പാക് വിദേശകാര്യമന്ത്രിയായി മുപ്പത്തിമൂന്നുകാരൻ, ബിലാവല്‍ ഭൂട്ടോ സര്‍ദാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ
പാകിസ്ഥാന്റെ പുതിയ വിദേശകാര്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ട് തവണ മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയുടെയും മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെയും മകനായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് വിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. എവാന്‍-ഇ-സദറില്‍ (പ്രസിഡന്റ് ഹൗസ്) നടന്ന ലളിതമായ ചടങ്ങില്‍ പ്രസിഡന്റ് ആരിഫ് അല്‍വി 33 കാരനായ ബിലാവലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി ഷഹ് ബാസ് ഷരീഫും സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി.
കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭാ രൂപീകരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ബിലാവലിന്റെ പേരുണ്ടാവാതിരുന്നത് പലരെയും ഞെട്ടിച്ചിരുന്നു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനായ ബിലാവല്‍ ഭൂട്ടോ-സര്‍ദാരി കഴിഞ്ഞ ആഴ്ച ലണ്ടനില്‍ വച്ച് പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് വിഭാഗം നേതാവ് നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് പാക്കിസ്ഥാന്റെ വിദേശകാര്യ മന്ത്രിയായി ബിലാവലിന്റെ സത്യപ്രതിജ്ഞ ഏപ്രില്‍ 11 ന് അധികാരമേറ്റ പ്രധാനമന്ത്രി ഷെരീഫിന്റെ സഖ്യസര്‍ക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് പിപിപി.
അതേസമയം, കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം കഴിഞ്ഞ ദിവസം ആദ്യമായാണ് മോദി കശ്‌മീർ സന്ദർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കശ്‌മീർ സന്ദർശനം താഴ്‌വരയിൽ എല്ലാം ശരിയാണെന്ന വ്യജബോധനിർമിതിക്കാണെന്ന് പാക് വിദേശമന്ത്രാലയം ആരോപിച്ചു.
ചെനാബിൽ ആരംഭിക്കുന്ന റാറ്റിൽ വൈദ്യുതപദ്ധതിക്കെതിരെ പാകിസ്ഥാൻ ആക്ഷേപം ഉന്നയിച്ചിരുന്നു. ചെനാബ് നദിയിൽ വൈദ്യുത പദ്ധതികൾ സ്ഥാപിക്കാൻ തറക്കല്ലിട്ടത് 1960ലെ ഇൻഡസ് ജല കരാറിന്റെ ലംഘനമാണ്. ക്വാർ പദ്ധതി സംബന്ധിച്ച ഒരു വിവരവും ഇന്ത്യ പാകിസ്ഥാന് നൽകിയിട്ടില്ലെന്നും പാക് വിദേശമന്ത്രാലയം പറഞ്ഞു.
https://www.facebook.com/Malayalivartha