മാനസിക വൈകല്യമുളള യുവാവിനെ മയക്കുമരുന്ന് കേസിൽ തൂക്കിലേറ്റി; 43 ഗ്രാം ഹെറോയിൻ കടത്തിയ കേസിൽ ശിക്ഷിച്ചത് ഇന്ത്യൻ-മലേഷ്യൻ വംശജനായ നാഗേന്ദ്ര ധർമ്മലിംഗത്തെ, സിംഗപ്പൂർ കോടതിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷം! കോടതിയിൽ നിന്നും അനീതി നേരിടേണ്ടിവന്ന നാഗേന്ദ്ര ധർമ്മലിംഗത്തിന്റെ പേര് ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടുമെന്ന് വ്യക്തമാക്കി സന്നദ്ധ സംഘടനകൾ
മാനസിക വൈകല്യമുളള യുവാവിനെ മയക്കുമരുന്ന് കേസിൽ തൂക്കിലേറ്റിയിരിക്കുകയാണ് സിംഗപ്പൂർ കോടതി. ഇത് അന്താരാഷ്ടതലത്തിൽ തന്നെ വലിയ ചർച്ചയായി മാറുകയാണ്. ഇന്ത്യൻ-മലേഷ്യൻ വംശജനായ നാഗേന്ദ്ര ധർമ്മലിംഗത്തെയാണ് 43 ഗ്രാം ഹെറോയിൻ കടത്തിയ കേസിൽ ഇത്തരത്തിൽ ശിക്ഷിച്ചത്.
സംഭവം നടന്ന് പത്ത് വർഷം മുൻപ് ഇയാൾക്ക് സിംഗപ്പൂർ വധശിക്ഷ വിധിക്കുകയുണ്ടായി. എന്നാൽ യുവാവിന്റെ മാനസിക വൈകല്യം ചൂണ്ടിക്കാട്ടി വിട്ടയയ്‌ക്കണമെന്ന് പ്രതിയുടെ അമ്മ ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തുകയായിരുന്നു. അങ്ങനെ അന്താരാഷ്‌ട്ര തലത്തിൽ ഈ ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് പ്രതിയെ തൂക്കിലേറ്റിയിരിക്കുന്നത്.
അതായത് സാധാരണ മനുഷ്യരുടെ ഐക്യു ലെവൽ 85-115 വരെയായിരിക്കും. എന്നാൽ നാഗേന്ദ്രയുടെ ഐക്യു ലെവൽ എന്നത് 69 ആയിരുന്നു. മാനസിക വൈകല്യമുള്ളയാളുകളെ ഇത്തരത്തിൽ വധശിക്ഷയ്‌ക്ക് വിധിക്കരുതെന്ന് അന്താരാഷ്‌ട്ര നിയമങ്ങളിൽ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഇത് കണക്കിലെടുക്കാതെ തന്നെ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം മുൻനിർത്തിയാണ് സിംഗപ്പൂർ കോടതി നിർണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
കൂടാതെ കോടതിയിൽ നിന്നും അനീതി നേരിടേണ്ടിവന്ന നാഗേന്ദ്ര ധർമ്മലിംഗത്തിന്റെ പേര് ചരിത്രത്തിൽ തന്നെ എഴുതിച്ചേർക്കപ്പെടുമെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സന്നദ്ധ സംഘടനകൾ. വൈകല്യങ്ങളും, മാനസിക അസ്വാസ്ഥ്യവുമുള്ള ഒരു മനുഷ്യനെ മൂന്ന് ടേബിൾസ്പൂൺ ഡയമോർഫിൻ കൊണ്ടുപോകാൻ നിർബന്ധിതനായത് കൊണ്ട് തൂക്കിലേറ്റുന്നത് ന്യായീകരിക്കാനാവാത്ത അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇവർ ആരോപിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























