റഷ്യൻ അഹങ്കാരമായ യുദ്ധകപ്പൽ തകർത്ത് തരിപ്പണമാക്കി യുക്രൈൻ... ഏറ്റുപറച്ചിൽ നടത്തി റഷ്യ... അഞ്ഞൂറോളം പോരെ രക്ഷിച്ചെടുത്തെന്ന് വിവരം...
കരിങ്കടലിൽ നങ്കൂരമിട്ടിരുന്ന റഷ്യയുടെ യുദ്ധകപ്പൽ തകർത്തെന്ന അവകാശവാദവുമായി യുക്രെയ്ൻ. മിസൈലുകൾ ഉപയോഗിച്ച് റഷ്യൻ കപ്പൽ ആക്രമിക്കുകയായിരുന്നുവെന്ന് യുക്രൈൻ അവകാശപ്പെട്ടു. കപ്പലിൽ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതായി റഷ്യ സ്ഥിരീകരിച്ചു. കപ്പലിൽ പൊടുന്നനെ തീപിടുത്തം ഉണ്ടായെന്നും ആയുധശേഖരത്തിലേക്ക് പടർന്നുവെന്നും റഷ്യൻ പ്രതിരോധ വക്താവ് സ്ഥിരീകരിച്ചു.
തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാൻ റഷ്യ തയാറായില്ല. അന്വേഷണം തുടങ്ങിയെന്നാണ് വിശദീകരണം. എന്നാൽ കപ്പലിൽ സ്‌ഫോടനമാണ് നടന്നതെന്നും 511 ജീവനക്കാരെ രക്ഷപെടുത്തിയെന്നുമാണ് റഷ്യ അറിയിച്ചിട്ടുള്ളത്. മിസൈൽ ഉപയോഗിച്ചാണ് സോവിയറ്റ് കാലത്തെ യുദ്ധകപ്പൽ തകർത്തതെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.
എന്നാൽ റഷ്യ ഇതുവരെ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ ഒരു വലിയ സ്ഫോടനത്തോടെ കപ്പൽ തകർന്നുവെന്ന് അവർ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യൻ സ്ലാവാ ക്ലാസ് ഇനത്തിൽപെട്ട മോസ്‌കാവ എന്ന യുദ്ധകപ്പൽ രണ്ട് നെപ്ട്യൂൺ മിസൈലുകൾ തൊടുത്താണ് തകർത്തതെന്നാണ് യുക്രെയൻ അവകാശപ്പെടുന്നത്.
ആക്രമണം സ്ഥിരീകരിക്കപ്പെട്ടാൽ അത് റഷ്യയ്‌ക്ക് കനത്ത ആഘാതമാകുമെന്നാണ് നാറ്റോ വിലയിരുത്തുന്നത്. യുക്രെയ്‌നിലെ പ്രവിശ്യയായ ഒഡേസാ തീരത്താണ് ആക്രമണം നടന്നിരിക്കുന്നത്. റഷ്യക്കെതിരെ ങ്ങളുടെ ശക്തമായ വിജയമാണിതെന്നും ഗവർണർ മാക്‌സിം മാചെൻകോ അവകാശപ്പെട്ടിരിക്കുകയാണ്.
എന്നാൽ നെപ്റ്റ്യൂൺ മിസൈലുകൾ ഉപയോഗിച്ച് കപ്പൽ ആക്രമിച്ചു തകർത്തതായി യുക്രൈൻ അവകാശപ്പെട്ടു. ആക്രമണത്തിൽ കപ്പൽ പൊട്ടിത്തെറിച്ചു മുങ്ങി എന്നാണു ഒഡേസ ഗവർണർ അവകാശപ്പെട്ടത്. യുക്രൈൻ യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ സ്നേക്ക് ഐലൻഡിലെ യുക്രൈൻ സൈനികരെ റഷ്യ ആക്രമിച്ചത് ഈ കപ്പൽ ഉപയോഗിച്ചായിരുന്നു. മിസൈൽ അയച്ച് യുദ്ധ കപ്പൽ തകർത്തുവെന്ന യുക്രൈൻ അവകാശവാദം ശരിയാണെങ്കിൽ റഷ്യക്ക് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.
611 അടി നീളമുള്ള, മിസൈലുകളും പോർവിമാനങ്ങളും വഹിക്കുന്ന സോവിയറ്റ് കാലത്തിന്റെ അഭിമാന ചിഹ്നം കൂടിയായിരുന്ന മോസ്‌ക്വ എന്ന കപ്പലാണ് തകർന്നത്. 1980 ൽ കമ്യുണിസ്റ്റ് സോവിയറ്റ് യൂണിയനിൽ നിർമിച്ച യുദ്ധക്കപ്പലിൽ പി തൗസൻഡ് കപ്പൽവേധ മിസൈലുകൾ ആണ് പ്രധാന ആയുധശേഖരം. യുക്രൈൻ ആക്രമണത്തിൽ റഷ്യ കനത്ത വിലയാണു നൽകുന്നത്.
വിലയേറിയ നിരവധി യുദ്ധ വിമാനങ്ങളും മേജർമാരടക്കം ഒട്ടേറെ സൈനികരെയും നഷ്ടപ്പെട്ടതായി റഷ്യ തന്നെ സമ്മതിക്കുന്നുണ്ട്. 72 മണിക്കൂറിൽ കൂടുതൽ സമയം യുക്രൈനു പിടിച്ചു നിൽകാനാവില്ലെന്നു പറഞ്ഞു പോരാട്ടം തുടങ്ങിയ റഷ്യക്ക് വൻ നഷ്ടമാണു സംഭവിച്ചത്. യുദ്ധം അൻപതാം ദിവസത്തിലേക്കു കടക്കുന്നതോടെ റഷ്യയുടെ എണ്ണൂറിലധികം സൈനികർ കൊല്ലപ്പെട്ടു. മൂവായിരത്തോളം പേർക്കു പരുക്കേറ്റു. നിരവധി യുദ്ധ വിമാനങ്ങളും ഒരു യുദ്ധക്കപ്പലുകളും തകർക്കപ്പെട്ടു.
https://www.facebook.com/Malayalivartha