യുക്രെയ്ൻ തലസ്ഥാനം ശവപ്പറമ്പായി... കീവിൽ റഷ്യയുടെ കൂട്ടക്കുരുതി... 900ത്തോളം ശവങ്ങൾ കൂട്ടിയിട്ടു! രക്തം മരവിക്കുന്ന കാഴ്ചകൾ

യുക്രെയ്‌നിൽ ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ. അതിന്റെ സൂചനയായി യുക്രെയ്ൻ തലസ്ഥാനമായ കീവിന്‍റെ സമീപ പ്രദേശങ്ങളിൽ നിന്ന് റഷ്യ പിന്മാറിയതോടെ മേഖലയാകെ ശവപ്പറമ്പായി മാറി. 900 സാധാരണക്കാരുടെ മൃതദേഹം കിട്ടിയതായി യുക്രെയ്ൻ പൊലീസ് അറിയിച്ചു. ബുച്ചയിൽ നിന്ന് മാത്രം 350ലേറെ മൃതദേഹങ്ങൾ കിട്ടി.
അതിനിടെ കാര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴുമാസം പ്രായമുള്ള കുട്ടിയടക്കം 10 പേര്‍ മരിച്ചു. 50 ലക്ഷം യുക്രൈനികള്‍ ഇതുവരെ പലായനം ചെയ്‌തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി റഷ്യയെ പ്രഖ്യാപിക്കണമെന്ന് വ്‌ളൊഡിമിര്‍ സെലന്‍സ്‌കി അമേരിക്കയോട് ആവശ്യപ്പെട്ടു.
റഷ്യന്‍ കപ്പല്‍ തകര്‍ത്തത് യുക്രൈന്‍ മിസൈലെന്ന് അമേരിക്ക സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം യുക്രെയ്ൻ റഷ്യയുടെ യുദ്ധപ്പക്കൽ ആക്രമിച്ച് തകർത്തരുന്നു. ഇതേ തുടർന്നാണ് മുന്നറിയിപ്പുമായി റഷ്യ രംഗത്ത് വന്നത്. യുക്രെയ്‌ന്റെ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ ശക്തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യ നടത്തിയ ബോംബ് ആക്രമണങ്ങളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ആയിരക്കണക്കിന് പേർ ജീവനിൽ ഭയന്ന് പലായനം ചെയ്തിട്ടുണ്ട്.
വിവിധ നഗരത്തില്‍ രക്ഷാപ്രവര്‍ത്തിനെത്തിയ ബസുകള്‍ക്കു നേരെ റഷ്യ വെടിയുതിര്‍ത്തെന്നും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും യുക്രൈന്‍ ആരോപിച്ചു. റഷ്യന്‍ പ്രദേശത്ത് യുക്രൈന്‍ നടത്തുന്ന ഏത് ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്നും മോസ്‌കോ മുന്നറിയിപ്പ് നല്‍കി.
കീവിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതായും റഷ്യ അവകാശപ്പെട്ടു. നിലവിൽ റഷ്യ- യുക്രെയ്ൻ യുദ്ധം 51 ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും ആക്രമണം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തലസ്ഥാന നഗരമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് നിലവിൽ റഷ്യ. ഇന്ന് നടത്തിയ ആക്രമണത്തിൽ നാല് സാധരണക്കാർ കൊല്ലപ്പെടുകയും, 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റഷ്യ ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ ആളുകളെ ഒഴിപ്പിക്കാൻ ഒൻപത് മനുഷ്യത്വ ഇടനാഴികൾ കൂടി തുറന്നു നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























