Widgets Magazine
03
Jun / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഹമ്മദ് ദേവർകോവിൽ മുസ്ലീംലീഗിലേക്ക് ചേക്കേറുന്നു എന്ന് റിപ്പോർട്ട്...അതേസമയം, പ്രചരിക്കുന്ന വാർത്തകൾക്ക് ഒരു അടിസ്ഥാനവും, ഇല്ലെന്നും ഐഎൻഎല്ലിലും ഇടതുമുന്നണിയിലും ഉറച്ചുനിൽക്കുമെന്ന് ദേവർകോവിൽ...


പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു...വെള്ളം ചോദിച്ച് വീട്ടിലെത്തിയാണ് ഇയാൾ വീട്ടമ്മയെ പീഡിപ്പിച്ചത്...യുവതിയുടെ ഭർത്താവും കുട്ടിയും വീട്ടിൽ ഇല്ലായിരുന്നു...


കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി... എൽഡിഎഫും യുഡിഎഫും രംഗത്തു വരുമ്പോൾ ബിജെപി ക്യാമ്പ് ആവേശത്തിലാണ്....


ഏതാനും മാസങ്ങള്‍ക്കകം ഇന്ത്യയുടെ രണ്ടാമത്തെ ആണവോര്‍ജം, ഇന്ധനമാക്കിയ ബാലിസ്റ്റിക് മിസൈല്‍ സബ്മറൈന്‍ കമ്മീഷന്‍ ചെയ്യും..2017ല്‍ പുറത്തിറക്കിയ ഐഎന്‍എസ് അരിഗട്ട് ഏഴു വര്‍ഷത്തിനു ശേഷമാണ് കമ്മീഷന്‍ ചെയ്യാനൊരുങ്ങുന്നത്...


എറണാകുളത്ത് ഓറഞ്ച് അലർട്ട്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്.. പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ...

യുക്രൈന് അപായ സൈറണ്‍ ഡോണ്‍ബാസ് ഇനി ഇല്ല; ഓപ്പറേഷന് ആളെ ഇറക്കി പുടിന്‍ ബ്രിട്ടീഷ് ജനറലിന്റെ മുന്നറിയിപ്പ്; രണ്ടാം യുദ്ധത്തിന് തുടക്കം

13 APRIL 2022 10:29 PM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാറിനെ താഴെയിറക്കുമെന്ന് മുന്നറിയിപ്പ്:- ഇസ്രായേല്‍ മന്ത്രിസഭയിലെ ഭിന്നത രൂക്ഷമാക്കി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച...

ബൈഡൻ മുന്നോട്ടുവെച്ച ഗാസയിലെ വെടിനിർത്തൽക്കരാർ, അനുകൂലമായി പ്രതികരിക്കുമെന്ന് ഹമാസ് നേതൃത്വം, ഹമാസിനെ പൂർണമായും ഇല്ലാതാക്കാതെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ...!!!

ഗാസയിൽ സമഗ്ര വെടിനിർത്തൽ നടപ്പാക്കാൻ, ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശം ഇസ്രായേലിനെ കൊണ്ട് അംഗീകരിപ്പിക്കാൻ തിരക്കിട്ട നീക്കത്തിൽ അമേരിക്ക:- വെടിനിർത്തൽ വേണമെന്ന് ഹമാസ്...

ചരിത്രമുഹൂര്‍ത്തത്തിലേക്ക് ബൂത്തുകള്‍ തുറന്ന് മെക്സിക്കോ...

കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ റോബര്‍ട്ട് പിക്ടണ്‍ കൊല്ലപ്പെട്ടു...ഇരകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം പന്നികള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കും

കിഴക്കന്‍ യുക്രൈനില്‍ യുക്രൈന്‍ സൈനികരെ എണ്ണത്തില്‍ മറികടക്കാനുള്ള ശ്രമവുമായി റഷ്യ. അതി മാരകമായ ആക്രമണമാണ് ലക്ഷ്യം. എന്നാല്‍, യുദ്ധത്തില്‍ വിജയിക്കാന്‍ ഇത് മതിയാകില്ലെന്നാണ് സൈനിക മേധാവികള്‍ ഉറപ്പിച്ച് പറയുന്നത്. അനുഭവം അവരെ പഠിപ്പിക്കുന്നതും അതാണ്. പാശ്ചാത്യ യുദ്ധ വിദഗ്ദരുടെ നിരീക്ഷണമനുസരിച്ച് റഷ്യ തങ്ങളുടെ മുഖം രക്ഷിക്കാനായി ഡോണ്‍ബാസ് മേഖലയില്‍ ശക്തമായ പോരാട്ടം അഴിച്ച് വിടാന്‍ സാധ്യതയുണ്ടെന്നാണ്. ഈ ആഴ്ച തന്നെ റഷ്യ, ഡോണ്‍ബാസ് മേഖലയില്‍ യുദ്ധം പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നും യുദ്ധ വിദഗ്ദര്‍ നിരീക്ഷിക്കുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിവ്# 1000ല്‍ അധികം യുക്രെയന്‍ മറീനുകള്‍ മരിയുപോള്‍ തുറമുഖത്ത് കീഴടങ്ങിയതായി അവകാശപ്പെട്ടിരിക്കുകയാണ് റഷ്യ. മരിയുപോള്‍ പിടിച്ചെടുക്കാനുള്ള റഷ്യയുടെ ആക്രമണം കടുക്കവെയാണ് ഈ അവകാശവാദം പുറത്തുവരുന്നത്. അസോവ്സ്റ്റല്‍ ഇന്‍ഡസ്ട്രിയല്‍ ജില്ല റഷ്യ കൈവശപ്പെടുത്തിയാല്‍ മരിയുപോളിന്റെ നിയന്ത്രണം അവരുടെ കൈവശമാകും. മറീനുകള്‍ ഇവിടെയാണ് തമ്പടിച്ചിരിക്കുന്നത്.

മരിയുപോള്‍ കൈവശപ്പെടുത്തിയാല്‍ വിഘടനവാദികള്‍ കൈവശംവച്ചിരിക്കുന്ന കിഴക്കന്‍ മേഖലയിലേക്കും നേരത്തേ പിടിച്ചെടുത്ത ക്രൈമിയ മേഖലയിലേക്കും റഷ്യയില്‍നിന്ന് ഒരു ഇടനാഴി കിട്ടും. റഷ്യയുടെ അവകാശവാദം ശരിയാണെങ്കില്‍ ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധത്തില്‍ ആദ്യമായി വീഴുന്ന യുക്രെയ്ന്‍ പ്രദേശമെന്നത് മരിയുപോള്‍ ആയിരിക്കും.

1026 യുക്രെയ്ന്‍ മറീനുകള്‍ ആണ് കീഴടങ്ങിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു. ഇതില്‍ 162 ഓഫിസര്‍മാരും ഉള്‍പ്പെടും. റഷ്യന്‍ സേനയും ഡൊനെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്ക് വിമതസേനയും ചേര്‍ന്നാണ് ആക്രമണം നടത്തുന്നത്. 36ാം മറീന്‍ ബ്രിഗേഡുകള്‍ സ്വയം ആയുധങ്ങള്‍ വച്ചു കീഴടങ്ങുകയായിരുന്നുവെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എന്നാല്‍, കീഴടങ്ങലിനെക്കുറിച്ച് അറിയില്ലെന്ന് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ആക്രമണം കടുപ്പിക്കാന്‍ റഷ്യ കുടൂതല്‍ സേനയെ മരിയുപോളിലേക്കു വിന്യസിക്കുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന പതിനായിരങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള വാഹനങ്ങള്‍ റഷ്യ തടയുകയാണെന്നും യുക്രെയ്ന്‍ പറയുന്നു.

യുക്രൈന്റെ തെക്കന്‍ ഭാഗത്ത് യുദ്ധം വ്യാപിപ്പിക്കുന്നതിന് മുമ്പ് തന്നെ ഖാര്‍കീവിന്റെ തെക്ക് കിഴക്കുള്ള ഇസിയത്തിന് നേര്‍ക്ക് റഷ്യ അക്രമണം ശക്തമാക്കുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതിന് ശേഷമാകും യുക്രൈന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് റഷ്യ അക്രമണം ശക്തിപ്പെടുത്തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.

'റഷ്യക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. കിഴക്കന്‍ യുക്രൈനികള്‍ യുദ്ധത്തിനായി നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങി പ്രദേശത്തെയാണ് തങ്ങള്‍ അക്രമിക്കാന്‍ തയ്യാറെടുക്കുന്നതെന്ന് അവര്‍ക്ക് വളരെ നന്നായി അറിയാം.

അതിനാല്‍ തന്നെ പ്രദേശത്തെ ശക്തി അനുപാതം ശരിയാക്കാനാണ് റഷ്യയുടെ ഇപ്പോഴത്തെ ശ്രമമെന്ന് മുന്‍ ബ്രിട്ടീഷ് സൈനിക മേധാവി ജനറല്‍ സര്‍ റിച്ചാര്‍ഡ് ബാരണ്‍സ് പറയുന്നു .

എന്നാല്‍, കീവില്‍ നിന്നും ആത്മവിശ്വാസത്തിന്റെ സ്വരമാണ് കേള്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോഴത്തെ യുക്രൈന്‍ യുദ്ധത്തിന്റെ പ്രത്യേകത, യുക്രൈന്‍ സൈന്യം റഷ്യയുടെ ആക്രമണത്തെ ഇപ്പോള്‍ പഴയത് പോലെ ഭയക്കുന്നില്ലെന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍, വരും ദിവസങ്ങള്‍ ഈ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളിയാകും യുക്രൈന്‍ സൈനികര്‍ നേരിടാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ക്രെംലിന്‍, തങ്ങളുടെ ഏറ്റവും വലിയ പോരാട്ടത്തിനാണ് ഡോണ്‍ബാസില്‍ തയ്യാറെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'അടുത്ത രണ്ടോ മൂന്നോ ആഴ്ചകളില്‍' ഡോണ്‍ബാസ് മേഖലയില്‍ യുദ്ധം ശക്തമാകുമെന്ന് യുകെ പ്രതിരോധ മന്ത്രാലയവും മുന്നറിയിപ്പ് നല്‍കി. ഇത് യുദ്ധത്തിന്റെ രണ്ടാം ഘട്ടമാകും. 2014 ന് ശേഷം യുക്രൈന്‍ സൈനികരും റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളും തമ്മില്‍ നിരന്തര പോരാട്ടം നടക്കുന്ന പ്രദേശമാണ് ഇത്.

എട്ട് വര്‍ഷത്തെ പോരാട്ടം ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രത്തില്‍ തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്നത്തെ യുക്രൈന്റെ കിഴക്കന്‍ പ്രദേശങ്ങള്‍, ഒരു നൂറ്റാണ്ടിലേറെ മുമ്പുള്ള വടക്കന്‍ ഫ്രാന്‍സിന്റെയും ബെല്‍ജിയത്തിന്റെയും പടിഞ്ഞാറന്‍ പ്രദേശങ്ങളോട് സാമ്യമുള്ളതാണ്.

യുദ്ധം ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്ന ഡോണ്‍ബാസ് മേഖലയിലുട നീളം മൈലുകളോളം നീളത്തില്‍ ഇടുങ്ങിയ കിടങ്ങുകള്‍ കുഴിച്ച് വച്ചിട്ടുണ്ട്. ഇവിടെ യുക്രൈന്‍ സൈനികരുടെ സ്ഥിരസാന്നിധ്യവുമുണ്ട്. യുദ്ധം ആരംഭിക്കും മുമ്പ് റഷ്യ ആരോപിച്ചിരുന്നതും ഇതുതന്നെയായിരുന്നു.

യുക്രൈന്റെ കിഴക്കന്‍ പ്രദേശത്തുള്ള റഷ്യന്‍ വംശജരെ യുക്രൈനിലെ നവനാസി സൈനികര്‍ വംശഹത്യ നടത്തുകയാണെന്നായിരുന്നു റഷ്യയുടെ ആരോപണം. യുക്രൈന്റെ നവനാസി സൈനിക ഘടകമായി റഷ്യ ആരോപിക്കുന്നത് യുക്രൈന്റെ അസോവ് ബറ്റാലിയനെയാണ്.

കിഴക്കന്‍ യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന റോസ്‌റ്റോവ് മേഖലയില്‍ നിലയുറപ്പിച്ചിട്ടുള്ള റഷ്യന്‍ കവചിത സൈനികരുടെ നിരയിലേക്ക് റഷ്യന്‍ നാവിക കാലാള്‍പ്പടയും ചേരുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനിടെ പുറത്ത് വന്നു.

ഈ സൈനികര്‍ സുസജ്ജരും ആദ്യയുദ്ധത്തില്‍ പങ്കെടുത്ത സൈനികരില്‍ നിന്നും ഏറെ ഉത്തേജിതരായി കാണപ്പെടുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുടിന്റെ പ്രത്യേക സൈനിക ഓപ്പറേഷന്‍ ആരംഭിച്ച ശേഷം കൊല്ലപ്പെടുകയോ പലായനം ചെയ്യുകയോ കീഴടങ്ങുകയോ ചെയ്ത ആയിരക്കണക്കിന് പുടിന്റെ സൈനികരില്‍ നിന്നും വ്യത്യസ്തരാണിവരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. '

റഷ്യന്‍ സൈനിക, വിതരണ വാഹനങ്ങളുടെ എട്ട് മൈല്‍ നീളമുള്ള വാഹനവ്യൂഹം തെക്കോട്ടേക്കുള്ള യാത്ര ആരംഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. കീവിന് ചുറ്റുമുള്ള യുക്രൈന്‍ പ്രതിരോധം തകര്‍ക്കാന്‍ ആഴ്ചകളോളം കിണഞ്ഞ് ശ്രമിച്ച റഷ്യന്‍ സൈനികരും ഈ വാഹനവ്യൂഹത്തോടൊപ്പമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കീവ് കീഴടക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ഈ സൈനികരെ മുഴുവനും റഷ്യ യുദ്ധമുഖത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ യുക്രൈന്റെ കിഴക്കന്‍ യുദ്ധമുഖം ശക്തിപ്പെടുത്താനായി റഷ്യ നിയോഗിച്ചത്.

കിഴക്കന്‍ മേഖലയിലും തങ്ങള്‍ക്ക് വിജയം ഉറപ്പിക്കാന്‍ കഴിയുമെന്ന് യുക്രൈന്റെ സായുധ സേന മന്ത്രി ജെയിംസ് ഹീപ്പി ടൈംസ് റേഡിയോയോട് പറഞ്ഞു. വര്‍ഷത്തിലെ ഏറ്റവും മോശം കാലാവസ്ഥയിലൂടെയാണ് യുക്രൈനിലെ കാലാവസ്ഥ കടന്ന് പോകുന്നത്.

നിലവിലെ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ മഴയും മഞ്ഞും കാരണം ഭൂമി കുഴമറിഞ്ഞ് കിടക്കുകയാണ്. അതായത്, ഭാരമേറിയ സൈനിക വാഹനങ്ങളായ കവചിത വാഹനഹങ്ങള്‍ക്കും ടാങ്കുകള്‍ക്കും ഇത്തരം ഭൂപ്രദേശത്തു കൂടി സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, പലതും വഴിയില്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുമുണ്ട്.

ഹൈവേയിലൂടെയാണ് യാത്രയെങ്കില്‍ യുക്രൈന്റെ ഡ്രോണ്‍ അക്രമണത്തിന് വിധേയമാകാന്‍ സാധ്യതയുണ്ട്. യുക്രൈന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലൂടെ കീവി ലക്ഷ്യമാക്കി നീങ്ങിയ 62 കിലോമീറ്റര്‍ നീളമുള്ള റഷ്യയുടെ സൈനിക കവചിത വാഹനവ്യൂഹത്തിന് സംഭവിച്ച തിരിച്ചടി തന്നെയാകും കിഴക്കന്‍ മേഖലയിലും നേരിടാന്‍ പോകുന്നത്.

കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെല്ലുവിളിയെയും യുക്രൈന്‍ മറികടക്കുമെന്നതില്‍ തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് യുകെയുടെ സൈനിക ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. റഷ്യയുടെ സൈനിക പ്രചാരണത്തിന്റെ ഒരു വശവും ആസൂത്രണം ചെയ്തിട്ടില്ലെന്നും ഇവര്‍ ഉറപ്പിച്ച് പറയുന്നു.

പാശ്ചാത്യ പിന്തുണയോടെ ഇന്നും യുദ്ധമുഖത്ത് പിടിച്ച് നില്‍ക്കുന്ന യുക്രൈന്‍ സൈന്യത്തിന് സംഭവിച്ചതിനേക്കാള്‍ വലിയ നാശമായിരുന്നു റഷ്യയ്ക്ക് നേരിടേണ്ടിവന്നത്. ഇതുവരെയുള്ള യുദ്ധത്തില്‍ യുക്രൈനെക്കാള്‍ മൂന്നിരട്ടിയിലധികം നഷ്ടം റഷ്യയ്ക്ക് നേരിടേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2,151 വാഹനങ്ങളും നൂറ് കണക്കിന് പീരങ്കികളും വിമാനങ്ങളും റഷ്യയ്ക്ക് നഷ്ടപ്പെട്ടതായി പ്രതിരോധ മന്ത്രാലയം ഒരു ട്വീറ്റില്‍ അവകാശപ്പെട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷം 30,000 ത്തിലധികം റഷ്യന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തതായും യുക്രൈന്റെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖത്ത് അകാല ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടുന്നത് തടയാന്‍...  (50 minutes ago)

പൊലീസുകാര്‍ ചങ്ങാത്തം കൂടുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

മലയാള സിനിമയില്‍ 14 വര്‍ഷങ്ങള്‍ കൊണ്ടുള്ള മാറ്റത്തെക്കുറിച്ച് നടി കനി കുസൃതി പറയുന്നത്  (1 hour ago)

ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് സംശയം... 22-കാരിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി  (1 hour ago)

ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്രിവാളിനെ ജൂണ്‍ അഞ്ച് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു  (2 hours ago)

തൃപ്രയാറില്‍ ഒന്നേകാല്‍ വയസ്സുള്ള കുട്ടി തോട്ടില്‍ വീണ് മരിച്ചു  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; സുസജ്ജമായി ജില്ലാ ഭരണകൂടം  (4 hours ago)

സര്‍ക്കാര്‍ ജീവനക്കാരെ മുച്ചൂടും ദ്രോഹിക്കുന്ന ജീവാനന്ദം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.  (4 hours ago)

ഈ അദ്ധ്യയന വർഷം മുതൽ കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം.  (4 hours ago)

448 പേര്‍ കൂടി പോലീസ് സേനയിലേയ്ക്ക്; മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശ്ശൂരില്‍ അഭിവാദ്യം സ്വീകരിച്ചു  (4 hours ago)

5 ദിവസം കൂടി ജാ​ഗ്രത, ഇന്ന് ഓറഞ്ച് അലർട്ട്... ശക്തമായ മഴ വരുന്നു! മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

അരുണാചലും സിക്കിം; വെറും സാമ്പിൾ മാത്രം! ഉ​ഗ്രൻ വെടിക്കെട്ട് ഉടൻ.. മറ്റന്നാൾ സംഭവിക്കുന്നത്! എക്സിറ്റ് പോളുകൾ ചതിക്കുമോ?  (4 hours ago)

സര്‍ക്കാര്‍ ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളുടെ തുടര്‍ച്ച മാത്രമാണ് ഈ പദ്ധതി; സംസ്ഥാനത്തിന്റെ മോശം സാമ്പത്തികസ്ഥിതി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ കൂടുതല്‍ ദുര  (5 hours ago)

ഗവർണർ മുംബൈയിലേക്ക് പോയി; അവിടത്തെ പരിപാടികൾക്ക് ശേഷം ഋഷികേശിൽ ക്ഷേത്രദർശനം നടത്തും  (6 hours ago)

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരിയിലെ 'വിവേകാനന്ദ പാറ സ്മാരകം' സന്ദര്‍ശിക്കുമ്പോള്‍ ഒരു ദിവ്യമായ ഊര്‍ജ്ജം തോന്നുന്നു; ഈ പുണ്യസ്ഥലത്ത് ധ്യാനിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമാണ്; ട്വീറ്റുമ  (6 hours ago)

Malayali Vartha Recommends