പാകിസ്താനൊപ്പം ചേർന്നാണ് ചൈന പുതിയ കൊറോണ വകഭേദം രൂപപ്പെടുത്തുന്നു; നിലവിലെ വകഭേദങ്ങളെക്കാൾ വിനാശകാരി; നൂറ് മടങ്ങ് വ്യാപന ശേഷിയുള്ള കൊറോണ വകഭേദം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ ഗവേഷകനായ ആന്റണി ക്ലാൻ
രാജ്യത്ത് നാലാം തരംഗം ശക്തമാവുകയാണ് എന്ന തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടു തുടങ്ങുകയാണ്. ആ കാര്യത്തിൽ രാജ്യം ജാഗ്രത പുലർത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇതാ ഒരു നടുക്കുന്ന വിവരം പുറത്തു വരികയാണ്. ചൈന നൂറ് മടങ്ങ് വ്യാപന ശേഷിയുള്ള കൊറോണ വകഭേദം രൂപപ്പെടുത്തുന്നുവെന്നതാണ് ആ വിവരം . നിലവിലെ വകഭേദങ്ങളെക്കാൾ വിനാശകാരിയാണത്. പാകിസ്താനൊപ്പം ചേർന്നാണ് ചൈന പുതിയ കൊറോണ വകഭേദം രൂപപ്പെടുത്തുന്നത്.
സർവ്വനാശം മുന്നിൽ കണ്ടാണ് ചൈന കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്തുന്നത്. പ്രമുഖ ഗവേഷകനായ ആന്റണി ക്ലാൻ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പാകിസ്താന്റെ സഹായത്തോടെ ഇതിനുള്ള ഗവേഷണങ്ങൾ ചൈന നടത്തുകയാണ്.ചില മുന്നറിയിപ്പ് കൂടെ അദ്ദേഹം നൽകുന്നുണ്ട്. വന്നുപോയ വകഭേദങ്ങളെ വിനാശം സൃഷ്ടിക്കാൻ ചൈനയും പാകിസ്താനും ചേർന്ന് രൂപപ്പെടുത്തിയ വൈറസിന് സാധിക്കുമെന്നതും മുന്നറിയിപ്പിൽ പറയുന്നു.
പാകിസ്താനിൽ രഹസ്യമായി ചൈന അതിനൂതന സംവിധനങ്ങളും ഉള്ള ഒരു ഗവേഷണശാല സ്ഥാപിച്ചു . ബയോസേഫ്റ്റി ലെവൽ 4 ലാബുകളാണ് സ്ഥാപിച്ചത്. കടം വർധിച്ചപ്പോൾ ചൈനയുടെ വാക്കിനനുസരിച്ച് തുള്ളുകയാണ് പാകിസ്താൻ.പാകിസ്താനിലെ ലാബിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആണ് . രഹസ്യാന്വേഷണ ഏജൻസികളും ചൈന പുതിയ കൊറോണ വകഭേദത്തെ നിർമ്മിക്കുന്നുവെന്ന വിവരം സ്ഥിരീകരിക്കുന്നു.
വന്നുപോയ വകഭേദങ്ങളെക്കാൾ കൂടുതൽ അപകടകാരിയാണ് പാകിസ്താനിൽ നിർമ്മിക്കുന്ന വകഭേദം . ഇവയെക്കാൾ നൂറ് മടങ്ങ് വ്യാപന ശേഷി കൂടിയ വകഭേദമായിരിക്കും ഇതെന്നും ക്ലാൻ പറഞ്ഞിരിക്കുകയാണ് . സാധാരണ ലാബുകളിൽ നിന്നും വ്യത്യസ്തമാണ് ബിഎസ്എൽ 4 ലാബുകൾ. മാരകമായ വൈറസുകളെക്കുറിച്ച് പഠിക്കുന്നതിനും, നിർമ്മിക്കുന്നതിനുമാണ് ഇത്തരം ലാബുകൾ പ്രയോജനപ്പെടുത്താറുള്ളത്.
https://www.facebook.com/Malayalivartha