ശാസ്ത്രത്തിന്റെ വളർച്ചയേ... സാമ്പത്തിക രംഗത്തെ നിലവിലെ എല്ലാ സമവാക്യങ്ങളും പൊളിച്ചെഴുതാന്‍ ഒരൊറ്റ ചിപ്പ്! അരിമണിയുടെ വലിപ്പമെങ്കിലും സാധനം പൊളി, ഒരു സാമ്പത്തിക ഉപകരണങ്ങളുടേയും സഹായമില്ലാതെ വെറും കൈ കൊണ്ടു പണമിടപാടുകള്‍ നടത്താനുള്ള സാങ്കേതികവിദ്യ ഇതാ എത്തി....
ലോകം എത്രവേഗമാണ് മാറിക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ പലപ്പോഴും പല കാര്യങ്ങളും നാം കേള്‍ക്കുമ്പോള്‍ തന്നെ ഇതെന്തൊരു വളർച്ചയാണ് ശാസ്ത്രത്തിൽ എന്നുപോലും ചിന്തിച്ചുപോകാറുണ്ട്. നമ്മെ ഏവരെയും അമ്പരപ്പിക്കും വിധം ശാസ്ത്രം വളരെ വേഗം വളരുകയാണ്. ഭാവിയിലേക്കുള്ള ഒരു കുതിച്ചു ചാട്ടമാണ് ഇതിലൂടെ കാണുവാൻ സാധിക്കുന്നത്.
ഇത്തരം വളർച്ച ഒരുപക്ഷെ അധികം വൈകാതെ തന്നെ കറന്‍സിക്കും, പോക്കറ്റുകള്‍ക്കും, വിവിധ കാര്‍ഡുകള്‍ക്കും, ഡിജിറ്റല്‍ വാലറ്റുകള്‍ക്കും മറ്റും ഗുഡ്‌ബൈ പറയാമെന്നതാണ്. ഒരു ബ്രിട്ടീഷ്- പോളണ്ട് കമ്പനിയുടെ കണ്ടുപിടിത്തത്തില്‍ ഞെട്ടിയിരിക്കുകയാണ് ടെക് ലോകം. ഒരു സാമ്പത്തിക ഉപകരണങ്ങളുടേയും സഹായമില്ലാതെ വെറും തന്നെ കൈ കൊണ്ടു പണമിടപാടുകള്‍ നടത്താനുള്ള സാങ്കേതികവിദ്യയാണ് കമ്പനി ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്.
അതായത് സാമ്പത്തിക രംഗത്തെ നിലവിലെ എല്ലാ സമവാക്യങ്ങളും പൊളിച്ചെഴുതാന്‍ ഒരൊറ്റ ചിപ്പ് മതിയാകും. ശരീരത്തിൽ ഇംപ്ലാന്റ് ചെയ്യാവുന്ന പേയ്മെന്റ് ചിപ്പുകള്‍ നിര്‍മ്മിക്കുന്നതില്‍ മുന്‍നിരക്കാരായ വാലറ്റ്മോറിന്റെ പുതിയ കണ്ടുപിടിത്തം വിപ്ലവകരമായി മാറിയിരിക്കുകയാണ്. ഇതാദ്യമായാണ് ലോകത്ത് ഇത്തരമൊരു ചിപ്പ് വില്‍പ്പനയ്‌ക്കെത്തുന്നത് എന്നതും ശ്രദ്ധേയം. ഹോളിവുഡ് സിനിമകളിലെ ചില രംഗങ്ങളിൽ ഇതൊക്കെ കാണാം എങ്കിലും നേരിൽ വരുമോ എന്നുപോലും ചിന്തിച്ചുപോകും. ഒരു കാപ്പി കുടിക്കുന്നതിനോ, സാധനങ്ങള്‍ വാങ്ങുന്നതിനോ, പണം കൈമാറുന്നതിനോ തന്നെ ഇനി വെറും കൈ മാത്രം മതിയെന്ന് വാലറ്റ്‌മോറിന്റെ സി.ഇ.ഒ. വോജ്‌ടെക് പപ്രോട്ട പറഞ്ഞതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
അതോടൊപ്പം തന്നെ കണ്ടാലൊരു ചെറിയ അരിമണിപോലിരിക്കുന്ന ചിപ്പ്. എന്നാൽ സാധനം പോളിയാണ്. വാലറ്റ്മോറിന്റെ ഇംപ്ലാന്റ് ചെയ്യാവുന്ന ചിപ്പിന് ഒരു ഗ്രാമില്‍ താഴെ മാത്രമാണ് ഭാരം എന്നത്. കണ്ടാല്‍ ഒരു അരിമണിയേക്കാള്‍ അല്‍പം മാത്രം വലിപ്പമുണ്ടാകും. ഒരു ചെറിയ മൈക്രോചിപ്പും ഒരു ബയോപോളിമറില്‍ പൊതിഞ്ഞ ആന്റിനയുമാണ് കാര്യങ്ങള്‍ ഇത്തരത്തിൽ സാധ്യമാക്കുന്നത്.
കൂടാതെ ചിപ്പ് പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും ഇംപ്ലാന്റ് പെയ്യുന്ന സ്ഥാനത്ത് തന്നെ തുടരുമെന്നും, ഉപയോാഗത്തിന് ആവശ്യമായ അനുമതികള്‍ ഉണ്ടെന്നും കമ്പനി വ്യക്തമാക്കുകയുണ്ടായി. നിയര്‍- ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍.എഫ്.സി) സാങ്കേതികവിദ്യയിലാണ് ചിപ്പിന്റെ പ്രവർത്തനം എന്നത്. ചിപ്പിന് പ്രവര്‍ത്തിക്കാന്‍ ബാറ്ററിയോ, മറ്റേതെങ്കിലും പവര്‍ സ്രോതസുകളോ ആവശ്യമായി വരുന്നില്ല. ഇതോടൊപ്പം തന്നെ 500 ലധികം ചിപ്പുകള്‍ കമ്പനി വിറ്റു കഴിഞ്ഞെന്നാണു റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
വാലറ്റ്മോറിന്റെ പേയ്മെന്റ് ഇംപ്ലാന്റ് നിലവില്‍ ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍ഡ്, അയര്‍ലന്‍ഡ്, ഇറ്റലി, ലിത്വാനിയ, ലിച്ചെന്‍സ്റ്റീന്‍, ലാത്വിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലന്‍ഡ്, പോര്‍ട്വേ , റൊമാനിയ, സ്ലൊവാക്യ, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ. എന്നിവിടങ്ങളിലുള്ള ആളുകള്‍ക്കു മാത്രമേ ലഭ്യമാകൂ. എന്നാൽ അതികം വൈകാതെ തന്നെ സേവനം മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. മേഖലയിലെ മറ്റുള്ളവരും സമാന പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതാതി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുകയാണ്.
അതേസമയം കീ ഫോബ് മുതല്‍ ഡോറുകള്‍, പൊതു ട്രാന്‍സിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ കോണ്‍ടാക്റ്റ്‌ലെസ് പേയ്മെന്റ് ഫംഗ്ഷനുള്ള ബാങ്ക് കാര്‍ഡുകള്‍ പോലെ, പ്രതിദിനം ആളുകള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്കു സമാനമാണ് ചിപ്പിന്റെ പ്രവര്‍ത്തനം എന്നത്. കൂടാതെ വാലറ്റ്മോറിന്റെ പേയ്മെന്റ് ഇംപ്ലാന്റുകള്‍ ഐകാര്‍ഡ് വ്യക്തിഗത അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തവയാണ് എന്നതാണ്. അതിനാല്‍ തന്നെ ചിപ്പുകള്‍ ഉപയോഗിക്കുന്നതിന് ഐകാര്‍ഡില്‍ ഒരു അക്കൗണ്ട് തുറക്കേണ്ടതുമുണ്ട്. ഐകാര്‍ഡ് എന്നത് യൂറോപ്യന്‍ യൂണിയന്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ വാലറ്റാണ്.
ഇതിലൂടെ ട്രാവല്‍ കാര്‍ഡുകളും, പ്രീ പെയിഡ് കാര്‍ഡുകളും ചാര്‍ജ് ചെയ്യുന്നതുപോലെ തന്നെ ചിപ്പ് ഉപയോക്താക്കള്‍ ഐകാര്‍ഡ് അക്കൗണ്ട് റീചാര്‍ജ് ചെയ്യേണ്ടതാണ്. ഈ അക്കൗണ്ടുമായി ചിപ്പ് ലിങ്ക് ചെയ്തിരിക്കുന്നതുകൊണ്ട് പണം കൈമാറ്റം സാധ്യമാക്കുകയും ചെയ്യും. അങ്ങനെ സാങ്കേതിക വിദ്യ സൂപ്പറാണെന്ന് അവകാശപ്പെടുമ്പോഴും വെല്ലുവിളികളും ഏറുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി ചിപ്പ് ശരീരത്തില്‍ ഘടിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ സാങ്കേതികവിദ്യ വികസിക്കുന്നതിനൊപ്പം തന്നെ ഒരു വ്യക്തിയുടെ സ്വകാര്യ ഡേറ്റ വഹിക്കാന്‍ ചിപ്പ് പ്രാപ്തമായാല്‍ എന്ത് സംഭവിക്കുമെന്ന ആശങ്കയാണ് ഉടലെടുത്തിരിക്കുകയാണ്. അതേസമയം ആളുകളുടെ സ്വകാര്യതയ്ക്ക് ഇപ്പോള്‍ എന്തു പരിരക്ഷയാണുള്ളതെന്ന മറുചോദ്യം ഉയര്‍ത്തിയാണ് ടെക് പ്രേമികള്‍ രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























