റഷ്യയുടെ യുദ്ധക്കപ്പല്‍ യുക്രൈന്‍ തകര്‍ത്തു.. 20 ജനറലുമാര്‍ പിടിയിൽ..വാർത്തയറിഞ്ഞ് റഷ്യൻ പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതം...
യുക്രയ്‌നുമായൊരു യുദ്ധത്തിന് മുന്നിട്ടിറങ്ങിയത് ഏറ്റവും വലിയ ഒരു അബദ്ധമായിട്ടായിരിക്കും ഇപ്പോൾ റഷ്യയും റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുട്ടിനുമൊക്കെ കരുതുന്നത്.അനഗ്നെ പറയാൻ വ്യക്തമായ ഒരു കാരണവും ഉണ്ട്.അതായത് റഷ്യ യുക്രൈൻ യുദ്ധത്തിൽ വളരെ വലിയ നാശനഷ്ടമാണ് റഷ്യക്ക് ഉണ്ടായിട്ടുള്ളത്.അതിൽ പ്രധാനം റഷ്യക്ക് നഷ്ടപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ കണക്കാണ് . കേണൽ/ കേണൽ റാങ്കിലുള്ള റഷ്യൻ സൈനികരിൽ യുക്രെയ്നിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി.
ഇതോടൊപ്പം തന്നെ ഏഴ് റഷ്യൻ ജനറൽ ഓഫിസർമാരും യുക്രെയ്നിൽ കൊല്ലപ്പെട്ടു. മേജർ റാങ്കിലുള്ള 31 ഓഫിസർമാരും സെക്കൻഡ് ലഫ്റ്റനന്റ് മുതൽ ക്യാപ്റ്റൻ വരെയുള്ള റാങ്കുകളിലുള്ള 155 പേരും കൊല്ലപ്പെട്ടെന്നാണു കണക്ക്. ഇതുവരെ 18900 റഷ്യൻ സൈനികർ യുക്രെയ്നിൽ കൊല്ലപ്പെട്ടെന്നാണു യുക്രെയ്ന്റെ വാദം. എന്നാൽ ഇത് ഊതിപ്പെരുപ്പിച്ച കണക്കാണെന്നാണു റഷ്യൻ നിലപാട്. മാർച്ച് 25 വരെ 1351 സേനാംഗങ്ങളാണു യുക്രെയ്നിൽ മരിച്ചതെന്നായിരുന്നു റഷ്യയുടെ ഔദ്യോഗിക കണക്ക്.
റഷ്യ യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരിൽ അഞ്ചിൽ ഒരാൾ റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥരാണെന്നു ഇടയ്ക്ക് ബിബിസിയുടെ റിപ്പോർട്ടുണ്ടായിരുന്നു. ജനറൽ ഓഫിസർമാർ യുദ്ധമുഖത്ത് നേരിട്ടു പങ്കെടുക്കുന്നത് അപൂർവമാണ്. എന്നാൽ റഷ്യൻ സേനയിൽ ഇതു സംഭവിച്ചു.ഇതിന്റെ ആഘാതം വിട്ടുമാറുന്നതിന് മുൻപ് തന്നെ മറ്റൊരു പ്രധാന വാർത്ത കൂടി റഷ്യയിൽ നിന്നും പുറത്തുവരികയാണ്.
അതായത് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗുവിനെ കാണാനില്ലെന്ന വാർത്ത വന്നതിന് പിന്നാലെ ഇപ്പോൾ പുതിന്റെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളായ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ സെര്‍ജി ഷൊയ്ഗുവിന് ഹൃദയാഘാതം സംഭവിച്ചത് ആരോഗ്യപരമായ കാരണങ്ങളാലല്ലെന്നാണ് വിവരം. റഷ്യയുടെ യുദ്ധക്കപ്പല്‍ യുക്രൈന്‍ തകര്‍ക്കുകയും 20 ജനറലുമാര്‍ പിടിയിലാവുകയും ഉള്‍പ്പടെയുള്ള തിരിച്ചടികളുടെ വാര്‍ത്തകള്‍ പുറത്ത് വന്നതിന്റെ പിന്നാലെയാണ് ഷൊയ്ഗുവിന്റെ ഹൃദായഘാത വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്.
പുതിന്റെ ഏറ്റവും അടുത്ത അനുയായിയായ ഷൊയ്ഗുവിനെ ആഴ്ചകളായി പൊതുവേദികളില്‍ ഒന്നും കാണാനുണ്ടായിരുന്നില്ല. നേരത്തെ യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ക്കിടയില്‍ യുക്രൈനില്‍ നിന്ന് അപ്രതീക്ഷിതമായ തിരിച്ചടി ലഭിച്ചപ്പോള്‍ ചേര്‍ന്ന ഒരു യോഗത്തിനിടെ പുതിന്‍ പ്രതിരോധ മന്ത്രി ഷൊയ്ഗുവില്‍ നിന്ന് അകലം പാലിച്ച് ഇരിക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നാരിഷ്‌കിനെ പുതിന്‍ ആളുകള്‍ക്ക് മുന്നില്‍ ശകാരിക്കുന്ന വീഡിയോയും വൈറലായിരുന്നു. പുതിന്റെ പഴയകാല കെ.ജി.ബി സഹപ്രവര്‍ത്തകന്‍ കൂടിയാണ് നാരിഷ്‌കിന്‍. ഇതെല്ലാം ഉന്നത പദവിയിലുള്ള തന്റെ സഹപ്രവര്‍ത്തകരുമായി പുതിന്‍ ഭിന്നതയിലാണെന്ന വാര്‍ത്തകള്‍ സജീവമാക്കിയിരുന്നു.
പ്രതിരോധ മന്ത്രിയായ സെര്‍ജി ഷൊയ്ഗു 2014 ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തതില്‍ ചുക്കാന്‍ പിടിച്ച വ്യക്തിയാണ്. വിദേശയാത്രകളില്‍ പുതിനെ അനുഗമിക്കുന്നതും ഷൊയ്ഗുവായിരുന്നു. എന്നാല്‍ യുക്രൈനിലെ അധിനിവേശവും കീഴപ്പെടുത്തലും എളുപ്പമാണെന്ന കണക്കുകൂട്ടല്‍ തെറ്റിയതു മുതലാണ് പുതിന്‍ ഷൊയ്ഗു ബന്ധത്തില്‍ വിള്ളലുകള്‍ വീണ് തുടങ്ങിയത്. റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പോലും കൊല്ലപ്പെടുകയോ പിടിയിലാവുകയോ ചെയ്തതെല്ലാം ഷൊയ്ഗുവിന്റെ വീഴ്ചകളായാണ് പുതിന്‍ വിലയിരുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടയിലാണ് മിസൈല്‍ ആക്രമണത്തിലൂടെ കരിങ്കടലിലെ റഷ്യന്‍ പടക്കപ്പല്‍ യുക്രൈന്‍ മുക്കിയത്. എന്നാല്‍, കപ്പലില്‍ തീപ്പിടിത്തമുണ്ടായതാണെന്നും അതിന്റെ കാരണം അന്വേഷിക്കുമെന്നുമാണ് റഷ്യയുടെ വിശദീകരണം. റഷ്യന്‍ നാവികസേനയുടെ അഭിമാനമായ മോസ്‌ക്വ പടക്കപ്പലിനാണ് നാശനഷ്ടമുണ്ടായത്. കപ്പലിനുനേരെ രണ്ട് നെപ്യറ്റൂന്‍ മിസൈലുകള്‍ യുക്രൈന്‍ സേന പ്രയോഗിച്ചുവെന്ന് ഒഡേസ ഗവര്‍ണര്‍ മാസ്‌കിം മാര്‍ഷെങ്കോ പറഞ്ഞു. കപ്പല്‍ മുങ്ങാന്‍ തുടങ്ങിയെന്ന് യുക്രൈന്റെ തെക്കന്‍ സൈനിക കമാന്‍ഡ് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. റഷ്യന്‍ നാവികസേനയുടെ മൂന്നാമത്തെ വലിയ പടക്കപ്പലാണ് 186.4 മീറ്റര്‍ നീളമുള്ള മോസ്‌ക്വ. ഇതെല്ലാം ഷൊയ്ഗുവിന്റെ അസാധാരണമായ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പേര്‍ട്ടുകള്‍.
റഷ്യൻ ആർട്ടിലറി ഇന്റലിജൻസ് മേധാവി ലഫ്റ്റനന്റ് കേണൽ വ്യാചേസ്‌ലാവ് സാവിനോവ് യുക്രെയ്നിൽ കൊല്ലപ്പെട്ടെന്നു സ്ഥിരീകരണവും പുറത്തുവരികയാണ്. നാൽപതുകാരനായ വ്യാചേസ്‌ലാവ് കഴിഞ്ഞ മാസമാണു കൊല്ലപ്പെട്ടത്. റഷ്യൻ മിസൽ ട്രൂപ്സ് ആൻഡ‍് ആർട്ടിലറി വിങ്ങിന്റെ ഉപമേധാവി കൂടിയായിരുന്ന വ്യാചേസ്‌ലാവ് തെക്കൻ യുക്രെയ്നിൽ റഷ്യ–യുക്രെയ്ൻ സേനകൾ തമ്മിൽ നടന്ന കടുത്ത പോരാട്ടത്തിലാണു കൊല്ലപ്പെട്ടത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ വ്യാചേസ്‌ലാവ് നേരത്തെ റഷ്യയുടെ സിറിയൻ ദൗത്യങ്ങളുടെ ഭാഗവുമായിരുന്നു.വ്യാചേസ്‌ലാവിനെ കൂടാതെ യുക്രെയ്ന്റെ 59ാം ഗാർഡ്സ് ടാങ്ക് റെജിമെന്റിന്റെ കമാൻഡിങ് ഓഫിസറായ അലക്‌സാണ്ടർ ബെസ്പാലോവും കൊല്ലപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മരണാനന്തരച്ചടങ്ങുകൾ റഷ്യൻ നഗരമായ ഒസെർസ്കിൽ നടത്തി. ഹർകീവിൽ നടന്ന യുദ്ധത്തിലാണു ബെസ്പാലോവ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha