ചൈനയ്ക്ക് നേരേ ഭീകരാക്രമണം! ചാവേറായെത്തി പൊട്ടിത്തെറിച്ചു... പണി കൊടുത്ത് പാക് ഭീകരർ... ചൈനീസ് പൗരന്മാർ പൊട്ടിച്ചിതറി! ദൃശ്യങ്ങൾ പുറത്ത്

പാക്കിനെ വിശ്വസിച്ച് കൂടെ കൂടിയ ചൈനയ്ക്ക് ഇപ്പോൾ മുട്ടൻ പണി കിട്ടിത്തുടങ്ങിയിരിക്കുകയാണ്. നേരത്തേ ചൈനീസ് തൊഴിലാളികൾക്ക് നേരേ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ഉണ്ടായിരുന്നു. അതിനു പിന്നാലെ ഇപ്പോൾ ചൈനീസ് ഭരണകൂടത്തെ തന്നെ വിറപ്പിച്ച് ഒരു സ്ഫോടനമാണ് നടന്നിരിക്കുന്നത്.
പാകിസ്താനിലെ കറാച്ചി സര്‍വകലാശാലയിലാണ് ഇത്തവണ സ്ഫോടനം സംഭവിച്ചിരിക്കുന്നത്. ശക്തമായ സ്‌ഫോടനത്തില്‍ മൂന്ന് ചൈനീസ് പൗരന്മാരുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം വാന്‍ എത്തുമ്പോൾ അവർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.
സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് സര്‍വകലാശാല വക്താവ് മുഹമ്മദ് ഫാറൂഖിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. ചാവേറാകാനാണ് സാധ്യതയെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി കറാച്ചി പോലീസ് മേധാവി ഗുലാം നബി മേമന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ ബുര്‍ഖ ധരിച്ച ചാവേര്‍ വാനിലേക്ക് നടക്കുന്നതും ഉടന്‍ സ്‌ഫോടനം നടന്നതും വ്യക്തമാണ്.
കറാച്ചി സര്‍വകലാശാലയില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനായി ചൈന സ്ഥാപിച്ച കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ചൈന തന്നെ സ്ഥാപിച്ച സ്ഥാപനത്തിൽ ഈ ആക്രമണം നടത്തിയതിന് പിന്നൽ ചൈനയ്ക്ക് നൽകുന്ന വ്യക്തമായ സന്ദേശമാണ് എന്നും സൂചനയുണ്ട്. മരിച്ച മൂന്ന് ചൈനക്കാരില്‍ ചൈനീസ് ഭാഷാ ബിരുദ ക്ലാസുകള്‍ പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറും രണ്ട് അധ്യാപകരുമാണ്.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തീവ്രവാദ ഗ്രൂപ്പായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിൽ ചാവേറായി എത്തിയ യുവതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഷാരി ബലൂച് എന്ന യുവതിയാണ് പൊട്ടിച്ചിതറിയത്. സംഘടന ഇത് സംബന്ധിച്ച പ്രസ്താവനയിറക്കി. ഇതാദ്യമായി ഒരു വനിതാ ചാവേറാണ് ആക്രമണം നടത്തിയത്. ശാരി ബലൂച് എന്ന വനിതയാണ് ചാവേറായത്. ബലൂച് പ്രതിരോധത്തിന്റെ പുതിയൊരദ്ധ്യായം കുറിച്ചെന്നും സംഘടന അവകാശപ്പെട്ടു.
പാകിസ്താനിലെ കറാച്ചി സർവ്വകലാശാലയിൽ ചാവേർ ആയി പൊട്ടിത്തെറിച്ച ഷാരി ബലൂച് അഭിമാനമാണെന്ന് ഭർത്താവ്. സംഭവ ശേഷം ട്വിറ്ററിലൂടെയാണ് ഭർത്താവ് ഹബീതൻ ബാഷിർ ബലൂച് സന്തോഷ പ്രകടനവുമായി രംഗത്ത് വന്നത്. ഇയാളുടെ പ്രതികരണം പാകിസ്താൻ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നിന്റെ നിസ്വാർത്ഥമായ പ്രവൃത്തി എന്നെ സ്തബ്ധനാക്കി. എങ്കിലും ഞാൻ ഇന്ന് അഭിമാനം കൊള്ളുന്നു. മഹ്‌രോച്ചും മീർ ഹസ്സനും നല്ലവരായി വളരും. അമ്മയുടെ ചെയ്തിയിൽ അവർ എക്കാലവും അഭിമാനം കൊള്ളും. ഈ തുടർന്നും ഒരു അഭിവാജ്യഘടകമായി ഞങ്ങളുടെ ജീവിതത്തിൽ തുടരും എന്നും ഹബീതൻ ബാഷിർ ബലൂച് പറയുന്നു.
ബലൂച് ലിബറേഷൻ ആർമി സംഘത്തിലെ അംഗമാണ് ഷാരി. സംഭവത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ ആദ്യത്തെ വനിതാ ചാവേർ ആണ് ഷാരിയെന്നാണ് ആർമി പറഞ്ഞത്. ചാവേർ ആയി ഇവർ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിദ്യാസമ്പന്നയാണ് പൊട്ടിത്തെറിച്ച ഷാരി എന്നാണ് പാകിസ്താൻ മാദ്ധ്യമങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സുവോളജിയിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ഷാരി എംഫിലിനായി പരിശ്രമിക്കുകയാണ്. പ്രദേശത്തെ ഒരു സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ജോലിയും ഉണ്ട്. മുൻപും പാകിസ്ഥാനിലെ ചൈനീസ് പൗരന്മാർക്കെതിരെ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്.
ഇസ്ലാമാബാദിൽ നിന്നും പൂർണ സ്വാതന്ത്ര്യം അല്ലെങ്കിൽ സ്വയംഭരണാവകാശവും ആവശ്യപ്പെടുന്ന സായുധഗ്രൂപ്പാണ് ബിഎൽഎ. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് 2021 ജൂലായിൽ നടന്ന ബസ് ബോംബ് ആക്രമണത്തിന് ശേഷം ചൈനീസ് പൗരന്മാർക്ക് എതിരെ നടക്കുന്ന പ്രധാന ആക്രമണമാണിത്.
സര്‍വകലാശാലയിലെ അധ്യാപകരെയും കൊണ്ടു പോകുകയായിരുന്ന വാഹനമാണു പൊട്ടിത്തെറിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാനില്‍ ഏഴോ എട്ടോ പേര്‍ ഉണ്ടായിരുന്നുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡയറക്ടര്‍ അടക്കം മൂന്ന് ചൈനീസ് പൗരന്മാരും പാകിസ്താന്‍ സ്വദേശിയായ ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് സര്‍വകലാശാല വക്താവ് പറഞ്ഞു. മറ്റ് രണ്ട് ചൈനീസ് പൗരന്മര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌ഫോടനത്തിനു പിന്നാലെ സ്ഥലത്തെത്തി പ്രദേശം ഒഴിപ്പിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച്ച് ലിബറേഷന്‍ ആര്‍മിയുടെ (ബിഎല്‍എ) മജീദ് വിഭാഗം ഏറ്റെടുത്തു. സര്‍വകലാശാല വളപ്പില്‍ വനിത ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ബിഎല്‍എ വക്താവ് പറഞ്ഞു. വനിതാ ചാവേറിന്റെ ചിത്രവും ബിഎല്‍എ വക്താവ് പുറത്തുവിട്ടു.
ഇതിനിടെ സംഭവത്തിന്‍റേതെന്ന രീതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗേറ്റിന് സമീപം ഒരു ബുര്‍ഖ ധരിച്ച് സ്ത്രീ നില്‍ക്കുന്നതും വാന്‍ സമീപത്ത് എത്തുമ്പോള്‍ ശക്തമായ സ്‌ഫോടനം നടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കണ്ടാൽ സ്ത്രീയാണ് പൊട്ടിത്തെറിച്ചത് എന്ന് തോന്നും വിധത്തിലാണ് കാണുവാൻ സാധിക്കുന്നത്. ഒരു സ്ത്രീ നടന്ന് വരികയും ഒരു കാർ വളവ് തിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ, സ്ത്രീ ചാവേർ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതി പ്രകാരം ആയിരക്കണക്കിന് ചൈനക്കാരാണ് പാകിസ്ഥാനിൽ വിവിധ മേഖലകളിൽ ജോലി നോക്കുന്നത്. ചൈനയുടെ സിൻജിയാംഗ് പ്രവിശ്യയെ പാകിസ്ഥാനിലെ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. അടിസ്ഥാന സൗകര്യ വികസനവും വൈദ്യുത പദ്ധതികളുമടക്കം നിരവധി പദ്ധതികളാണ് ഇതിനുകീഴിൽ പാകിസ്ഥാനിൽ നടക്കുന്നത്.
https://www.facebook.com/Malayalivartha


























