സഹായിക്കാൻ കേണപേക്ഷിക്കുന്നു... ഇന്ത്യയെ തള്ളി ചൈനയെ വിശ്വസിച്ചതിന് പണികിട്ടി... ശ്രീലങ്കയ്ക്കും പാക്കിനും ശേഷം ചൈനയുടെ കഴുകൻ പിടിയിൽ ഈ രാജ്യവും! രാജ്യം കുട്ടിച്ചോറാകും ഉറപ്പ്!
ചൈനയുടെ സാമ്പത്തിക സഹായം സ്വീകരിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ് പാകിസ്ഥാനും ശ്രീലങ്കയും. ഇതിന് പിന്നാലെ ചൈനീസ് സഹായം ആവോളം സ്വീകരിച്ച ഇന്ത്യയുടെ മറ്റൊരു അയൽരാജ്യവും തകർച്ചയെ നേരിടുകയാണ്. ശ്രീലങ്കക്ക് പിന്നാലെ നേപ്പാളും കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്.
രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം ഏഴ് മാസം കൊണ്ട് 16 ശതമാനം കുറഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് രൂക്ഷമായത്. പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ രാജ്യത്ത് രണ്ട് ദിവസം അവധി നല്‍കിയിരിക്കുകയാണ്. കൂടാതെ ഇറക്കുമതി നിയന്ത്രിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് നേപ്പാള്‍ ഭരണകൂടം. എന്നാൽ ശ്രീലങ്കയിലേത്പോലെ വരിഞ്ഞു മുറുകുന്ന സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നാണ് സർക്കാർ വാദം.
ഏതുവിധേനയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യമാണ് അവരുടെ മുന്നിലുള്ളത്. ഏപ്രില്‍ മാസത്തില്‍ പൊതുമേഖലയിലെ ഓഫീസുകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇന്ധനത്തിന്റെ ഉപയോഗം കുറക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം എന്നാണ് സൂചന. നേപ്പാള്‍ സെന്‍ട്രല്‍ ബാങ്കിന്റെയും നേപ്പാള്‍ ഓയില്‍ കോര്‍പറേഷന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നീക്കം നടത്തുന്നതെന്ന് കാബിനറ്റ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ടൂറിസവും പ്രവാസികളുടെ പണവുമായിരുന്നു രാജ്യത്തെ പ്രധാന വരുമാന മാർഗം. കൊവിഡും റഷ്യ-യുക്രെയിൻ യുദ്ധവും എന്നാൽ ഈ രാജ്യത്തെ തകർത്തു. ഇതോടെ രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം കുറഞ്ഞു.രാജ്യത്തെ ബാങ്കുകളിൽ ഡോളറിൽ നിക്ഷേപിക്കാൻ പ്രവാസികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ സർക്കാർ. എന്നാൽ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന വാദം ധനമന്ത്രി ജനാർദ്ദൻ ശർമ്മ തളളി.
വിദേശ നാണ്യത്തിന്റെ കടുത്ത ക്ഷാമവും രാജ്യം വളരെ വലുതായി നേരിടുന്നുണ്ട്. ഇത് കാരണം ശ്രീലങ്കയുടെ വഴിയെ ആണ് ഇപ്പോള്‍ നേപ്പാളും നീങ്ങുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. കോവിഡ് കാലത്ത് രാജ്യത്തെ ടൂറിസം മേഖല വലിയ രീതിയില്‍ പ്രതിസന്ധി നേരിട്ടതാണ് വിദേശ കറന്‍സിയില്‍ ക്ഷാമമുണ്ടാകാന്‍ കാരണമായത്. വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, പുറം രാജ്യങ്ങളിലുള്ള നേപ്പാള്‍ പൗരന്മാരോട് ബാങ്കുകളില്‍ ഡോളര്‍ അക്കൗണ്ടുകള്‍ ആരംഭിക്കാനും നിക്ഷേപങ്ങള്‍ നടത്താനും സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
രാജ്യത്തെ കരുതൽ നിക്ഷേപം 16 ശതമാനം കുറഞ്ഞ് 1.17 ലക്ഷം കോടി നേപ്പാൾ രൂപയായി. ഇന്ത്യയിൽ നിന്നും ഇന്ധനം ഉൾപ്പടെ വേണ്ടതെല്ലാം ഇറക്കുമതി ചെയ്യുന്ന നേപ്പാളിന് ഇത് കേവലം മാസങ്ങൾക്ക് മാത്രമേ തികയൂ. വരുമാന മാർഗമായ പെട്രോളിന് സർക്കാർ നാലിരട്ടി വില ഉയർത്തി. ലിറ്ററിന് 150 നേപ്പാൾ രൂപയാണ് പെട്രോൾ വില. ഡീസലിനും മണ്ണെണ്ണയ്‌ക്കും 133 രൂപയാണ്.
ഇന്ധന ഉപഭോഗം കുറച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രതിസന്ധി നേരിടാൻ നേപ്പാൾ കേന്ദ്ര ബാങ്കും നേപ്പാൾ ഓയിൽ കോർപറേഷനും നിർദ്ദേശിച്ചതിനാലാണ് സർക്കാർ രണ്ട് ദിവസം അവധി നൽകാൻ ആലോചിക്കുന്നത്. രാജ്യത്തെ കരുതൽ ശേഖരം നിലനിർത്താൻ ആഡംബര വസ്‌തുക്കളും വിലയേറിയ വാഹനങ്ങളും സ്വർണവും ഇറക്കുമതി ചെയ്യുന്നതിന് സർക്കാർ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha