എവറസ്റ്റ് കൊടുമുടി ഒരുപാട് പ്രാവശ്യം കീഴടക്കിയ നേപ്പാളി പർവതാരോഹകൻ എവറസ്റ്റിൽ വച്ച് മരിച്ചു; മൃതദേഹം കണ്ടത് ഇരിക്കുന്ന നിലയിൽ;ബാക്ക്‌പാക്കും ധരിച്ചിരുന്നു; മരണ കാരണം പുറത്ത് വിട്ട് വിദഗ്ധർ
നേപ്പാളി പർവതാരോഹകൻ എവറസ്റ്റിൽ വച്ച് മരിച്ചു.എൻഗിമി ടെൻജി ഷെർപ്പ (38) ആണ് മരിച്ചത്. പര്യവേഷണ സംഘാടകരാണ് ഈ കാര്യം പറഞ്ഞത്. എവറസ്റ്റ് കൊടുമുടി ഒരുപാട് പ്രാവശ്യം കീഴടക്കിയ വ്യക്തിയാണ് നേപ്പാളി പർവതാരോഹകൻ. ഇരിക്കുന്ന നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ബാക്ക്‌പാക്കും ധരിച്ചിരുന്നു
കുംബുവിലെ ‘ഫുട്ബോൾ ഫീൽഡ്’ എന്നറിയപ്പെടുന്ന പ്രദേശമുണ്ട്. അതിനടുത്തായിട്ടാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച പുലർച്ചെയാണ് ഷെർപ്പയെ കണ്ടെത്തിയത്. ഷെർപ്പ ക്യാംപ് 2-ലേക്ക് ഉപകരണങ്ങൾ കയറ്റി കൊണ്ടുപോകുകയായിരുന്നു .
മറ്റു അപകടങ്ങളൊന്നുമില്ല. പ്രാഥമിക വൈദ്യപരിശോധനയിൽ സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന സ്ഥലത്തെത്തിയതിനെ തുടർന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണം. ചൊവ്വാഴ്ച്ചയും ഇത്തരത്തിലൊരു സംഭവം നടന്നു. എവറസ്റ്റ് കൊടുമുടിയിൽ നിന്ന് ഇറങ്ങുന്നതിനിടെ ഗ്രീക്ക് പർവതാരോഹകൻ അന്റോണിയോസ് സിക്കാരിസ് (59) മരിച്ചു.
മൃതദേഹം താഴെ എത്തിച്ചതായി യുഎസ് ആസ്ഥാനമായുള്ള പര്യവേഷണ കമ്പനിയായ ഇന്റർനാഷനൽ മൗണ്ടൻ ഗൈഡ്‌സിന്റെ പ്രാദേശിക പങ്കാളിയായ ബേയുൾ അഡ്വഞ്ചേഴ്‌സിന്റെ പസാങ് സെറിങ് ഷെർപ വ്യക്തമാക്കി.
https://www.facebook.com/Malayalivartha