച്ച നിർണായകമാണ്. . കൊറോണ മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തുക , അന്താരാഷ്‌ട്ര നിയമങ്ങളിൽ തടസ്സങ്ങൾ ഇല്ലാതാക്കുക, ജനാധിപത്യം, ഇന്തോ-പസഫിക് മേഖലകളുടെ വികസനം എന്നിവയും യോഗത്തിൽ ചർച്ച ചെയ്യും.
യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളെ കുറിച്ചും അത് ആഗോള തലത്തിൽ വരുത്തുന്ന പ്രശ്നങ്ങളെക്കുറിച്ചും അമേരിക്ക ചോദിച്ചറിയും . ഇത് സംബന്ധിച്ച് നിർണായക തീരുമാനങ്ങളും ഇരു രാജ്യങ്ങളും സ്വീകരിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രസിഡന്റ് ബൈഡൻ അവസാനമായി ചർച്ച നടത്തുന്നത് മാർച്ചിലാണ്.
ക്വാഡ് നേതാക്കളുമായുള്ള യോഗത്തിലായിരുന്നു ഈ ചർച്ച നടന്നത്. എന്നാലും പാക്കിസ്ഥാനിൽ ഇമ്രാൻഖാൻ കൂപ്പു കുത്തി കൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചർച്ച കൂടുന്നത് വളരെയധികം നിർണായകമാണ്.
https://www.facebook.com/Malayalivartha