തന്റെ യജമാനത്തിയേയും കാത്ത് വളര്‍ത്തു നായ... വീട്ടുടമ കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീടിന്റെ വാതില്‍ക്കല്‍ കാത്തു നില്‍ക്കുകയാണ്
റഷ്യ യുക്രെയില്‍ യുദ്ധത്തിന്റെ ദയനായ കാഴ്ചകള്‍ പല മാധ്യമങ്ങളിലൂടെ പുറം ലോകത്ത് എത്തിയതാണ്. ചില കാഴ്ചകള്‍ ആരുടെയും കരളലിയിപ്പിക്കും വിധമാണ്. എന്നാല്‍ റഷ്യയുടെ ക്രൂരതകള്‍ ആരെയും നടുക്കും. അവിടെ നടന്ന ഓരോ സംഭവങ്ങള്‍ പുറംലോകം അറിഞ്ഞുവരുന്നതേ ഉള്ളൂ. റഷ്യന്‍ സൈന്യത്തിന്റെ പിടിയിലായ ഒരു യുവതിയുടെ ദാരുണാന്ത്യത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത്.
റഷ്യന്‍ സൈനികര്‍ തടവിലാക്കിയ യുവതി ദിവസങ്ങളോളം അതിക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം യുവതി മരിച്ചതറിയാതെ അവരുടെ വളര്‍ത്തുനായ വീടിന്റെ മുറ്റത്ത് തന്നെ കാത്തിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
രണ്ടു കുട്ടികളുടെ അമ്മയായ ടെറ്റിയാന എന്ന യുവതി കീവിന് സമീപമുള്ള മകരിവിലാണ് താമസിച്ചിരുന്നത്. ഈ പ്രദേശം റഷ്യയുടെ അധീനതയിലായതോടെ അവിടെ നിന്നും രക്ഷപ്പെടാന്‍ ഒരുങ്ങുകയായിരുന്നു ഇവര്‍. നാടുവിടാനായി സുഹൃത്തിനെ കാത്തു നില്‍ക്കുന്നതിനിടെയാണ് ടെറ്റിയാന റഷ്യന്‍സൈനികരുടെ പിടിയിലായത്. മാര്‍ച്ചില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
മകരിവ് നഗരത്തില്‍ തന്നെയുള്ള മറ്റൊരു വീട്ടിലാണ് ടെറ്റിയാനയെ റഷ്യന്‍ സൈനികര്‍ ബന്ദിയാക്കിയത്. ദിവസങ്ങളോളം അതിക്രൂരമായി പീഡിപ്പിച്ചശേഷം ടെറ്റിയാനയെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് വിവരം. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ടെറ്റിയാനയെ തടവില്‍ പാര്‍പ്പിച്ചിരുന്ന സ്ഥലത്തുനിന്നും നിന്നും ലഭിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയശേഷം യുവതിയുടെ ശരീരം വീടിനു പിന്നില്‍ തന്നെ കുഴിച്ചിടുകയും ചെയ്തു.
വീടിനുള്ളിലെ കിടക്കയും വിരികളും എല്ലാം രക്തത്തില്‍ കുതിര്‍ന്ന നിലയിലാണുള്ളത്. യുവതിയുടെ ദയനീയാവസ്ഥയില്‍ സമീപ വാസികള്‍ക്കും സഹായിക്കാനായിരുന്നില്ല. കാരണം അവരെയും റഷ്യന്‍ സൈന്യം ബന്ദികളാക്കിയിരുന്നു. ടെറ്റിയാന മരിച്ചതറിയാതെ അവരുടെ വളര്‍ത്തുനായ റീനി വീടിന്റെ മുറ്റത്ത് തന്നെ കാത്തിരിക്കുകയാണ്. കഴിഞ്ഞവര്‍ഷമാണ് ടെറ്റിയാനയുടെ ഭര്‍ത്താവ് കോവിഡ് ബാധിച്ചു മരിച്ചത്.
വീടുകള്‍ക്കുള്ളില്‍ തന്നെ കഴിഞ്ഞ ജനങ്ങള്‍ ജനലുകള്‍ക്കു സമീപത്തേക്ക് നീങ്ങിയാല്‍ പോലും അവരെ സൈന്യം വെടിവച്ച് ഭയപ്പെടുത്തുകയായിരുന്നു. യുക്രെയ്‌നിന്റെ ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥനായ ആന്റോണ്‍ ഗരാഷ്‌ചെങ്കോയാണ് ടെറ്റിയാനയുടെ ദാരുണമായ കൊലയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha