ഒരു കുടുംബത്തിലെ നാലുപേരെ മൃഗീയമായ രീതിയിൽ കൂട്ടക്കൊല നടത്തി; ബ്രിട്ടനിലാകെ ഭീതി പരത്തിയ കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു, കുത്തേറ്റവരിൽ ആരോ മരണമടയുന്നതിനു മുൻപായി ഇയാളെ വീട്ടിലൊരു മുറിയിൽ പൂട്ടി! വാതിൽ തുറന്നപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വിദഗ്ധമായി പിടികൂടി
ബ്രിട്ടനിലാകെ ഭീതി പരത്തിയ ഒന്നായിരുന്നു ഒരു കുടുംബത്തിലെ നാലുപേരെ മൃഗീയമായ രീതിയിൽ കൂട്ടക്കൊല നടത്തിയ സംഭവം. ഈ കൊലപാതക കേസിലെ പ്രതിയെ പൊലീസ് കയ്യോടെ പിടികൂടുകയുണ്ടായി. കൊലചെയ്യപ്പെട്ടവരിൽ ഒരാളായാ സമന്ത ഡ്രമ്മണ്ട്സിന്റെ കാമുകനായ 28 കാരൻ ജോഷ്വ ജെറോമ്മ് ജാക്വെസ് എന്ന യുവാവാണ് ഈ കേസിലെ പ്രതി. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴും ഇയാൾ അവിടെ ഉണ്ടായിരുന്നതായാണ് അറിയാൻ കഴിയുന്നത്.
ലണ്ടനിലെ ബേമണ്ട്സീയിലാണ് സംഭവം നടന്നത്. 29 കാരിയായ സാമന്ത, അവരുടെ അമ്മ 45 കാരിയായ ടൻഷ്യ ഡ്രമ്മണ്ട്സ്, സാമന്തയുടെ മുത്തശ്ശി 64 കാരിയായ ഡോളറ്റ് ഹിൽ, അവരുടെ പങ്കാളി 59 കാരനായ ഡെണ്ടോൺ ബ്രൂക്ക് എന്നിവരായിരുന്നു ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിനിടയിൽ ഉണ്ടായ പിടിവലിയിൽ ജാക്വെസിനും പരിക്കുകൾ പറ്റിയതായി പോലീസ് വ്യക്തമാക്കി. കുത്തേറ്റവരിൽ ആരോ മരണമടയുന്നതിനു മുൻപായി തന്നെ ഇയാളെ വീട്ടിലൊരു മുറിയിൽ പൂട്ടിയിടുകയാണ് ചെയ്തത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പരിക്കുകൾ ഏറ്റ ജാക്വെസ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അതുകഴിഞ്ഞേ അയാളെ ചോദ്യം ചെയ്യാൻ സാധിക്കുകയുള്ളു.
അതേസമയം വീടിനുള്ളിൽ നിന്നും കൂട്ട നിലവിളി ഉയരുന്നതു കേട്ട അയൽക്കാരായിരുന്നു പൊലീസിനെ ഈ വിവരം അറിയിച്ചതെന്ന് കൊല്ലപ്പെട്ട ടൻഷ്യയുടെ ഭർത്താവ് ഡാനി വ്യക്തമാക്കി. ഇതേതുടർന്ന് വീടിനകത്ത് എത്തിയ പൊലീസ് ബലം പ്രയോഗിച്ചാണ് അകത്ത് കയറിയിരുന്നത്. മുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിലുണ്ടായിരുന്ന ജാക്വെസ് ഉണ്ടായിരുന്നത്. പോലീസ് എത്തി വാതിൽ തുറന്നപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് വിദഗ്ധമായി പിടികൂടുകയായിരുന്നു.
ഇതുകൂടാതെ സ്വന്റം അപ്പാർട്ട്മെന്റിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ താനെ സാമന്ത തന്റെ മുത്തശ്ശിക്കൊപ്പം താമസിക്കാൻ വരികയായിരുന്നു. അവരാണ് തന്റൊപ്പം കാമുകനായ ജാക്വെസിനേയും ഈ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നത്. ഫോണിൽ സംസാരിക്കുമ്പോൾ, എനിക്ക് വീട്ടിൽ പോകണം എന്ന് ആരോ ഒരാൾ ഉറക്കെ പറയുന്നത് കേട്ടു എന്നും ആരാണെന്ന് ചോദിച്ചപ്പോൾ തന്റെ കാമുകനാണെന്ന് സാമന്ത പറഞ്ഞെന്നും അവരുടെ ഒരു സുഹൃത്ത് നേരത്തേ തന്നെ മൊഴി നൽകിയിരുന്നു.
എന്നാൽ, താൻ ഇതുവരെ ജാക്വെസിനെ കണ്ടിട്ടില്ലെന്നും മകളുടെ കാമുകനാണ് എന്നല്ലാതെ മറ്റൊരു വിവരവും അറിയുകയില്ലെന്നുമാണ് ഡാനി മൊഴി നൽകിയിരിക്കുന്നത്. അതോടൊപ്പം തന്നെ കൊലപാതകം നടത്താൻ ഉണ്ടായ കാരണം ഇതുവരെ പൊലീസ് പുറത്ത് വിട്ടിട്ടില്ല. പരിക്കെറ്റ് ചികിത്സയിൽ കഴിയുന്ന ജാക്വേസ് സുഖം പ്രാപിച്ചതിനു ശേഷം കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha


























