യുഎസിനെ തേച്ചൊട്ടിച്ച് ജയശങ്കർ... കുറിക്ക് കൊള്ളുന്ന മറുപടി... റഷ്യയെ ചേർത്ത് പിടിച്ച് മോദി... ലക്ഷ്യമിടുന്നത് 2 ബില്യൻ ഡോളർ....
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള വെർച്വൽ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയുടെ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും അമേരിക്കൻ കൂടിക്കാഴ്ചകളും സന്ദർശനങ്ങളും നടത്തിയിരുന്നു. ഇന്ത്യയെ സ്വാധീനിക്കാം എന്ന നിലപാട് അമേരിക്കയ്ക്ക് ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്.
അതുകൊണ്ടാണ് അമേരിക്കയിൽ നിന്നും ആയുധങ്ങളും മറ്റും വാങ്ങണം, റഷ്യയെ പൂർണമായും ഒഴിവാക്കണമെന്ന തന്ത്രം അവർ പയറ്റിയത്. എന്നാൽ അതിലൊന്നും അല്ലെങ്കിൽ ഈ പ്രലോഭനത്തിൽ വീഴുന്ന മറ്റു രാജ്യങ്ങളുടെ ഗണത്തിൽ ഇന്ത്യയെ പെടുത്താൻ സാധിക്കില്ല എന്ന് അമേരിക്കയിപ്പോൾ മനസ്സിലാക്കി വരികയാണ്. അതിനുദാഹരണമായ രംണ്ട് സംഭവങ്ങളാണ് ഇപ്പോൾ പറയാനുള്ളത്.
വിദേശ ചർച്ചകൾ നടക്കുന്ന വേളയിൽ, അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയാണ് ഇപ്പോൾ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കൈയ്യടി നേടുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് സംബന്ധിച്ച ചോദ്യത്തിനാണ് കിറുകൃത്യമായ വായടപ്പിക്കുന്ന മറുപടി നൽകിയത്. റഷ്യയില്‍ നിന്ന് ഇന്ത്യ ഒരു മാസം വാങ്ങുന്ന ഇന്ധനം, യൂറോപ്പ് അരദിവസം വാങ്ങുന്ന ഇന്ധനത്തേക്കാള്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടിയ ജയശങ്കര്‍ നിങ്ങള്‍ അങ്ങോട്ടാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും പറഞ്ഞു.
'നിങ്ങള്‍ എണ്ണ വാങ്ങുന്നതിനെപ്പറ്റി പരാമര്‍ശിച്ചത് ഞാന്‍ ശ്രദ്ധിച്ചു. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നോക്കുകയാണെങ്കില്‍, നിങ്ങളുടെ ശ്രദ്ധ യൂറോപ്പില്‍ കേന്ദ്രീകരിക്കണമെന്നാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്. ഞങ്ങളുടെ ഊര്‍ജ്ജ സുരക്ഷക്ക് ആവശ്യമായ ഇന്ധനം ഞങ്ങള്‍ വാങ്ങുന്നുണ്ട്. പക്ഷേ, കണക്കുകളില്‍ ചില പൊരുത്തക്കേടുകളുണ്ട്. ഞങ്ങള്‍ ഒരു മാസം വാങ്ങുന്നത് യൂറോപ്പ് ഒരു ദിവസം ഉച്ചയ്ക്ക് ശേഷം വാങ്ങുന്നതിനേക്കാള്‍ കുറവായിരിക്കും', ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യ അമേരിക്ക 2+2 കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജയശങ്കറിന്റെ മറുപടി. എന്തായാലും ഇതോടെ അവർക്കി കിട്ടേണ്ടത് കിട്ടി എന്നാണ് ഏവരും പരിഹസിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ തുടങ്ങിയവരും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം, യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് അന്താരാഷ്‌ട്ര തലത്തിൽ ഉപരോധം നേരിടുന്ന റഷ്യയിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. റഷ്യയിലേയ്‌ക്കുള്ള കയറ്റുമതി രണ്ട് ബില്യൺ ഡോളർ അധികമായി വർദ്ധിപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ, ഓർഗാനിക്, അജൈവ രാസവസ്തുക്കൾ, വീട്ടുപകരണങ്ങൾ, അരി, തേയില, കാപ്പിപ്പൊടി, പാൽ ഉൽപന്നങ്ങൾ എന്നിവയാണ് ഇന്ത്യ അധികമായി റഷ്യയിലേയ്‌ക്ക് കയറ്റിയയക്കുന്നത്.
യുഎസും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് കയറ്റുമതി നിർത്തിവെച്ച രാജ്യങ്ങൾ വിതരണം ചെയ്തിരുന്ന ഉൽപ്പന്നങ്ങളാണ് ഇന്ത്യ റഷ്യയിലേയ്‌ക്ക് അയക്കുന്നത്. ഇരു രാജ്യങ്ങളും രൂപയിലും, റൂബിളിലും വ്യാപാരം തീർപ്പാക്കാനുള്ള നിർദ്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ഈ നീക്കം.
സമുദ്രോത്പന്നങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, യന്ത്രസാമഗ്രികൾ, ഇലക്ട്രോണിക്സ് എന്നിവയാണ് ഇന്ത്യ റഷ്യയിലേക്ക് അയയ്‌ക്കാൻ ശ്രമിക്കുന്ന മറ്റ് ചില ഇനങ്ങൾ. യുക്രെയ്‌നിനെതിരായ യുദ്ധത്തിന് മറുപടിയായി റഷ്യയ്‌ക്കെതിരെ യുഎസ്, യൂറോപ്പ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.
നിലവിൽ, യുഎസിലേയ്‌ക്കുള്ള 68 ബില്യൺ ഡോളറിന്റെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യയിലേയ്‌ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 3 ബില്യൺ ഡോളറാണ്. അതേസമയം, ഊർജ ഇറക്കുമതി വൈവിധ്യവത്കരിക്കാൻ ഇന്ത്യയെ സഹായിക്കാൻ യുഎസ് തയ്യാറാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. ഇന്നലെ നടന്ന കൂടിക്കാഴ്ചയിലാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്. ഇത് റഷ്യയെ ആശ്രയിക്കുന്നത് കുറയ്‌ക്കും.
https://www.facebook.com/Malayalivartha