ചൈന തീർന്നു! അടപടലം പെട്ടു! ആ വില്ലന്റെ പിടിയിൽ ഞെരിഞ്ഞു! ചക്രശ്വാസം വലിച്ച് ഷീയും കൂട്ടരും... നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ടു
ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ് ഒറ്റപ്പെട്ട നിലയിലാണ്. കോവിഡ് 19 കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അവിടം നേരിടുന്നത് രാജ്യം കണ്ട ഏറ്റവും വലിയ കൊവിഡ് പ്രതിസന്ധി തന്നെയാണ്.
പുറത്തിറങ്ങാൻ സാധിക്കാതെ വെള്ളം, ഭക്ഷണം മറ്റ് അവശ്യ വസ്‌തുക്കൾ എന്നിവയുടെ ക്ഷാമം നേരിടുന്ന ജനങ്ങൾ വീടിനുള്ളിലിരുന്നു ജനാലകളിലൂടെയും മറ്റും അലറിവിളിക്കുകയും കരയുകയും പാട്ടുപാടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. എന്നാൽ സ്വാതന്ത്ര്യത്തിനായുള്ള നിങ്ങളുടെ ആത്മാവിന്റെ ആഗ്രഹത്തെ നിയന്ത്രിക്കുക എന്നായിരുന്നു ജനങ്ങളുടെ പ്രതിഷേധത്തിന് മറുപടിയായി സർക്കാരിന്റെ പ്രതികരണം.
പാടുന്നതിനായി ജനാലകൾ തുറക്കരുത്. ഇത് രോഗവ്യാപനത്തിന് കാരണമാവുമെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അടച്ചിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. കോവിഡ് സാഹചര്യത്തില്‍ ദമ്പതിമാര്‍ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. ഷാങ്‌ഹായിലെ ചില പ്രദേശങ്ങളിൽ സ്ഥിതിഗതികൾ വഷളായി. ആളുകൾ കൂട്ടം കൂടി മുദ്രാവാക്യങ്ങൾ മുഴക്കുകയും ചിലയിടങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. മിക്ക കടകളും കൊള്ളയടിക്കപ്പെട്ടു.
രാജ്യത്തെ പുതിയതായി റിപ്പോർട്ട് ചെയ്യുന്ന ഭൂരിഭാഗം കേസുകളും ഷാങ്ഹായിലാണ്. ലോക്ഡൗണിലൂടെ കടന്നു പോകുന്ന നഗരത്തിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഡ്രോണുകളാണ് വ്യാപകമായി അധികൃതർ ഉപയോഗിക്കുന്നത്.
വിശ്രമമില്ലാതെ പരിശോധനകൾ നടത്തുകയും ചികിത്സ നൽകുകയും ചെയ്യുന്നത് ആരോഗ്യപ്രവർത്തകരെയും തളർത്തുകയാണ്. ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ ഡോക്‌ടറെ രോഗികൾ ചേർന്ന് എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്. സർക്കാരിന്റെ സീറോ കൊവിഡ് പദ്ധതി പ്രകാരം 26 ദശലക്ഷം ജനസംഖ്യയുള്ള ഷാങ്‌ഹായിൽ കൂട്ട കൊവിഡ് പരിശോധന നടത്തിയിരുന്നു.
റോബോട്ടുകളെ ഉപയോഗിച്ച് നീരീക്ഷണവും ആരോഗ്യ അറിയിപ്പുകളും നടത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭക്ഷണത്തിന്റെയും അവശ്യവസ്തുക്കളുടെയും വിതരണത്തിലുള്ള സമയതാമസം നഗരനിവാസികൾക്കിടയിൽ അതൃപ്തി ഉണ്ടാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. അരിയും മാംസവും അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ ശേഖരമുണ്ടെങ്കിലും പകർച്ചവ്യാധി നിയന്ത്രണ നടപടികൾ കാരണം വിതരണം വൈകുന്നതാണ് അതൃപ്തിക്കു കാരണമാകുന്നത്.
https://www.facebook.com/Malayalivartha