എലോൺ മസ്ക്ക് പൊളിക്കും! ട്വിറ്ററിന് മസ്കിന്റെ ഓഫർ 43 ബില്യൻ ഡോളർ; ശ്രീലങ്കയുടെ കടബാധ്യത 45 ബില്യൻ ഡോളർ, ഓഫർ ഏറ്റവും മികച്ചതും അവസാനത്തേതുമാണെന്നും അത് സ്വീകരിച്ചില്ലെങ്കിൽ ഓഹരിയുടമ എന്ന തന്റെ സ്ഥാനം പുനഃപരിശോധിക്കേണ്ടി വരുമെന്നും മസ്‌ക്! ഓഹരി സ്വന്തമാക്കിയ ശേഷം ട്വിറ്ററിൽ എഡിറ്റ് ബട്ടൺ അടക്കം ഏതാനും പരിഷ്‌കാരങ്ങൾ നടപ്പാക്കാനുള്ള ആശയങ്ങൾക്ക് നീക്കം....
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന് മോഹവില പറഞ്ഞ് എലോൺ മസ്ക്ക്. ഇതിനായി 4,300 കോടി ഡോളർ വിലയ്ക്ക് വാങ്ങാൻ തയ്യാറാണെന്ന് ശതകോടീശ്വരൻ ഇലോൺ മസ്‌ക് പറഞ്ഞതിന്റെ ഞെട്ടലിലാണ് ലോകം. ഓഹരി ഒന്നിന് 54.20 ഡോളറാണ് മസ്‌കിന്റെ വാഗ്ദാനം എന്നത്. ട്വിറ്റർ ബോർഡ് ചെയർമാൻ ബ്രെറ്റ് ടെയ്‌ലറിന് ഇത് സംബന്ധിച്ച് മസ്‌ക് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ തന്റെ ഓഫർ ഏറ്റവും മികച്ചതും അവസാനത്തേതുമാണെന്നും അത് സ്വീകരിച്ചില്ലെങ്കിൽ ഓഹരിയുടമ എന്ന തന്റെ സ്ഥാനം പുനഃപരിശോധിക്കേണ്ടി വരുമെന്നും മസ്‌ക് കത്തിൽ സൂചിപ്പിക്കുകയുണ്ടായി. ഇതുമാത്രമല്ല ട്വിറ്ററിന്റെ സേവനം തൃപ്തികരമല്ലെന്നും മികച്ച സ്വകാര്യ സ്ഥാപനമായി വളർത്തേണ്ടതുണ്ടെന്നും മസ്‌ക് വ്യക്തമാക്കുകയും ചെയ്തു.
ആയതിനാൽ തന്നെ മസ്കിന്റെ ഓഫർ ശ്രദ്ധാപൂർവം അവലോകനം ചെയ്യുമെന്നും കമ്പനിയുടെയും ഓഹരിയുടമകളുടെയും താത്പര്യത്തിന് അനുസൃതമായാകും തീരുമാനമെന്നും ട്വിറ്റർ ബോർഡ് അറിയിച്ചിരിക്കുകയാണ്. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി മസ്ക്കിന്റെതാണ്. ഇതിനുപിന്നാലെ, ട്വിറ്ററിന്റെ ഓഹരിവില 27 ശതമാനം ഉയരുകയും ചെയ്തു. അതേസമയം, യു.എസിലെ വിപണി നിയമങ്ങൾ ലംഘിച്ചാണ് മസ്‌ക് ഓഹരികൾ സ്വന്തമാക്കിയതെന്ന് ആരോപണവും ഇതോടൊപ്പം തന്നെ ഉയർന്നിട്ടുണ്ട്. ഓഹരി സ്വന്തമാക്കിയ ശേഷം ട്വിറ്ററിൽ എഡിറ്റ് ബട്ടൺ അടക്കം ഏതാനും പരിഷ്‌കാരങ്ങൾ നടപ്പാക്കാനുള്ള ആശയങ്ങൾ മസ്‌ക് നിർദ്ദേശിക്കുകയും ചെയ്തു.
എന്നാൽ ഓർക്കുക അത്ര എളുപ്പത്തിൽ തന്നെ നിരസിക്കാനാവാത്ത 43 ബില്യൻ ഡോളറെന്ന വമ്പൻ ഓഫറാണ് ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിനു മുന്നിൽ ഇലോൺ മസ്ക് വച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ശ്രീലങ്കയുടെ കടബാധ്യത എന്നത് 45 ബില്യൻ ഡോളറാണെന്ന് ഓർക്കേണ്ടതാണ്. ഏകദേശം 2.82 ലക്ഷം കോടി രൂപയാണ് അതായാണ് 37 ബില്യൻ ഡോളർ ആണ് നിലവിൽ ട്വിറ്ററിന്റെ മൂല്യം എന്നത്. ഇതിന്റെ 18 ശതമാനത്തോളം ഉയർന്ന വിലയാണ് മസ്ക് നിലവിൽ നൽകിയിരിക്കുന്നത്.
അതായത് ഒരു ഓഹരിക്ക് 54.20 ഡോളറാണ് (ഏകദേശം 4135 രൂപ) വാഗ്ദാനം ചെയ്തിരിക്കുന്നത്. പറഞ്ഞുവന്നത് മസ്ക് ട്വിറ്ററിൽ നിക്ഷേപിച്ചുതുടങ്ങുന്ന സമയത്തുള്ള ഓഹരിവിലയുടെ 54 ശതമാനം ഉയർന്ന തുക! സാധാരണ ഒരു കമ്പനിയിൽ തന്നെ ഏറ്റവും വലിയ ഓഹരിയുടമ കമ്പനിമൂല്യത്തേക്കാൾ വളരെ ഉയർന്ന തുകയ്ക്ക് ഒരു ഓഫർ നൽകിയാൽ അത് സാധാരണ സ്വീകരിക്കുകയാണ് ബോർഡ് ചെയ്യാറുള്ള പതിവ് രീതി. എന്നാൽ ട്വിറ്റർ ഒരു മാധ്യമം കൂടിയായതിനാൽ തന്നെയും സ്വകാര്യ ഉടമസ്ഥതയെന്ന ആശയത്തോടു യോജിപ്പില്ലാത്തതിനാലും ബോർഡ് എന്ത് തീരുമാനമെടുക്കുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
ഈ ഓഫർ നിരസിച്ചാൽ നിലവിലെ 9.1 ശതമാനം ഓഹരി വിറ്റുകളഞ്ഞേക്കാമെന്ന ‘ഭീഷണി’ കൂടി മസ്ക് മുന്നോട്ടുവയ്ക്കുന്നത് കാണുവാൻ സാധിക്കും. എന്നാലോ... ഇത് 'ഭീഷണി' അല്ലെന്ന് മസ്ക് പറയുന്നുണ്ടെങ്കിലും താൻ ഉദ്ദേശിച്ച മാറ്റം നടപ്പാക്കാതിരിക്കുന്നിടത്തോളം അതിലെ നിക്ഷേപം നല്ലതല്ലെന്ന മസ്ക്കിന്റെ വാക്കുകളിൽ അത് ഉണ്ടെന്ന് കാണുവാൻ സാധിക്കും.
അങ്ങനെ സംഭവിച്ചാൽ ഓഹരി വില കാര്യമായി ഇടിയുകയും ട്വിറ്ററിനെ ബാധിക്കുകയും ചെയ്യുമെന്നത് സാരം. ഏറ്റെടുക്കപ്പെടുന്ന കമ്പനിയുടെ താൽപര്യത്തോടെയല്ലാതെ ഒരു കമ്പനി ഏറ്റെടുക്കലിനു ശ്രമിക്കുന്ന 'ഹോസ്റ്റൈൽ ടേക്ക്ഓവർ' എന്നാണ് മസ്കിന്റെ വാങ്ങലിനെ വിശേഷിപ്പിക്കുന്നത് പോലും.
https://www.facebook.com/Malayalivartha