റഷ്യ തകർത്തെറിഞ്ഞത് യുക്രെയ്‌ന്റെ 16 സൈനിക കേന്ദ്രങ്ങൾ, ഒറ്റ ദിവസം ചീറിപ്പാഞ്ഞെത്തിയത് 108 മിസൈലുകൾ, റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുക്രൈനിലുണ്ടായ പ്രതിസന്ധിയിൽ ലോകത്ത് അഞ്ചിലൊരാൾ പട്ടിണിയിലേക്ക്, വെളിപ്പെടുത്തലുമായി യു.എൻ സെക്രട്ടറി ജനറല്‍....!

റഷ്യന്‍ അധിനിവേശത്തിൽ പ്രതിസന്ധിയിൽ നിൽക്കുകയാണ് യുക്രൈൻ. ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തിൽ തങ്ങൾക്ക് സ്വാധീനമുള്ള മേഖലയിൽ റഷ്യ കാര്യമായ ആക്രമണം നടത്തിയിരുന്നില്ല. ഇന്നലെ അത്തരം സ്ഥലത്ത് ആക്രമണം നടത്തി റഷ്യ മേധാവിത്വം ഉറപ്പിക്കാൻ ശ്രമിക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വൊലാദിമിർ സെലൻസ്‌കി പറഞ്ഞു.
16 സൈനിക കേന്ദ്രങ്ങൾ, റഷ്യ തകർത്തെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഖാർകീവ്, സാപോറിസാഷിയ, ഡോൺസ്റ്റീക്, നിപ്രോപെട്രോവ്‌സ്‌ക് മേഖലകലിൽ റഷ്യ കനത്ത ആക്രമണമാണ് നടത്തിയത്. തുറമുഖ കേന്ദ്രമായ മൈകോലായീവിലും റഷ്യൻ സൈന്യം വ്യോമാക്രമണം നടത്തി. മരിയൂപോളിലും റഷ്യ സൈനികർ ഒളിച്ചിരുന്നുവെന്ന് കരുതുന്ന ലോഹനിർമ്മാണ ശാലയും റഷ്യ തകർത്തിരുന്നു.ഇന്നലെ ഒരു ദിവസം മാത്രം ശക്തമായ ആക്രമണമാണ് നടത്തിയത്. 108 പ്രദേശങ്ങളിൽ റഷ്യൻ മിസൈലുകൾ ഇന്നലെ മാത്രം പതിച്ചു. ഏഴുപേർ കൊല്ലപ്പെട്ടതായും സെലൻസ്‌കി പറഞ്ഞു.
അതേസമയം യുക്രൈനിലുണ്ടായ പ്രതിസന്ധി ലോകത്ത് അഞ്ചിലൊരാളെ പട്ടിണിയിലേക്ക് തള്ളിവിട്ടേക്കാമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് അറിയിച്ചു. 107 കോടിയോളം പേര്‍ പട്ടിണിയിലാകും.യുദ്ധം യുക്രൈനെ മാത്രമല്ല, അതിര്‍ത്തികള്‍ക്കപ്പുറമുള്ള വികസ്വരരാജ്യങ്ങളെയും ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ധാന്യക്കയറ്റുമതിയെയും വിതരണ ശൃംഖലകളെയും യുദ്ധം തകര്‍ക്കും. വിലക്കയറ്റം രൂക്ഷമാകും. ധനികരെ വീണ്ടും ധനികരും പാവപ്പെട്ടവരെ കൂടുതല്‍ ദരിദ്രരുമാക്കുന്ന ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും ചെക്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗുട്ടെറസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























