മോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തില്‍ അസ്വസ്ഥനായി ഷഹബാസ് ഷെരീഫ്... ജമ്മുവിൽ ബോംബിട്ട് മോദി... കണ്ടിട്ട് സഹിക്കാനാവുന്നില്ല! ഷെരീഫും ഇമ്രാന്റെ പിറകേ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശ്മീര്‍ സന്ദര്‍ശനത്തില്‍ അസ്വസ്ഥനായി പാക് പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശ്മീർ സന്ദർശനത്തെ എതിർത്ത് പാകിസ്ഥാൻ. കാശ്മീരില്‍ ജലവൈദ്യുത പദ്ധതികളുടെ തറക്കല്ലിട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നടപടി സിന്ധു നദീജല ഉടമ്പടിക്ക് വിരുദ്ധമായിട്ടുള്ളതാണെന്നാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആരോപിക്കുന്നത്.
മോദിയുടെ സന്ദർശനത്തിൽ കരിദിനമായി ആചരിച്ച കാശ്മീർ ജനതയ്‌ക്കൊപ്പമാണ് താനെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്വീറ്റ് ചെയ്തു. ജമ്മുകാശ്‌മീരിലെ മുൻതലമുറകൾ അനുഭവിച്ച ദുരിതങ്ങൾ യുവതലമുറയ്‌ക്ക് നേരിടേണ്ടി വരില്ലെന്നും 25 വർഷം കൊണ്ട് വികസനത്തിന്റെ പുതുയുഗം സൃഷ്‌ടിക്കുമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയത്.
ജമ്മുകാശ്മീരിൽ ജനാധിപത്യവും വികസനവും താഴേ തട്ടിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അക്കാര്യത്തിലാണ് അങ്ങേയറ്റം അസിഷ്ണുത ഷരീഫ് കാട്ടിയത്. കൂടാതെ, 20,000 കോടി രൂപയുടെ വികസന പദ്ധതികൾ ശ്രീ. മോദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവിടെ. ജമ്മു കാശ്‌മീരിലും ലഡാക്കിലും തുടക്കമിട്ട റോഡ് പദ്ധതികൾ ഡൽഹിയിലേക്കുള്ള ദൂരം കുറയ്‌ക്കും. പുതിയ ശ്രീനഗർ - ഡൽഹി റോഡുകൾ യാത്രാസമയം രണ്ട് മണിക്കൂർ കുറച്ചിട്ടുണ്ട്.
2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി കാശ്മീരിൽ സന്ദർശനം നടത്തിയത്. റാറ്റിൽ, ക്വാർ ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണത്തിന് തറക്കല്ലിടുകയും കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.
എന്നാൽ മോദിയുടെ സന്ദർശനം പാകിസ്ഥാന് ഏറെ അസ്വസ്ഥതയുളവാക്കി എന്നാണ് പാക് പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിന്നും മനസിലാക്കുന്നത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റേതിന് സമാനമായ നയമാണ് പുതിയ പ്രധാനമന്ത്രിയും തുടരുന്നതെന്ന് ഇതോടെ വ്യക്തമായി. പ്രധാനമന്ത്രിയായതിന് തൊട്ടു പിന്നാലെ ഇന്ത്യയുമായി സമാധാന ചർച്ച നടത്താൻ മുൻകൈ എടുക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് അറിയിച്ചിരുന്നു.
സംസ്ഥാനത്ത് 70 വർഷത്തിൽ 17,000 കോടി രൂപ മാത്രമായിരുന്ന സ്വകാര്യ നിക്ഷേപം രണ്ടു വർഷം കൊണ്ട് 38,000 കോടിയായി ഉയർന്നു. ചെറിയ സംസ്ഥാനമായ ജമ്മു കാശ്മീരിൽ 20,000 കോടിയുടെ റോഡ്, വൈദ്യുതി പദ്ധതികൾ വൻ വികസനം കൊണ്ടുവരും.
ചെറുപ്പക്കാർക്ക് തൊഴിലും നൽകും. ജമ്മു കാശ്‌മീർ വൈദ്യുതി മിച്ച സംസ്ഥാനമാകും. ടൂറിസത്തിനും വൻ കുതിപ്പുണ്ട്. മുമ്പ് ഡൽഹിയിൽ നിന്ന് ഒരു ഫയൽ ഇവിടെ എത്താൻ മൂന്നാഴ്ച വേണമായിരുന്നു. ഇന്ന് പാള്ളിയിൽ ഒരു സൗരോർജ്ജ നിലയം മൂന്നാഴ്ചകൊണ്ട് പൂർത്തിയായി.
https://www.facebook.com/Malayalivartha


























