Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

പാക്കിസ്ഥാന്‍ രാഷ്ട്രീയം വീണ്ടുമൊരു മാറ്റത്തിലേക്ക്‌... യുഎസിനെയും ചൈനയെയും തങ്ങള്‍ക്കൊപ്പം ഒന്നിച്ചു നിര്‍ത്തുകയെന്ന പരമ്പരാഗത നയതന്ത്രത്തിലേക്കു പാക്കിസ്ഥാന്‍ തിരിച്ചുപോകും, കനത്ത ധനകാര്യ തകര്‍ച്ചയില്‍നിന്ന് ആ രാജ്യം എങ്ങനെയാണു കരകയറുക, ഇന്ത്യയുമായുള്ള ബന്ധം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നൊക്കെ കാത്തിരുന്നു കാണണം

12 APRIL 2022 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...

റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...

പാക്കിസ്ഥാന്‍ രാഷ്ട്രീയം വീണ്ടുമൊരു മാറ്റത്തിലേക്കു കടക്കുകയാണ്. സൈന്യത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞിരിക്കുന്നു. പകരം പ്രതിപക്ഷ സ്ഥാനാര്‍ഥി ഷഹബാസ് ഷരീഫാണ് അധികാരത്തിലേറിയിരിക്കുന്നത്.


മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്നവാസ് അധ്യക്ഷനുമാണ് ഷഹബാസ്.ഷഹബാസ് ഷരീഫ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയതു സ്വാഭാവികമെന്നു പറയുന്നു സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഗുജറാത്തിലെ പ്രഫസറും ഡീനുമായ ഡോ. മനീഷ്.



'യുഎസിനെയും ചൈനയെയും തങ്ങള്‍ക്കൊപ്പം ഒന്നിച്ചു നിര്‍ത്തുകയെന്ന പരമ്പരാഗത നയതന്ത്രത്തിലേക്കു പാക്കിസ്ഥാന്‍ തിരിച്ചുപോകും. കനത്ത ധനകാര്യ തകര്‍ച്ചയില്‍നിന്ന് ആ രാജ്യം എങ്ങനെയാണു കരകയറുക, ഇന്ത്യയുമായുള്ള ബന്ധം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും തുടങ്ങിയ കാര്യങ്ങളൊക്കെ കാത്തിരുന്നു കാണണം.



എന്തായാലും മികച്ച ഭരണാധികാരിയാണെന്നു തെളിയിച്ചിട്ടുള്ളയാളാണ് ഷഹബാസ് ഷരീഫ്. തന്നെ പുറത്താക്കാന്‍ യുഎസ് ഗൂഢാലോചന നടത്തിയെന്ന ഇമ്രാന്‍ ഖാന്റെ വാദത്തില്‍ കഴമ്പില്ല. അതു ജനപിന്തുണ ആര്‍ജിക്കാന്‍ അദ്ദേഹം നടത്തിയ ഒരു കുറുക്കുവഴി മാത്രമായിരുന്നു. യഥാര്‍ഥത്തില്‍ പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ട കാലം മുതല്‍ അവര്‍ യുഎസിന്റെ സഖ്യകക്ഷിയായിരുന്നു. ഇസ്ലാമാബാദും പെന്റഗണും തമ്മില്‍ വളരെ നല്ല ബന്ധത്തിലായിരുന്നു.


അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ഇടപെടലിനെതിരെയും തീവ്രവാദത്തിനെതിരായ യുഎസ് പോരാട്ടങ്ങളിലും പാക്കിസ്ഥാന്‍ ഒപ്പമുണ്ടായിരുന്നു എന്നാല്‍, ചോര്‍ന്നുകിട്ടിയ ചില രേഖകളിലെ വിവരങ്ങളെ ഇമ്രാന്‍ സ്വന്തം നിലയില്‍ വ്യാഖ്യാനിക്കുകയായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരുകളും രാജ്യത്തിനകത്തു പിന്തുണ നഷ്ടമാകുമ്പോള്‍ പുറത്തുനിന്നു ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണം ഉന്നയിക്കാറുണ്ട്.


പാക്കിസ്ഥാന്റെ പരമ്പരാഗത വിദേശനയം യുഎസും ചൈനയുമായുള്ള സൗഹൃദത്തില്‍ ഊന്നിയുള്ളതാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള ധാരാളം ബുദ്ധിജീവികള്‍ യുഎസില്‍ താമസിക്കുന്നുണ്ട്. യുഎസും പാക്കിസ്ഥാനുമായി നല്ല ബന്ധം പുലര്‍ന്നു കാണണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനായി പരിശ്രമിക്കുന്നവരുമുണ്ട്.


ശീതസമരത്തിന്റെ കാലത്തും ഇതായിരുന്നു പാക്കിസ്ഥാന്റെ നയം. എന്നാല്‍, റഷ്യയോടു ചാഞ്ഞുനില്‍ക്കാനുള്ള ഇമ്രാന്റെ പരിശ്രമങ്ങള്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.

ചൈനയും യുഎസുമായുള്ള നല്ല ബന്ധമെന്ന നയതന്ത്രത്തിലേക്ക് പാക്കിസ്ഥാനെ തിരികെയെത്തിക്കാന്‍ ഷഹബാസിനു കഴിയുമെന്നുതന്നെയാണു പ്രതീക്ഷിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ചൈന പാക്ക് ബന്ധം മെച്ചപ്പെടുത്താന്‍ വളരെയേറെ പരിശ്രമിച്ചിട്ടുണ്ട് അദ്ദേഹം. യുഎസുമായും അദ്ദേഹത്തിനു നല്ല ബന്ധമുണ്ടായിരുന്നു. ഇതു പാക്കിസ്ഥാന്റെ അടിസ്ഥാന വിദേശനയത്തിലേക്കുള്ള തിരിച്ചുപോക്കിനെ സഹായിക്കുമെന്നാണ് നയതന്ത്രലോകം പ്രതീക്ഷിക്കുന്നത്.

 

സൈന്യവും അത് ആഗ്രഹിക്കുന്നു. പാക്കിസ്ഥാനോടുള്ള ചൈനയുടെ താല്‍പര്യം സാമ്പത്തികവും നയതന്ത്രപരവുമാണ്. ബലൂചിസ്ഥാന്‍ മുതല്‍ ഗ്വാദര്‍ തുറമുഖം വരെയുള്ള മേഖലയില്‍ ചൈന വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലൂടെ അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ നിയന്ത്രിക്കാനും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനത്തിനുമാണ് അവര്‍ ആഗ്രഹിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ധാതുസമ്പത്തില്‍ അവര്‍ക്കു കണ്ണുണ്ട്. താലിബാന്‍ യഥാര്‍ഥത്തില്‍ പാക്കിസ്ഥാന്റെയും ഐഎസ്ഐയുടെയും സൃഷ്ടിയാണ്. അവരാണ് കാബൂള്‍ വിമാനത്താവളം നിയന്ത്രിക്കുന്നത്. ഇതൊക്കെ മനസ്സിലാക്കിയാണ് ചൈന നീങ്ങുന്നത്.


ഇന്ത്യപാക്കിസ്ഥാന്‍ ബന്ധം വ്യത്യസ്തമായ ഒന്നാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആ ചടങ്ങിലേക്ക് അന്നത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ ക്ഷണിച്ചിരുന്നു. മാത്രമല്ല, പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്താനുള്ള മോദിയുടെ പരിശ്രമങ്ങളും സൗഹൃദാന്തരീക്ഷത്തിനു കളമൊരുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആവശ്യം അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെ പാക്കിസ്ഥാന്‍ നിയന്ത്രിക്കണമെന്നതാണ്. ഭീകരരില്‍ കൂടുതല്‍പേരും എത്തുന്നത് പാക്കിസ്ഥാന്റെ തെക്കന്‍ മേഖലയില്‍ നിന്നാണ്. അതിനു തടയിടാന്‍ കഴിഞ്ഞാല്‍ ഇന്ത്യ പാക്ക് സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകും. അത് സംഭവിക്കുമോയെന്നു കാത്തിരുന്നു കാണണം.


എന്തായാലും പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തോടു വലിയ മതിപ്പുണ്ട്.

ഇന്ത്യ സ്വതന്ത്ര വിദേശനയം പിന്തുടരുന്ന രാജ്യമാണെന്നാണ് പാക്ക് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. പ്രത്യേകിച്ച് യുക്രെയ്ന്‍ വിഷയത്തിലെ ഇന്ത്യയുടെ സമീപനത്തെക്കുറിച്ചും അവിടുത്തെ മാധ്യമങ്ങള്‍ക്കു നല്ല അഭിപ്രായമാണ്. പക്ഷേ ഇതെല്ലാം ഇന്ത്യപാക്ക് ബന്ധത്തിലെ പുരോഗതിയില്‍ പെട്ടെന്നൊരു സ്വാധീനമുണ്ടാക്കുമെന്നു കരുതാനാവില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (52 minutes ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (1 hour ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (1 hour ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (1 hour ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (2 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (2 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (2 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (2 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (8 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (9 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (9 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (9 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (9 hours ago)

Malayali Vartha Recommends