റഷ്യൻ സൈന്യത്തിനു നേരിട്ട ഭക്ഷണക്ഷാമവും ആയുധക്ഷാമവും യുക്രെയിൻ സേനയിലേക്കും; ഭക്ഷണവും ആയുധങ്ങളുമില്ലാതെ വലഞ്ഞ് റഷ്യൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങി മരിയുപോളിലെ ഒരു വിഭാഗം യുക്രെയിൻ സൈനികർ, ഇക്കൂട്ടത്തിൽ റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയിനിലെത്തിയ ഒരു ബ്രിട്ടീഷ് സൈനികൻ ഉൾപ്പടെ നിരവധി പാശ്ചാത്യരും...
റഷ്യ- യുക്രൈൻ യുദ്ധം തുടങ്ങി ഒരു മാസം പിന്നിടുകയാണ്. ഈ സാഹചര്യത്തിൽ ഏറെ നിര്ണായകമാകുന്ന വാർത്തകളും പുറത്ത് വരികയുണ്ടായി. ഇപ്പോഴിതാ റഷ്യൻ സൈന്യത്തിനു നേരിട്ട ഭക്ഷണക്ഷാമവും ആയുധക്ഷാമവും ഇപ്പോൾ യുക്രെയിൻ സേനയിലേക്കും പടർന്നിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മരിയുപോളിലെ ഒരു വിഭാഗം യുക്രെയിൻ സൈനികരാണ് ഭക്ഷണവും ആയുധങ്ങളുമില്ലാതെ വലഞ്ഞ് റഷ്യൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങിയിരിക്കുന്നത്.
റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയിനിലെത്തിയ ഒരു ബ്രിട്ടീഷ് സൈനികൻ ഉൾപ്പടെ നിരവധി പാശ്ചാത്യരും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് റിപ്പോട്ടുകൾ ചൂണ്ടിക്കാണിക്കുന്നത. ബ്രിട്ടീഷ് സൈനികൻ തന്നെ യുദ്ധമുന്നണിയിൽ നിന്നും ഫോണിലൂടെ, ബ്രിട്ടനിലുള്ള തന്റെ കുടുംബത്തെ ഇക്കാര്യം വിളിച്ചറിയിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.
ബ്രിട്ടനിൽ കെയർ വർക്കറായി ജോലിചെയ്തിരുന്ന എയ്ഡൻ അസ്ലിൻ എന്ന 28 കാരൻ. ഇദ്ദേഹം ഒരു യുക്രെയിൻ യുവതിയുമായി പ്രണയത്തിലായതോടെയാണ് 2018- ൽ യുക്രെയിനിലെത്തിയത്. പുടിന്റെ സൈന്യത്തിനെതിരെ മരിയുപോളിൽ പോരാടിയ ജനങ്ങൾക്കൊപ്പം ചേർന്ന് ഇയാളും പോരാടുകയാണ് ഉണ്ടായത്. ഇതിനുപിന്നാലെ മെയിൽ ഓൺലൈനുമായുള്ള ഫോൺ സംഭാഷണത്തിൽ അസ്ലിന്റെ ഇളയ സഹോദരൻ നാഥൻ വുഡ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അസ്ലിനെ കൊല്ലരുതെന്നും നാഥൻ റഷ്യൻ സൈന്യത്തോട് അഭ്യർത്ഥിക്കുകയുണ്ടായി.
എന്നാൽ തങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നും അസ്ലിന്റെ യൂണിറ്റ് കമാൻഡർ, റഷ്യൻ കമാൻഡറുമായി കീഴടങ്ങലിനെ കുറിച്ച് ചർച്ചയിലാണെന്നതു മാത്രമേ അറിയുകയുള്ളു എന്നും നാഥൻ വ്യക്തമാക്കുകയുണ്ടായി. അതിനിടയിലാണ് ഭക്ഷണവും ആയുധങ്ങളും ഇല്ലാതായതോടെ തങ്ങൾ കീഴടങ്ങാൻ പോവുകയാണെന്ന കാര്യം അസ്ലിൻ വിളിച്ചു പറഞ്ഞതെന്നും നാഥൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. റഷ്യൻ ആക്രമണത്തെ ചെറുക്കാനായി സൈന്യത്തിൽ ചേർന്ന വ്യക്തിയല്ല അസ്ലീൻ എന്നും ഇരട്ട പൗരത്വമുള്ളഅസ്ലീൻ 2018- മുതൽ തന്നെ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും സഹോദരൻ വെളിപ്പെടുത്തുകയായിരുന്നു.
അതേസമയം യുക്രെയിനെ സഹായിക്കുന്ന പാശ്ചാത്യ ശക്തികൾക്കെതിരെ കർശന താക്കീതുമായി പുടിൻ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. യൂറോപ്പിൽ അഭയാർത്ഥികളുടെ ഒരു തരംഗം തന്നെ സൃഷ്ടിക്കുമെന്നാണ് പുടിന് നൽകുന്ന മുന്നറിയിപ്പ്. റഷ്യയ്ക്കെതിരെ ഉയർത്തിയിരിക്കുന്ന ഉപരോധത്തിന്റെ ഫലമായി ലോകമാകെ പട്ടിണിയിലേക്ക് നീങ്ങുമെന്നും പുടിൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
അങ്ങനെ റഷ്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഉപരോധത്തെ ചെറുക്കാനുള്ള ശക്തിയുണ്ടെന്ന് പറഞ്ഞ പുടിൻ പക്ഷെ, ഇതുവഴി രാസവളങ്ങൾ ഉൾപ്പടെയുള്ള അവശ്യസാധനങ്ങൾക്ക് വിലയേറുമെന്നും തത്ഫലമായി യൂറോപ്പിലാകെ ഭക്ഷ്യക്ഷാമം തന്നെ ഉണ്ടാകുമെന്നും വ്യക്തമാക്കുകയുണ്ടായി. താരതമ്യേന ദുർബലരായ രാജ്യങ്ങളിൽ നിന്നും പശ്ചിമയൂറോപ്പിലേക്ക് അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുകയുണ്ടായി.
അങ്ങനെ ഒട്ടുമിക്ക യുക്രെയിൻ നഗരങ്ങളിൽ നിന്നും പിന്മാറ്റം നടത്തിയ റഷ്യൻ സേന ഇപ്പോൾ കിഴക്കൻ യുക്രെയിൻലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതും വ്യക്തംഇത്തരം ഒരു സാഹചര്യത്തിൽ പോലും റഷ്യയുടെ വിജയം സുനിശ്ചിതമാണെന്നും, ഈ യുദ്ധം വഴി നേടേണ്ടകാര്യങ്ങൾ നേടിയെടുക്കും എന്നുമാണ് വ്ലാഡിമിർ പുടിൻ പറയുന്നത്. നവീന സാങ്കേതിക വിദ്യാകൈമാറ്റ ഉപരോധിക്കപ്പെട്ടത്, റഷ്യയ്ക്ക് പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ പ്രചോദനമാകുമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha