റഷ്യയെ നശിപ്പിച്ച് യുക്രൈൻ പട മുന്നോട്ട് യുദ്ധക്കപ്പൻ തവിട് പൊടി സെലസ്‌കിയുടെ സംഹാര താണ്ഡവം
റഷ്യൻ സേനയുടെ യുദ്ധക്കപ്പലുകളെ തന്ത്രപരമായി ആക്രമിക്കുന്നതിൽ വിജയിച്ചെന്ന് യുക്രെയ്ന്‍ സേന അവകാശപ്പെട്ടു. ശക്തമായ മിസൈലാക്രമണത്തിൽ റഷ്യൻ യുദ്ധക്കപ്പലിനു വൻ നാശനഷ്ടമുണ്ടായതായാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.
റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ടതും ശക്തവുമായ യുദ്ധക്കപ്പലുകളിൽ ഒന്നിന് മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം സംഭവിച്ചതായും ഇത് യുക്രെയ്ൻ സേനയുടെ വൻ വിജയമായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ട് നെപ്ട്യൂൺ കപ്പൽ വേധ മിസൈലുകൾ റഷ്യയുടെ മുൻനിര സ്ലാവ ക്ലാസ് മോസ്‌കവ യുദ്ധക്കപ്പലിനെ ലക്ഷ്യമാക്കി തൊടുത്തതായി യുക്രെയ്ൻ വെളിപ്പെടുത്തി.
നെപ്ട്യൂൺ മിസൈലുകൾ ഉപയോഗിച്ച് റഷ്യ യുദ്ധക്കപ്പലിനെ ലക്ഷ്യമിട്ട് ആക്രമിച്ചതായി ഒഡെസയുടെ റീജിയണൽ ഗവർണർ മാക്സിം മചെങ്കോയും സ്ഥിരീകരിച്ചു. എന്നാൽ, മിസൈൽ ക്രൂയിസറിലുണ്ടായ പൊട്ടിത്തെറിയെ തുടർന്നാണ് അപകടമുണ്ടായതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്റർഫാക്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മിസൈൽ ക്രൂയിസറിന് തീപിടിച്ചതിന്റെ ഫലമായാണ് കപ്പലിൽ പൊട്ടിത്തെറി ഉണ്ടായതെന്നും പ്രസ്താവനയിൽ പറയുന്നു.
https://www.facebook.com/Malayalivartha