കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾക്ക് നല്ല ഉഗ്രൻ ശിക്ഷ; രാസ ഷണ്ഡീകരണത്തിന് വിധേയരാക്കാനുള്ള നിയമം നടപ്പാക്കാനൊരുങ്ങി പെറു! ഇതുസംബന്ധിച്ച ബില്‍ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്ന് രാജ്യത്തെ മന്ത്രിമാര്‍, ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നുവയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ സംഭവിച്ചത്....

കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾക്ക് ഉഗ്രൻ ശിക്ഷ നല്കാൻ ഒരുങ്ങുകയാണ് ഒരു രാജ്യം. അതെ, രാസ ഷണ്ഡീകരണത്തിന് വിധേയരാക്കാനുള്ള നിയമം നടപ്പാക്കാനൊരുങ്ങിയിരിക്കുകയാണ് പെറു. ഇതുസംബന്ധിച്ച ബില്‍ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്ന് രാജ്യത്തെ മന്ത്രിമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി. കുട്ടികളെ ബലാത്സംഗം ചെയ്തവര്‍ക്ക് അധികശിക്ഷയായാണ് ഷണ്ഡീകരണത്തെ പൊതുവെ കണക്കാക്കുന്നതെന്ന് നിയമകാര്യ മന്ത്രി ഫെലിക്‌സ് കെറോയും വ്യക്തമാക്കുകയുണ്ടായി.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മൂന്നുവയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളെ ബലാത്സംഗം ചെയ്തവരെ ഷണ്ഡീകരണത്തിന് വിധേയരാക്കാനുള്ള നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോനയിൽ കൊണ്ടുവന്നത്. ജയില്‍ശിക്ഷയ്‌ക്കൊപ്പം തന്നെ പ്രതികളെ ഷണ്ഡീകരണത്തിന് കൂടി വിധേയരാക്കുന്നതാകും പുതിയ നിയമം എന്നത്. അതായത് ശിക്ഷാകാലാവധിയുടെ അവസാനമായിരിക്കും ഇത് നടപ്പിലാക്കുക.
ഇതുസംബന്ധിച്ച ബില്ലിന് പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയും പിന്തുണ അറിയിച്ചിരിക്കുകയാണ്. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം എന്നത്. അതോടൊപ്പം തന്നെ പുതിയ നിയമം നിലവില്‍ വരണമെങ്കില്‍ പെറു കോണ്‍ഗ്രസില്‍ പുതിയ ബില്‍ പാസാകേണ്ടിയിരിക്കുന്നു. ഇതിനിടെ, ഷണ്ഡീകരണത്തിന് ബദലായി പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നിരിക്കുകയാണ്.
ഇതുമാത്രമല്ല, ആരോഗ്യമന്ത്രി ജോര്‍ജ് ലോപ്പസും പുതിയ ബില്ലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ വനിതാ സംഘടനകളും പുതിയ നിര്‍ദേശത്തില്‍ വിമര്‍ശം ഉന്നയിച്ചിരിക്കുകയാണ്. ലൈംഗികാതിക്രം എന്താണെന്ന് ഭരണകൂടം മനസിലാക്കാത്തതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നായിരുന്നു വനിതാ നേതാവായ ഫ്‌ളോറ ട്രിസ്റ്റന്റെ പ്രതികരണം എന്നത്. നിയമനടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കങ്ങളാണ് ആവശ്യപ്പെടുന്നത്. ഇതിനൊപ്പം തന്നെ അതിക്രമങ്ങള്‍ ചെറുക്കാനുള്ള നടപടികള്‍ ശക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുകയു ചെയ്തിരിക്കുകയാണ്.
ഇതുകൂടാതെ 2018-ലും ബലാത്സംഗ കേസിലെ പ്രതികളെ ഷണ്ഡീകരണത്തിന് വിധേയരാക്കുന്ന നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് പെറുവില്‍ ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിരുന്നു. 14 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്തവരെ മരുന്ന് ഉപയോഗിച്ച് ഷണ്ഡീകരണത്തിന് വിധേയരാക്കണമെന്നായിരുന്നു അന്നത്തെ ആവശ്യം എന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകളുണ്ടായെങ്കിലും നിയമം ഒന്നും നടപ്പിലായില്ല.
https://www.facebook.com/Malayalivartha
























