ചൈനയെ നിലത്തടിച്ച് ഇന്ത്യ കുതിക്കും! പോർമുനകൾ നൽകി അമേരിക്ക... ചൈനീസ് വിമാനം തകർത്തെറിയും... ചൈനീസ് ഭീഷണിയെ ഒറ്റക്കെട്ടായി നേരിടും

ഇന്ത്യയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുമുള്ള ചൈനയുടെ ഭീഷണി നേരിടാൻ അമേരിക്കൻ സൈന്യം വരുന്നു എന്ന വാർത്തകൾ കഴിഞ്ഞ വർഷം തന്നെ പുറത്ത് വന്നിട്ടുണ്ടായിരുന്നു. അതിന് പിന്നാലെ ഇപ്പോൾ റഷ്യ യുക്രൈൻ സംഘർഷവും ആഗോള സാമൂഹിക സ്ഥിതിയിൽ വലിയ മാറ്റങ്ങളും ഭീഷണിയുമാണ് ഉയർത്തിയിരിക്കുന്നത്. ഇന്ന് റഷ്യ എങ്കിൽ നാളെ ലോകത്തിനെ തന്നെ വിറപ്പിച്ച് ചൈന എത്തും എന്ന ഒരു സ്ഥിവിശേഷമാണ് സംജാതമായിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ചൈനയെ ഒറ്റക്കെട്ടായി നേരിടണം എന്ന സന്ദേശമാണ് അമേരിക്ക ലോകരാജ്യങ്ങൾക്ക് നൽകിയിരിക്കുന്നത്. എല്ലാ മേഖലകളിലും ഇന്ത്യ- അമേരിക്ക ബന്ധം ശക്തമായി തുടരുമെന്ന് ഈയടുത്ത് നടന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുടെ ഭീഷണി നേരിടാൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്നും ചർച്ചയിൽ അമേരിക്ക അറിയിച്ചിട്ടുണ്ടായിരുന്നു. ഇതോടെ ഇന്ത്യ വരും വർഷങ്ങൾ സ്വീകരിക്കാൻ പോകുന്നത് അത്യുഗ്രൻ നേട്ടങ്ങൾ തന്നെയായിരിക്കും. അതിന്റെ തുടക്കം കുറിച്ച് കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും വേഗമുള്ള പോര്‍വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്ത് അമേരിക്കന്‍ കമ്പനിയായ ബോയിങ്. ചൈനയുടെ ജെ 16 പോര്‍വിമാനങ്ങളെ ആകാശയുദ്ധങ്ങളില്‍ നിഷ്പ്രഭമാക്കാന്‍ ശേഷിയുള്ളതാണ് ബോയിങ്ങിന്റെ എഫ് 15 ഇഎക്‌സ് പോര്‍വിമാനങ്ങള്‍. പുത്തന്‍ പോര്‍വിമാനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേന ക്ഷണിച്ച കരാറില്‍ നിന്നും എഫ് 18 സൂപ്പര്‍ ഹോര്‍നെറ്റിനെ മാറ്റിയാണ് ബോയിങ് എഫ് 15EXനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങിയതിനു പിന്നാലെ 2018 ഏപ്രിലില്‍ ഇന്ത്യന്‍ വ്യോമസേന ഒരു ആഗോള ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ഇന്ത്യയ്ക്കുവേണ്ടി 114 പോര്‍വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ യോഗ്യരായ കമ്പനികളില്‍ നിന്നായിരുന്നു ടെണ്ടര്‍ അപേക്ഷകള്‍ വന്നത്. സ്വീഡിഷ് കമ്പനിയായ സാബ് ഗ്രിപെന്‍, റഷ്യയുടെ സുഖോയ് 35, മിഗ് 35, ഫ്രാന്‍സിലെ ദസാള്‍ട്ട് റഫാല്‍, യൂറോപ്യന്‍ കമ്പനിയായ തൈഫൂണ്‍, അമേരിക്കയുടെ ലോക്ഹീഡ് മാര്‍ട്ടിന്‍ എന്നിവരെല്ലാം ഇതില്‍ പങ്കെടുത്തിട്ടുണ്ട്.
"F-15EX വാഗ്ദാനം ചെയ്യുന്നത് MRCA മത്സരത്തിൽ നിന്ന് സൂപ്പർ ഹോർനെറ്റിനെ ബോയിംഗ് പിൻവലിക്കുന്നതിന് കാരണമാകും," ഒരു മുതിർന്ന കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. എഫ്-15 യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് വിൽക്കാൻ യുഎസ് സർക്കാർ കഴിഞ്ഞ വർഷം ബോയിംഗിന് അനുമതി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
എഫ് -15 ഇഎക്‌സ് പോര്‍വിമാനങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് വില്‍ക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ പുത്തന്‍ പോര്‍വിമാനങ്ങള്‍ ഇതാകാനുള്ള സാധ്യത ഏറിയത്.
പ്രതിരോധ വിദഗ്ധരുടെ താരതമ്യങ്ങളില്‍ ചൈനീസ് പോര്‍വിമാനങ്ങളെ കവച്ചുവെക്കുന്നതാണ് ഈ ബോയിങ് പോര്‍വിമാനമെന്നതും എഫ് 15ന്റെ സാധ്യത കൂട്ടുന്നു. 2018ല്‍ ക്ഷണിച്ച പ്രതിരോധ കരാര്‍ ആര്‍ക്കാണെന്ന് ഇതുവരെയും ഇന്ത്യന്‍ വ്യോമസേന അന്തിമ തീരുമാനമെടുത്തിട്ടില്ല.
"റഫാൽ, തേജസ് ഓർഡറുകളുടെ വെളിച്ചത്തിൽ, ഇന്ത്യയുടെ ശക്തി ഘടനയെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടതുണ്ട്." വിടവ് ഉയർന്ന പ്രകടനത്തിന്റെ അവസാനത്തിലാണെങ്കിൽ F-15EX ഒരു നല്ല തിരഞ്ഞെടുപ്പായിരിക്കാം. പക്ഷേ, ബോയിംഗ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിച്ചതുപോലെ, "ഇത് ആദ്യകാല ദിവസങ്ങളാണ്."
ആകാശയുദ്ധങ്ങളില്‍ തികഞ്ഞ മേല്‍ക്കോയ്മ നല്‍കാന്‍ കഴിവുള്ള അത്യാധുനിക പോര്‍വിമാനമാണ് എഫ് 15 എന്നാണ് മുന്‍ ബോയിങ് ഇന്ത്യന്‍ ഓപറേഷന്‍സ് തലവനായിരുന്ന പ്രത്യുഷ് കുമാര്‍ പറയുന്നത്. അതിവേഗത്തില്‍ വികസിക്കുന്ന പ്രതിരോധ ശക്തിയായ ചൈനയ്ക്ക് പറ്റിയ മറുപടിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈഗിള്‍ II ദീര്‍ഘദൂരമിസൈലുകള്‍, അതിവേഗ റഡാര്‍ പ്രൊസസറുകള്‍, അത്യാധുനിക വിവര കൈമാറ്റ സംവിധാനം, കൂടുതല്‍ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷി എന്നിവയെല്ലാം എഫ് 15നെ ശത്രുക്കളുടെ പേടി സ്വപ്‌നമാക്കി മാറ്റുന്നുണ്ട്.
ലോകത്തിലെ ഏറ്റവും അപകടകരമായ വ്യോമയാന ഭീഷണികളിലൊന്നാണ് ചൈന, അതിനെ നേരിടാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് F-15 ന്റെ ഏറ്റവും പുതിയ പതിപ്പ്. ഈ ഭീഷണികളിൽ ഹൈപ്പർസോണിക്, വീണ്ടും ടാർഗെറ്റുചെയ്യാവുന്ന ദീർഘദൂര മിസൈലുകളും അതുപോലെ തന്നെ താഴ്ന്ന-പറക്കുന്ന പോരാളികളെ മികച്ച ശ്രേണികളിൽ വീക്ഷിക്കാൻ കഴിയുന്ന നൂതനമായ "നേരത്തെ മുന്നറിയിപ്പും നിയന്ത്രണവും" (AW&C) വിമാനങ്ങളും ഉൾപ്പെടുന്നു.
ദീർഘദൂര മിസൈലുകൾ, വേഗതയേറിയ റഡാർ പ്രോസസ്സറുകൾ, മെച്ചപ്പെട്ട ഡാറ്റ-ലിങ്ക് കഴിവുകൾ, ഈ ഭീഷണികളെ നേരിടാൻ കൂടുതൽ ആയുധങ്ങൾ യുദ്ധത്തിലേക്ക് കൊണ്ടുപോകാനുള്ള കഴിവ് എന്നിവ ഉപയോഗിച്ച് ബോയിംഗ് ഈഗിൾ-II-യെ സജ്ജീകരിക്കുന്നു. കുമാർ പറയുന്നതനുസരിച്ച്, F-15EX മതിയായ ഭൗതിക ഇടം, കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ, ഘടനാപരമായ ശക്തി, എഞ്ചിൻ പവർ എന്നിവ ഉള്ളതിനാൽ പതിവായി മെച്ചപ്പെടുത്തും.
1972ല്‍ ആദ്യ പറക്കല്‍ നടത്തിയ എഫ് 15 പോര്‍വിമാനങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ആധുനിക വിമാനമാണ് എഫ് 15EX. ഇതില്‍ ഉപയോഗിക്കുന്ന ഈഗിള്‍ II ദീര്‍ഘദൂര മിസൈലിന്റെ വേഗം മണിക്കൂറില്‍ 3,100 കിലോമീറ്ററാണ്. ഏതാണ്ട് 13,600 കിലോഗ്രാം ഭാരം വഹിച്ചുകൊണ്ട് യുദ്ധമുന്നണിയിലേക്ക് പറക്കാന്‍ ഈ പോര്‍വിമാനത്തിനാകും. 2,222 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം പോലും ഭേദിക്കാനും എഫ് 15EXന് സാധിക്കും.
ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങളുടെ പ്രധാന പരിമിതികളിലൊന്ന് ഇന്ധനടാങ്കിന് വലുപ്പം കുറവായതിനാല്‍ ദീര്‍ഘസമയം പറക്കാനാവുന്നില്ലെന്നതാണ്. ഇതടക്കം നിരവധി പരിമിതികളെ ഭൂതകാലത്തിലേക്ക് മാറ്റാന്‍ എഫ് 15 പോര്‍വിമാനങ്ങളുടെ വരവോടെ സാധിക്കും. ലഡാക് പോലുള്ള പര്‍വത മേഖലകളില്‍ പ്രതിസന്ധികളില്ലാതെ പറക്കാന്‍ വേണ്ട എൻജിന്‍ ശേഷി എഫ് 15EXനുണ്ട്.
https://www.facebook.com/Malayalivartha
























