കുടത്തിലടച്ച ഭൂതം പുറത്ത്! ചൈനയെ വരിഞ്ഞു മുറുകി... ജനങ്ങൾ കൊടും പട്ടിണിയിൽ... ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമാവും
കൊവിഡിന്റെ ഈറ്റില്ലത്ത് വീണ്ടും സ്ഥിതി രൂക്ഷം. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ് ഒറ്റപ്പെട്ട നിലയിലാണ്. കോവിഡ് 19 കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിൽ ഇപ്പോൾ മാധ്യമങ്ങളുടെ ശ്രദ്ധ പതിക്കുന്നത് ചൈനയിലെ ഏറ്റവും വലിയ നഗരവും ആഗോള സാമ്പത്തിക കേന്ദ്രവുമായ ഷാങ്‌ഹായിലേക്കാണ്. അവിടം നേരിടുന്നത് രാജ്യം കണ്ട ഏറ്റവും വലിയ കൊവിഡ് പ്രതിസന്ധി തന്നെയാണ്.
രോഗം പടരാതിരിക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടരക്കോടിയോളം ജനങ്ങള്‍ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളിലും ഫ്‌ളാറ്റുകളിലും കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വെള്ളവും ഭക്ഷണവും മറ്റ് അവശ്യവസ്‌തുക്കളും കിട്ടാനില്ലാത്ത പ്രതിസന്ധിയാണ് ജനങ്ങൾ നേരിടുന്നത്. പലരും പട്ടിണിയുടെ വക്കിലാണെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളിലാണ് ഈ വാർത്തകൾ പ്രചരിക്കുന്നത്.
പുറത്തിറങ്ങാൻ സാധിക്കാതെ വെള്ളം, ഭക്ഷണം മറ്റ് അവശ്യ വസ്‌തുക്കൾ എന്നിവയുടെ ക്ഷാമം നേരിടുന്ന ജനങ്ങൾ വീടിനുള്ളിലിരുന്നു ജനാലകളിലൂടെയും മറ്റും അലറിവിളിക്കുകയും കരയുകയും പാട്ടുപാടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. എന്നാൽ സ്വാതന്ത്ര്യത്തിനായുള്ള നിങ്ങളുടെ ആത്മാവിന്റെ ആഗ്രഹത്തെ നിയന്ത്രിക്കുക എന്നായിരുന്നു ജനങ്ങളുടെ പ്രതിഷേധത്തിന് മറുപടിയായി സർക്കാരിന്റെ പ്രതികരണം.
സര്‍ക്കാര്‍ നടപ്പാക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ മൂലം ജനങ്ങളില്‍ ഭൂരിപക്ഷവും കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങള്‍ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പാടുന്നതിനായി ജനാലകൾ തുറക്കരുത്. ഇത് രോഗവ്യാപനത്തിന് കാരണമാവുമെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അടച്ചിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. കോവിഡ് സാഹചര്യത്തില്‍ ദമ്പതിമാര്‍ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. ഷാങ്‌ഹായിലെ ചില പ്രദേശങ്ങളിൽ സ്ഥിതിഗതികൾ വഷളായി. ആളുകൾ കൂട്ടം കൂടി മുദ്രാവാക്യങ്ങൾ മുഴക്കുകയും ചിലയിടങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. മിക്ക കടകളും കൊള്ളയടിക്കപ്പെട്ടു.
രാജ്യത്തെ പുതിയതായി റിപ്പോർട്ട് ചെയ്യുന്ന ഭൂരിഭാഗം കേസുകളും ഷാങ്ഹായിലാണ്. ലോക്ഡൗണിലൂടെ കടന്നു പോകുന്ന നഗരത്തിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഡ്രോണുകളാണ് വ്യാപകമായി അധികൃതർ ഉപയോഗിക്കുന്നത്.
രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഏപ്രിൽ ഒന്ന് മുതൽ ഷാങ്‌ഹായിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. നഗരത്തിലെ മറ്റൊരു പ്രദേശം മാർച്ച് 28 മുതൽ ലോക്ക് ഡൗണിലും. കൊവിഡ്, ഒമിക്രോൺ വ്യാപനം എന്നിവയെ നേരിടാൻ നഗരത്തിലേക്ക് 2000 സൈനിക മെഡിക്കൽ ഉദ്യോഗസ്ഥരെയും 10,000 മറ്റ് മെഡിക്കൽ തൊഴിലാളികളെയും സർക്കാർ അയച്ചിരുന്നു.
വിശ്രമമില്ലാതെ പരിശോധനകൾ നടത്തുകയും ചികിത്സ നൽകുകയും ചെയ്യുന്നത് ആരോഗ്യപ്രവർത്തകരെയും തളർത്തുകയാണ്. ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ ഡോക്‌ടറെ രോഗികൾ ചേർന്ന് എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്. സർക്കാരിന്റെ സീറോ കൊവിഡ് പദ്ധതി പ്രകാരം 26 ദശലക്ഷം ജനസംഖ്യയുള്ള ഷാങ്‌ഹായിൽ കൂട്ട കൊവിഡ് പരിശോധന നടത്തിയിരുന്നു.
രോഗം സ്ഥിരീകരിക്കുന്നവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കും. രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ മാറ്റി പാർപ്പിക്കും. രോഗിയുടെ കുടുംബത്തിലെ മറ്റുള്ളവർക്ക് വീടിനുള്ളിൽ നിന്നും പുറത്തിറങ്ങാനും അനുമതിയില്ല. രോഗികളായ കുട്ടികളെ മാറ്റിപാർപ്പിക്കുന്നത് പ്രതിഷേധങ്ങൾ ഉയർത്തിയതിന് പിന്നാലെ കുടുംബം ഒരുമിച്ച് ക്വാന്റൈനിൽ പ്രവേശിക്കാനുള്ള അനുമതി സർക്കാർ നൽകി തുടങ്ങി.
റോബോട്ടുകളെ ഉപയോഗിച്ച് നീരീക്ഷണവും ആരോഗ്യ അറിയിപ്പുകളും നടത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭക്ഷണത്തിന്റെയും അവശ്യവസ്തുക്കളുടെയും വിതരണത്തിലുള്ള സമയതാമസം നഗരനിവാസികൾക്കിടയിൽ അതൃപ്തി ഉണ്ടാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. അരിയും മാംസവും അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ ശേഖരമുണ്ടെങ്കിലും പകർച്ചവ്യാധി നിയന്ത്രണ നടപടികൾ കാരണം വിതരണം വൈകുന്നതാണ് അതൃപ്തിക്കു കാരണമാകുന്നത്.
ചൈനയുടെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നഗരത്തിലെ ആകെ ജനസംഖ്യ 26 ദശലക്ഷമാണ്. ഇവിടെ സർക്കാർ സീറോ കൊവിഡ് നയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഞായറാഴ്ച നഗരത്തിൽ 25,000ന് അടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha