പാക്കിസ്ഥാനിൽ ചാവേറായി വനിത! പൊടുന്നനെ പൊട്ടിച്ചിതറി! 3 ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു... പാകിസ്ഥാനിൽ കറാച്ചി സർവകലാശാലയിൽ ബുർഖ ധരിച്ചെത്തിയ വനിതാ ചാവേർ
പാകിസ്താനിലെ കറാച്ചിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു ചൈനീസ് പൗരനും രണ്ട് സ്ത്രീകളുമുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കറാച്ചി സര്‍വകലാശാലയിലെ ചൈനീസ് പഠിപ്പിക്കുന്ന കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിനടുത്ത് നിര്‍ത്തിയിട്ട വാനാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടക്കുന്ന സമയത്ത് ഡ്രൈവറും സുരക്ഷാ ജീവനക്കാരനും വാനിലുണ്ടായിരുന്നു. ഇവരെ കൂടാതെ മറ്റ് നാലു പേരും വാനിന് സമീപത്തുണ്ടായിരുന്നു.
സ്‌ഫോടനം ചൈനീസ് പൗരന്‍മാരെ ലക്ഷ്യമിട്ടായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. 'പ്രാഥമിക അന്വേഷണം നടന്നു വരികയാണ്. വാനിലോ സമീപത്തോ ആയിരിക്കാം സ്‌ഫോടക വസ്തു ഘടിപ്പിച്ചിരിക്കുക. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാകും സ്‌ഫോടനം നടത്തിയിട്ടുണ്ടാകുക' മുതിര്‍ന്ന പൊലീസ് ഉദ്യേഗസ്ഥന്‍ മുഖ്ദാസ് ഹൈദര്‍ പറഞ്ഞു.
ഐബിഎ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചൈനീസ് പഠിപ്പിക്കുന്ന രണ്ട് വിദേശികളാണ് വാന്‍ കൊണ്ടു വന്നതെന്ന് ഒരു ഉറുദ്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വാനിനടുത്ത് ബൈക്കിലായി രണ്ട് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. സ്‌ഫോടനം നടന്ന ഉടനടി പൊലീസും സമാന്തര സൈന്യവും സ്ഥലത്തെത്തിയിരുന്നു. സ്‌ഫോടനത്തില്‍ കത്തിയമരുന്ന വാനിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കറാച്ചിയില്‍ ഇതിനു മുമ്പും ചൈനീസ് പൗരന്‍മാര്‍ക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്.
ബലൂച് ലിബറേഷൻ ആർമി സംഘത്തിലെ അംഗമാണ് ഷാരി. സംഭവത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ ആദ്യത്തെ വനിതാ ചാവേർ ആണ് ഷാരിയെന്നാണ് ആർമി പറഞ്ഞത്. ചാവേർ ആയി ഇവർ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിദ്യാസമ്പന്നയാണ് പൊട്ടിത്തെറിച്ച ഷാരി എന്നാണ് പാകിസ്താൻ മാദ്ധ്യമങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സുവോളജിയിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ഷാരി എംഫിലിനായി പരിശ്രമിക്കുകയാണ്. പ്രദേശത്തെ ഒരു സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ജോലിയും ഉണ്ട്. മുൻപും പാകിസ്ഥാനിലെ ചൈനീസ് പൗരന്മാർക്കെതിരെ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്.
ഇസ്ലാമാബാദിൽ നിന്നും പൂർണ സ്വാതന്ത്ര്യം അല്ലെങ്കിൽ സ്വയംഭരണാവകാശവും ആവശ്യപ്പെടുന്ന സായുധഗ്രൂപ്പാണ് ബിഎൽഎ. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് 2021 ജൂലായിൽ നടന്ന ബസ് ബോംബ് ആക്രമണത്തിന് ശേഷം ചൈനീസ് പൗരന്മാർക്ക് എതിരെ നടക്കുന്ന പ്രധാന ആക്രമണമാണിത്.
സര്‍വകലാശാലയിലെ അധ്യാപകരെയും കൊണ്ടു പോകുകയായിരുന്ന വാഹനമാണു പൊട്ടിത്തെറിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാനില്‍ ഏഴോ എട്ടോ പേര്‍ ഉണ്ടായിരുന്നുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡയറക്ടര്‍ അടക്കം മൂന്ന് ചൈനീസ് പൗരന്മാരും പാകിസ്താന്‍ സ്വദേശിയായ ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് സര്‍വകലാശാല വക്താവ് പറഞ്ഞു. മറ്റ് രണ്ട് ചൈനീസ് പൗരന്മര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌ഫോടനത്തിനു പിന്നാലെ സ്ഥലത്തെത്തി പ്രദേശം ഒഴിപ്പിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച്ച് ലിബറേഷന്‍ ആര്‍മിയുടെ (ബിഎല്‍എ) മജീദ് വിഭാഗം ഏറ്റെടുത്തു. സര്‍വകലാശാല വളപ്പില്‍ വനിത ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ബിഎല്‍എ വക്താവ് പറഞ്ഞു. വനിതാ ചാവേറിന്റെ ചിത്രവും ബിഎല്‍എ വക്താവ് പുറത്തുവിട്ടു.
ഇതിനിടെ സംഭവത്തിന്‍റേതെന്ന രീതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗേറ്റിന് സമീപം ഒരു ബുര്‍ഖ ധരിച്ച് സ്ത്രീ നില്‍ക്കുന്നതും വാന്‍ സമീപത്ത് എത്തുമ്പോള്‍ ശക്തമായ സ്‌ഫോടനം നടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കണ്ടാൽ സ്ത്രീയാണ് പൊട്ടിത്തെറിച്ചത് എന്ന് തോന്നും വിധത്തിലാണ് കാണുവാൻ സാധിക്കുന്നത്. ഒരു സ്ത്രീ നടന്ന് വരികയും ഒരു കാർ വളവ് തിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ, സ്ത്രീ ചാവേർ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha