വനിതാ ജയിലിൽ രണ്ട് തടവുകാരികൾ ഗർഭിണികളായി; ജയിൽ അടച്ചുപൂട്ടാൻ ഒരുങ്ങി അധികൃതർ, പരസ്പര സമ്മതത്തോടെയാണ് തടവുകാർ ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് അധികൃതർ
വനിതാ ജയിലിൽ രണ്ട് തടവുകാരികൾ ഗർഭിണികളായതായി റിപ്പോർട്ട്. അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള എഡ്‌നമൻ വനിതാ ജയിലിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജയിലിൽ താമസിക്കുന്ന ട്രാൻസ്‌ജെൻഡർ തടവുകാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെത്തുടർന്നാണ് യുവതികൾ ഗർഭിണികളായിരിക്കുന്നത്. എന്നാൽ ജയിലിനകത്ത് ബലാത്സംഗം നടന്നിട്ടില്ലെന്നും, പരസ്പര സമ്മതത്തോടെയാണ് തടവുകാർ ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം എന്നത്.
എഡ്‌നമൻ ജയിലിൽ നേരത്തെ തന്നെ ലൈംഗിക പീഡന പരാതികൾ ഉയർന്നിരുന്നെന്നും, ഈ സാഹചര്യത്തിൽ ജയിൽ അടച്ചുപൂട്ടുമെന്നും ന്യൂജഴ്‌സി ഗവർണർ വ്യക്തമാക്കുകയും ചെയ്തു. 2020ൽ ജയിൽ ജീവനക്കാർക്കെതിരെയാണ് ലൈംഗിക പീഡന പരാതി ഉയർന്നിരിക്കുന്നത്. നിലവിൽ, ഈ ജയിലിൽ എണ്ണൂറിലധികം വനിതാ തടവുകാരികളും 27 ട്രാൻസ്‌ജെൻഡർ തടവുകാരുമാണ് കഴിയുന്നത്.
അതോടൊപ്പം തന്നെ കഴിഞ്ഞ വർഷം മുതലാണ് സ്ഥാപനത്തിൽ ട്രാൻസ്ജൻഡേഴ്‌സിനെ പാർപ്പിക്കാൻ തുടങ്ങിയിരുന്നത്. ഇവരിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താത്ത ഒരാളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനെ തുടർന്നാണ്, തടവുകാരികൾ ഗർഭിണികളായതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കുകയുണ്ടായി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























