എന്റെ കൂടെ കിടന്നില്ലെങ്കിൽ 20 പേരെ കൂടി ഞാൻ വിളിക്കും .. ആദ്യം കുട്ടികളുടെ അമ്മയെ ആണ് വിളിച്ചത് . പക്ഷേ അവളെ വേഗം തിരിച്ചയച്ചു, എന്നിട്ട് പതിനാറുകാരിയായ മകളെ വിട്ടയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു..ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇറങ്ങിയില്ലെങ്കിൽ അവർ ഞങ്ങളെ കാണില്ലായിരുന്നു , തോരാക്കണ്ണീരോടെ ഒരു കുടുംബം
റഷ്യൻ അധിനിവേശ ഗ്രാമമായ ഉക്രെയ്നിലെ കെർസണിൽ പതിനാറുകാരിയായ പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം. റഷ്യൻ സൈനികനെ കുറിച്ച് ഗർഭിണിയായ പെൺകുട്ടി പറഞ്ഞത് ഞെട്ടിക്കുന്ന ആരോപണങ്ങൾ
"ഒന്നുകിൽ നിങ്ങൾ ഇപ്പോൾ എന്റെ കൂടെ കിടക്കുക, അല്ലെങ്കിൽ ഞാൻ 20 പേരെ കൂടി കൊണ്ടുവരും ," റഷ്യയുടെ നിയന്ത്രണത്തിലുള്ള കെർസൺ ഗ്രാമത്തിൽ 16 വയസ്സുള്ള ഗർഭിണിയായ കൗമാരക്കാരിയെ ബലാത്സംഗം ചെയ്യുന്നതിനുമുമ്പ് മദ്യപിച്ച റഷ്യൻ സൈനികൻ പറഞ്ഞ വാക്കുകളാണിത്
ബലാത്സംഗം ആരോപിക്കപ്പെടുന്ന സമയത്ത്, കൗമാരക്കാരി ആറ് മാസം ഗർഭിണിയായിരുന്നു എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മദ്യപിച്ചെത്തിയ സൈനികൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി പറഞ്ഞു.
ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടിയും കുടുംബവും അവരുടെ വീടിന്റെ ബേസ്‌മെന്റിൽ അഭയം തേടുകയായിരുന്നു. സന്ധ്യ മയങ്ങിയപ്പോൾ ഭക്ഷണം കഴിക്കാനായി കുട്ടികളെ പുറത്തെടുത്തപ്പോൾ ആണ് മദ്യപിച്ചെത്തിയ സൈനികന്റെ കണ്ണിൽ കുടുംബം വന്നുപെട്ടത്
കുട്ടികൾക്ക് എത്ര വയസ്സുണ്ടെന്ന് ചോദിച്ച് സൈനികൻ അടുത്ത് ചെന്നു . ഗർഭിണിയായ പതിനാറുകാരിയ്ക്ക് പുറമെ 12 ഉം 14 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികൾ കൂടിയാണ് ആ വീട്ടിൽ ഉണ്ടായിരുന്നത് . സൈനികൻ ആദ്യം കുട്ടികളുടെ അമ്മയെ ആണ് വിളിച്ചത് . പക്ഷേ അവളെ വേഗം വിട്ടയച്ചു, എന്നിട്ട് പതിനാറുകാരിയായ മകളെ വിട്ടയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു .
കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും ബലാത്സംഗം എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.
നീലക്കണ്ണുള്ള ആ സൈനികനെ മറ്റ് റഷ്യക്കാർ mr Blue എന്ന് വിളിക്കുന്നത് താൻ കേട്ടുവെന്നും അയാൾക്ക് ഒരു ക്രിമിനൽ ഭൂതകാലമുണ്ടെന്നും അവൻ കന്യകകളായ പെൺകുട്ടികളെ അന്വേഷിച്ച് ഗ്രാമത്തിൽ ചുറ്റിക്കറങ്ങുന്നുണ്ടെന്നും അവൾ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ബലാത്സംഗത്തിൽ അവളുടെ ദുരിതം അവസാനിച്ചില്ല. അടുത്ത ദിവസം, അവളെ മറ്റൊരു സൈനികന്റെ അടുത്തേക്ക് കൊണ്ടുപോയി, അയാൾ അവളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. "ഞാൻ പേടിച്ചു കരയാൻ തുടങ്ങി. പക്ഷേ ഞാൻ ഗർഭിണിയാണെന്ന് പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് പരിശോധിക്കാനുള്ള ഒരു പരീക്ഷണമാണെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത് ."
"ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇറങ്ങിയില്ലെങ്കിൽ അവർ ഞങ്ങളെ കാണില്ലായിരുന്നു എന്ന് പറഞ്ഞു വിലപിക്കാൻ മാത്രമേ ആ കുടുംബത്തിന് ആകുന്നുള്ളു
https://www.facebook.com/Malayalivartha