കിടപ്പറ പങ്കിടാന്‍ തയ്യാറായാല്‍ കുടിവെള്ളം സൗജന്യം! വന്നുവന്ന് കുളിമുറികളില്‍ ചെന്ന് ആളുകള്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന അവസ്ഥ! ഒരിറ്റ് കുടിവെള്ളത്തിനായി കാശില്ലെങ്കിൽ കൂടെ കിടന്നു തരണം! രാത്രികാലങ്ങളില്‍ വെള്ളം വില്‍ക്കാൻ എത്തുന്ന ജലവിതരണ കമ്പനികള്‍ നടത്തുന്നത് ലൈംഗിക ചൂഷണം! കെനിയയിൽ വെള്ളത്തിന് വില സെക്‌സ്

കാലപ്പഴക്കം ചെന്ന വിതരണ സംവിധാനങ്ങളും കാലാവസ്ഥ മാറ്റങ്ങളും മൂലം ജലക്ഷാമം നേരിട്ട് കെനിയ. കിബ്ര പോലുള്ള ജനവിഭാഗങ്ങളില്‍ താമസിക്കുന്നവര്‍ വെള്ളത്തിനായി സ്വകാര്യ കച്ചവടക്കാര്‍ക്ക് പണം നല്‍കുന്നു. ജലത്തിന്റെ ലഭ്യതയും വിതരണവും ഇവര്‍ നിയന്ത്രിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പണമായി മാത്രമല്ല സ്ത്രീകളും പെണ്‍കുട്ടികളും വെള്ളത്തിന്റെ വില നല്‍കുന്നത്. ‘രാത്രികാലങ്ങളില്‍ വെള്ളം വില്‍ക്കുന്നവരില്‍ മിക്കവരും പുരുഷന്‍മാരാണ്. ആ സമയത്ത് അവര്‍ ലൈംഗികമായി അതിനെ പ്രയോജനപ്പെടുത്തുന്നു. നിരസിച്ചാല്‍ വെള്ളം കിട്ടില്ല.
വെള്ളത്തിന്റെ പേരില്‍ ലൈംഗിക ചൂഷണത്തിന് ഇരയാവുന്ന അനേകം സ്ത്രീകളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തി ദ് കെനിയ വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ സിവില്‍ സൊസൈറ്റി നെറ്റ്‌വര്‍ക്ക് (The Kenya Water and Sanitation Civil Society Network) തയ്യാറാക്കിയ ലഘുപുസ്തകം ഞെട്ടിക്കുന്ന കഥകളാണ് പുറത്തുകൊണ്ടുവന്നത്. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തില്‍ കെനിയന്‍ ഭരണകൂടവും ജലചൂഷണം നടത്തുന്ന കമ്പനികളും മറച്ചുപിടിക്കുന്ന ലൈംഗിക ചൂഷണത്തിന്റെ പൊള്ളിക്കുന്ന അനുഭവങ്ങളാണ് ഉള്ളതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കുടിവെള്ളം കിട്ടുന്നതിനായി തന്റെ കൂട്ടുകാരി ഒരു ജലവിതരണ കമ്പനിയുടെ കങ്കാണിക്ക് ശരീരം കാഴ്ചവെക്കേണ്ടി വന്നതായി കിബറ മേഖലയിലെ ഒരു 14 കാരി പറയുന്നു. ഗര്‍ഭിണിയായ ശേഷം, ഈ കൂട്ടുകാരി ഇപ്പോള്‍ കുടിവെള്ള കമ്പനി ജീവനക്കാരുടെ കാരുണ്യത്തിലാണ് കഴിയുന്നതെന്നും അവള്‍ പറയുന്നു. കിടപ്പറ പങ്കിടാന്‍ തയ്യാറായാല്‍ കുടിവെള്ളം സൗജന്യമായി തരാമെന്നാണ് ഒരു കമ്പനി ജീവനക്കാരന്‍ പറഞ്ഞെതന്ന് മറ്റൊരു പതിനഞ്ചുകാരി സാക്ഷ്യപ്പെടുത്തുന്നു. താന്‍ സെക്‌സിനു വിസമ്മതിച്ചപ്പോള്‍ അയാള്‍ പലവട്ടം നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും വെള്ളം നിഷേധിക്കുകയും ചെയ്തതായും അവള്‍ പറയുന്നു. കുടിവെള്ളവും, ശുചിമുറികളും വൃത്തിയുള്ള ജീവിതസാഹചര്യങ്ങളും ഇല്ലാത്ത സ്ത്രീകളും പെണ്‍കുട്ടികളും വെള്ളക്കമ്പനി ജീവനക്കാരുടെ കാരുണ്യത്തിന് വേണ്ടി കെഞ്ചേണ്ട അവസ്‌യിലാണെന്നാണ് പുസ്തകം വിശദീകരിക്കുന്നത്.
ഈ പ്രദേശങ്ങളില്‍ കുളിമുറികളും മറ്റും വീടുകള്‍ക്ക് വെളിയിലാണ്. വന്നുവന്ന് കുളിമുറികളില്‍ ചെന്ന് ആളുകള്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. കുളിമുറിയിലേക്ക് പോവുന്നതിനിടയില്‍ തന്നെ ഒരാള്‍ കടന്നുപിടിച്ച് ബലാല്‍സംഗം ചെയ്തതായി ആലീസ് എന്ന 16 കാരി പറയുന്നു. കമ്യൂണിറ്റി കുളിമുറികള്‍ ഉപയോഗിക്കുന്നതിനു പണത്തിന് പകരം ശരീരം നല്‍കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നാണ് മറ്റൊരു സ്ത്രീ സാക്ഷ്യപ്പെടുത്തുന്നത്. സെക്‌സിനു സമ്മതിക്കാത്ത സ്ത്രീകള്‍ക്ക് വെള്ളം നിഷേധിക്കുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ''കാശില്ലെങ്കില്‍, തനിക്ക് കിടന്നു തരണമെന്നാണ് എന്നോട് ഒരു കുളിമുറി മേല്‍നോട്ടക്കാരന്‍ പറഞ്ഞത്. ഞാന്‍ സമ്മതിക്കാതായപ്പോള്‍ എനിക്ക് വെള്ളം നിഷേധിച്ചു. കിലോമീറ്ററുകള്‍ ദൂരെ ചെന്ന് വെള്ളം കൊണ്ടു വരേണ്ട അവസ്ഥയിലാണ് താന്‍''-ഒരു സ്ത്രീ പറയുന്നു.
അപമാനം ഭയന്നും പേടിച്ചുമാണ് സ്ത്രീകള്‍ പൊലീസിനെ സമീപിക്കാത്തത്. സ്ത്രീകള്‍ പരാതിപ്പെടാത്തതിനാല്‍ ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ പ്രയാസമാണെന്ന് പൊലീസ് പറയുന്നു. പൊതുജല ഇടങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യമായ അളവില്‍ കൊടുക്കാന്‍ അത് പര്യാപ്തമല്ല. 2005 മുതല്‍ നെയ്‌റോബി ജലദൗര്‍ലഭ്യം നേരിടുന്നു. സ്വകാര്യ ജലവിതരണക്കാരാണ് കിബ്ര പോലുള്ള സ്ഥലങ്ങളില്‍ ഈ വിടവ് നികത്തുന്നത്.
https://www.facebook.com/Malayalivartha


























