ശുക്ലം അമൃത് എന്ന് വിശ്വാസം...സ്വന്തം മകളെക്കൊണ്ട് കുടിപ്പിക്കും. 30 വർഷം തടവിലാക്കി പീഡിപ്പിച്ചു, ദൈവതുല്യമായ ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചു പീഡിപ്പിച്ചത് നിരവധി സ്ത്രീകളെ.. മലയാളി സൈക്കോ അരവിന്ദൻ ബാലകൃഷ്ണൻ എന്ന ‘സഖാവ് ബാല’....

ലണ്ടനിൽ തീവ്രവാദ മാവോയിസ്റ്റ് പ്രവർത്തനം നടത്തുകയും, ലൈംഗികാതിക്രമത്തിന് യുകെ കോടതി 23 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച മലയാളി അരവിന്ദൻ ബാലകൃഷ്ണൻ എന്ന ‘സഖാവ് ബാല’ മരിച്ചു. തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ എച്ച്എംപി ഡാർട്ട്മൂർ ജയിലിൽ വെച്ചാണ് മരണം എൺപ്പത്തിയൊന്ന് വയസായിരുന്നു. മകൾ അടക്കം നിരവധി സ്ത്രീകളെ അടിമകളാക്കി പീഡിപ്പിച്ച അരവിന്ദൻ ബാലകൃഷ്ണൻ എന്ന ‘സഖാവ് ബാലയെ 2016ലാണ് കോടതി ശിക്ഷ വിധിച്ചത്.
ബലാത്സംഗം, ലൈംഗികാതിക്രമം, സ്ത്രീകളെ ആക്രമിക്കൽ, അന്യായമായി തടവിലാക്കൽ, ബാലപീഡനം തുടങ്ങി 16 കുറ്റങ്ങളാണ് ബാലകൃഷ്ണനെതിരെ ചുമത്തിയത്.കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച ബാലകൃഷ്ണൻ സിംഗപ്പൂരിലും മലേഷ്യയിലുമായി താമസിച്ച് വളർന്നു. 1963 ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിക്കാൻ യുകെയിലേക്ക് വണ്ടികേറി. 1969-ൽ അദ്ദേഹം ‘വർക്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്സിസം-ലെനിനിസം-മാവോ സെതൂങ് ചിന്ത’ എന്ന പേരിൽ ഒരു രഹസ്യ മാവോയിസ്റ്റ് കമ്യൂൺ സ്ഥാപിച്ചു.
1970 കളിൽ തൊഴിലാളികൾക്കിടയിൽ കമ്മ്യൂണിസ്റ്റ് നേതാവായി പ്രവർത്തനം തുടങ്ങിയ ബാലകൃഷ്ണൻ, പിന്നീട് അതീന്ദ്രിയ ശക്തികൾ അവകാശപ്പെട്ട് അനുയായികളെ കൂടെ കൂട്ടുകയായിരുന്നു. തന്നെ ധിക്കരിച്ചാൽ കടുത്ത ശിക്ഷ കിട്ടുമെന്ന് വിശ്വസിപ്പിച്ച് നിരവധിപ്പേരെ ഇയാൾ അടിമകളാക്കി പീഡിപ്പിച്ചു. ദൈവതുല്യമായ ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ബാലകൃഷ്ണൻ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. സൗത്ത് ലണ്ടനിലെ വീട്ടിൽ മൂന്ന് പതിറ്റാണ്ടോളം ഇയാൾ വനിതാ അനുയായികളെ തടവിലിടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.
മകൾ കാർത്തി മോർഗൻ നടത്തിയ വെളിപ്പെടുത്തലോടെയാണ് സഖാവ് ബാലയുടെ ലൈംഗികാതിക്രമം പുറം ലോകം അറിയുന്നത്. പിതാവ് 30 വർഷത്തിലേറെ തന്നെ തടവിലാക്കി പീഡിപ്പിച്ചതായാണ് കാർത്തി വെളിപ്പെടുത്തിത്. “ഭയങ്കരവും മനുഷ്യത്വരഹിതവും തരംതാഴ്ത്തുന്നതും” എന്നാണ് കാർത്തി തന്റെ അവസ്ഥയെ കോടതിയിൽ വിശേഷിപ്പിച്ചത്.
സഖാവിന്റെ മനസ്സും ശരീരവും ലൈംഗികതയിലേക്ക് ആകൃഷ്ടമായത് എപ്പോഴാണെന്ന് വ്യക്തമല്ല. കൂടെയുണ്ടായിരുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂര മർദ്ദനങ്ങൾക്ക് വിധേയരാക്കുകയും ചെയ്തു. മാത്രമല്ല, ഇയാൾ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കൂടെയുള്ള മറ്റുള്ളവർ കണ്ടു നിൽക്കണമെന്ന നിർബന്ധവും ഉണ്ടായിരുന്നു. മനുഷ്യനെ മരണത്തിൽ നിന്നും രക്ഷിക്കുന്ന അമൃതാണ് തന്റെ ശുക്ലമെന്നായിരുന്നു അയാളുടെ വാദം. അതിനാൽ കൂടെയുണ്ടായിരുന്ന സ്ത്രീകളെ അത് കഴിക്കാനും അയാൾ പ്രേരിപ്പിച്ചിരുന്നു.
ജനലുകളും വാതിലുകളും അടച്ചിട്ട മുറിക്കുള്ളിൽ നിന്നും പുറത്തുപോകാൻ മകൾ കാത്തിക്ക് അവകാശമുണ്ടായിരുന്നില്ല. സ്‌കൂളിൽ പോകുവാനോ മറ്റു കുട്ടികളുമായി ഇടപഴകുവാനോ, എന്തിനധികം, കൾട്ടിനു വെളിയിലുള്ളവരുമായി സംസാരിക്കുവാനോ പോലും അനുവാദമുണ്ടായിരുന്നില്ല. അടിമകൾ ആരെങ്കിലും അനുസരണക്കേട് കാണീച്ചാൽ അവരെ നാണം കെടുത്താനും ദ്രോഹിക്കാനും മറ്റ് അടിമകൾ തന്നെ മുൻകൈ എടുക്കും. കാത്തിയുടെ അമ്മക്കായിരുന്നു ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കേണ്ടി വന്നത്. കാരണം അവർ ബ്രിട്ടീഷ് പൗരയായതിനാൽ സാമ്രാജ്വത്വ വാദിയെന്ന് പറഞ്ഞ് ദൈവം ഇടക്കിടെ തല്ലും. ഒപ്പം മറ്റുള്ളവരും കൂടും.
കൾട്ടിനകത്താണ് കാത്തി ജനിച്ചു വീഴുന്നത്. അന്ന് അവിടെയുള്ള ഏക ബാലിക എന്നനിലയിൽ തന്റെ കർത്തവ്യം സഖാവ് ബാലയെ ലോകത്തിന്റെ അധിപനാകാൻ സഹായിക്കുക എന്നതായിരുന്നു എന്ന് കാത്തി പറയുന്നു. സർവ്വ അധികാരങ്ങളും കേന്ദ്രീകരിക്കപ്പെട്ട ഒരു കമ്മ്യുണിസ്റ്റ് ഭരണാധികാരിയായി ലോകം വാഴുക എന്നതായിരുന്നത്രെ സഖാവ് ബാലയുടെ സ്വപനം.
ഷെല്ട്ടെൻഹാം ലേഡീസ് കോളേജിൽ പഠിക്കുന്ന സമയത്താണ് അതിസമർത്ഥയായ വിദ്യാർത്ഥിനിയായ തന്റെ അമ്മ സഖാവ് ബാലയുടെ വാക്കുകളിൽ മയങ്ങി അയാളുടെ അനുയായി ആയതെന്നും അവർ പറഞ്ഞു. അന്ന് 20 വയസ് മാത്രമായിരുന്നു അമ്മയ്ക്ക് പ്രായം. 1996ൽ ബന്ധനത്തിൽ നിന്നും മോചനം നേടാനുള്ള ശ്രമത്തിനിടയിലാണ് കാത്തിയുടെ അമ്മ കെട്ടിടത്തിനു മുകളിൽ നിന്നും വീണു മരിക്കുന്നത്. അന്ന് കാത്തിക്ക് പ്രായം 14 വയസ് മാത്രമാണ്.
പിന്നീട് 2013ൽ സഖാവിന്റെ മറ്റൊരു അനുയായി ആയ ജോസി ഹെർവീലിന്റെ സഹായത്താലായിരുന്നു കാത്തി രക്ഷപ്പെടുന്നത്. ആരോഗ്യസ്ഥിതി വഷളായിട്ടും കാത്തിയെ ഡോക്ടറെ കാണിക്കുവാനോ ആരുടെയെങ്കിലും സഹായം തേടുവാനോ സഖാവ് ബാല സമ്മതിച്ചില്ല. പിന്നീട് എവിടെനിന്നോ മോഷ്ടിച്ചെടുത്ത ഒരു സെൽഫോൺ ഉപയോഗിച്ച് ഹെല്പ്ലൈനിലെക്ക് വിളിച്ച് കാത്തിയുടേ രോഗാവസ്ഥ അറിയിച്ചത് ജോസി ആയിരുന്നു.
തുടർന്നാണ് സന്നദ്ധ സേവകർ എത്തുന്നതും സഖാവ് പിടിയിലാകുന്നതും. എന്നാൽ, അവസാനം പിടിക്കപ്പെട്ട് വിചാരണയ്ക്ക് വിധേയനായപ്പോൾ ബലാൽസംഗ കുറ്റം നിഷേധിച്ച ബാലകൃഷ്ണൻ അവകാശപ്പെട്ടത് തന്റെ മേൽ അമിതമോഹം ഉണ്ടായതിനാൽ കൂടെയുള്ള സ്ത്രീകൾ തന്നെ ലൈംഗികമായി ഉത്തേജിപ്പിക്കുകയാണ് എന്നായിരുന്നു. അസൂയാലുക്കളായ സ്ത്രീകൾ തമ്മിലുള്ള മത്സരത്തിന്റെ ഇരയാണ് താനാണെന്ന് വാദിച്ചു.
https://www.facebook.com/Malayalivartha
























