11 കാരനെ അമ്മയ്ക്ക് മുന്നിലിട്ട് ക്രൂരമായി പീഡിപ്പിച്ച് റഷ്യൻ സൈനികർ! മനുഷ്യത്വം മരവിച്ച് പുടിൻ
യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ശക്തമായതോടെ യുക്രെയ്‌നിലെ സാധാരണക്കാർക്കെതിരെ പട്ടാളത്തിന്റെ ആക്രമണങ്ങളും വർദ്ധിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുന്ന സംഭവങ്ങളാണ് യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്നും പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. 11 കാരനായ ബാലനെ സ്വന്തം അമ്മയുടെ മുന്നിലിട്ട് കൂട്ടപീഡനത്തിന് ഇരയാക്കി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
അമ്മയെ കസേരയിൽ കെട്ടിയിട്ടാണ് 11 കാരനെ റഷ്യൻ പട്ടാളക്കാർ പീഡനത്തിന് ഇരയാക്കിയത്. ബുച്ചയിലാണ് അതിക്രൂരമായി സംഭവം നടന്നത്. നേരത്തെയും രാജ്യത്ത് നിന്ന് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ച് റഷ്യൻ സൈനികർ ചേർന്ന് 14 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന് യുക്രെയ്‌നിലെ മനുഷ്യാവകാശങ്ങൾക്കായുള്ള പാർലമെന്ററി കമ്മീഷണർ അറിയിച്ചിരുന്നു.
മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം 1,20,000 ത്തോളം കുട്ടികളെയാണ് യുക്രെയ്‌നിൽ നിന്നും റഷ്യൻ പട്ടാളം തട്ടിക്കൊണ്ട് പോയത്. ഇതിൽ നിരവധി കുട്ടികളെ പീഡനത്തിന് ഇരയാക്കുകയും റഷ്യയിലേക്ക് കടത്തുകയും ചെയ്‌തെന്നാണ് വിവരം.
എന്നാൽ റഷ്യയുടെ അധിനിവേശം പ്രതിരോധിക്കാൻ യുക്രൈന് യുഎസ് നൽകുന്ന 800 മില്യൺ ഡോളർ സൈനിക സഹായ പാക്കേജിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടു. ഹെലികോപ്റ്ററുകൾ, ഹോവിറ്റ്‌സറുകൾ, കവചിത പേഴ്‌സണൽ കാരിയറുകൾ തുടങ്ങിയവ ഈ പാക്കേജിൽ ഉൾപ്പെടുന്നുണ്ട്. സൈനിക സഹായം നൽകുന്നതിന്റെ ഭാ ഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ഒരു മണിക്കൂറോളം സംസാരിച്ചിരുന്നു.
"ഞങ്ങൾ നൽകുന്ന ആയുധങ്ങൾ മികച്ച രീതിയിൽ തന്നെ യുക്രൈൻ സൈന്യം ഉപയോ ഗിക്കും. ഡോൺബാസ് മേഖലയിൽ റഷ്യ ആക്രമണം ശക്തമാക്കാൻ ഒരുങ്ങുമ്പോൾ. യുക്രൈന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ സഹായവും നൽകുന്നത് അമേരിക്ക തുടരും." യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യ ചിലപ്പോൾ ആണവായുധങ്ങൾ ഉപയോ ഗിച്ചേക്കാം എന്ന് പ്രതീക്ഷിക്കുന്നതിനാൽ വാഷിംഗ്ടൺ മുമ്പ് കിയെവിന് നൽകാൻ വിസമ്മതിച്ച ചില അപകടകരമായ ഉപകരണങ്ങൾ ഇത്തവണ കൈമാറിയേക്കും എന്നും സൂചനയുണ്ട്.
പെന്റഗൺ വക്താവ് ജോൺ കിർബി യുക്രൈനുള്ള പുതിയ 800 മില്യൺ ഡോളറിന്റെ സുരക്ഷാ സഹായ പാക്കേജിലെ ഇനങ്ങളുടെ ഒരു ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. 18 155 എംഎം ഹോവിറ്റ്‌സറുകൾ, 40,000 പീരങ്കികൾ, 200 എം 113 കവചിത പേഴ്‌സണൽ കാരിയറുകൾ, 11 എംഐ -17 ഹെലികോപ്റ്ററുകൾ, 100 കവചിത വിവിധോദ്ദേശ വാഹനങ്ങൾ, 10 എഎൻ/ടിപിക്യു-3ജി, കൌണ്ടർ-ആർട്ടിലറി റഡാറുകൾ, രണ്ട് എഎൻ/എംപിക്യു-6ഡി സെന്റിനൽ എയർ സർവൈലൻസ് റഡാറുകൾ, 300 സ്വിച്ച്ബ്ലേഡ് ഡ്രോണുകൾ, 500 ജാവലിൻ ആന്റി ആർമർ മിസൈലുകൾ എന്നിവ സൈനിക സഹായത്തിൽ ഉൾപ്പെടുന്നു.
ഇതിന് പുറമെ പ്രതിരോധ കപ്പലുകൾ, കെമിക്കൽ, ബയോളജിക്കൽ, ന്യൂക്ലിയർ പ്രൊട്ടക്റ്റീവ് ഉപകരണങ്ങൾ, 30,000 സെറ്റ് ബോഡി കവചങ്ങളും ഹെൽമെറ്റുകളും, സി-4 സ്ഫോടകവസ്തുക്കൾ, എം 18 എ 1 ക്ലേമോർ ആന്റി പേഴ്‌സണൽ മൈനുകൾ എന്നിവയും യുക്രൈന് കൈമാറും. "കിഴക്കൻ യുക്രൈനിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാനും യുക്രൈന് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് ഞങ്ങൾ ഈ പ്രത്യേക ലിസ്റ്റ് തയ്യാറാക്കിയത്," കിർബി പറഞ്ഞു. യുക്രൈൻ സൈന്യം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആയുധങ്ങളുടെ ഉൽപ്പാദനം വേഗത്തിലാക്കാൻ അമേരിക്കൻ പ്രതിരോധ ഗ്രൂപ്പുകളുടെ തലവന്മാരുമായി ബുധനാഴ്ച ഒരു ചർച്ചയും നടന്നിരുന്നു.
https://www.facebook.com/Malayalivartha