അതിജീവതയ്ക്ക് വേണ്ടി ആ നടൻ പത്മസരോവരത്തിൽ പൊട്ടിത്തെറി.. പി ടി തോമസിന്റെ ആത്മാവ് വിടില്ല കാവ്യയും ദിലീപും നിലവിളിക്കുന്നു

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ മറ്റൊരു നിര്‍ണായക വഴിത്തിരിവ് കൂടി ഉണ്ടായിരിക്കുകയാണ്. ആക്രമണത്തിന് ഇരയായ അതിജീവിതക്കുള്ള പിന്തുണ വര്‍ധിച്ചിരിക്കുന്നു. നടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് തെന്നിന്ത്യയിലെ പ്രമുഖ നടനും അമ്മയിലെ അംഗവുമായ രവീന്ദ്രനും ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചര്‍ എന്ന സംഘടനയും.
നടനും സംഘടനാ ഭാരവാഹിയുമായ രവീന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.അന്തരിച്ച മുന്‍ കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസിന്റെ സുഹൃത്തുക്കളാണ് ഈ കൂട്ടായ്മയിലുളളത്.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് ഫ്രണ്ട്‌സ് ഓഫ് പിടി ആന്റ് നേച്ചര്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്. അതിജീവിതയ്ക്ക് നീതി കിട്ടാനുളള പോരാട്ടത്തില്‍ എല്ലാവരും അണി നിരക്കണമെന്ന് നടന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 9.30ന് എറണാകുളം ഗാന്ധി സ്‌ക്വയറിലാണ് ഏകദിന ഉപവാസം നടക്കുന്നത്. അഡ്വക്കേറ്റ് എ ജയശങ്കര്‍ പ്രതിഷേധ ഉപവാസം ഉദ്ഘാടനം ചെയ്യും. സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയുടെ ഭാഗമാകുമെന്ന് സംഘടന അറിയിച്ചു.
ഇതാദ്യമായാണ് 5 വര്‍ഷങ്ങള്‍ക്കിപ്പുറം മലയാള സിനിമാ രംഗത്ത് നിന്ന് ഒരു നടന്‍ പ്രതിഷേധവുമായി പരസ്യമായി രംഗത്ത് വരുന്നത്. തങ്ങളുടേത് 5 വര്‍ഷത്തിന് ശേഷം വരുന്ന പ്രതിഷേധമല്ലെന്ന് രവീന്ദ്രന്‍ പറയുന്നു. ആദ്യമായി അതിജീവിതയ്ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയത് പിടി തോമസ് ആയിരുന്നുവെന്നും ഇതേ ഗാന്ധി സ്‌ക്വയറില്‍ സത്യാഗ്രഹം നടത്തിയിരുന്നുവെന്നും രവീന്ദ്രന്‍ പറഞ്ഞു.
ഈ വിഷയം ജനശ്രദ്ധയില്‍പ്പെടുത്തിയതും അതിന്റെ ഗൗരവം അധികാരികളെ ബോധ്യപ്പെടുത്തിയതും പിടി തോമസ് ആയിരുന്നു. അതിന്റെ ഭാഗമായാണ് ഈ പ്രതിഷേധം. അഞ്ച് വര്‍ഷം നീണ്ട് നിന്ന ഒരു പോരാട്ടത്തിന്റെ രണ്ടാം ഭാഗമാണിപ്പോൾ നടക്കുന്നത് എന്നാണ് രവീന്ദ്രന്‍ പറഞ്ഞത്.അതായത് പി ടി തുടങ്ങിവെച്ചത് ഇവർ മുന്നോട്ട് കൊണ്ടുപോകുന്നു...
എല്ലാ അർത്ഥത്തിലും ഒതുക്കി തീർക്കുമായിരുന്ന ഒരു കേസ് ഈ രാഷ്ട്രീയക്കാരന്റെ സാന്നിധ്യം കൊണ്ട് കേരളീയർ അറിഞ്ഞു. മലയാളത്തിലെ ജനപ്രിയ നടനായി വലസിയ ദിലീപിനെ 82 ദിവസം ജയിലിൽ കിടത്തിയ ആ കേസ്. നടിയെ ആക്രമിച്ച സംഭവം കേസായതു പോലും പിടിയുടെ നിശ്ചയദാർഡ്യം കൊണ്ടായിരുന്നു. അക്രമത്തിനിരയായ യുവതിയുടെ അടുത്ത് ആ രാത്രിയിൽ പിടി എത്തിയതാണ് ആ കേസിൽ നിർണ്ണായകമായത്.
വാഹനത്തിനുള്ളിൽ അതിക്രൂരമായി നടിയെ പീഡിപ്പിച്ച ശേഷം പൾസർ സുനി അവരെ കൊണ്ടിറക്കിയത് നടൻ ലാലിന്റെ വീട്ടിലായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പാതിരാത്രിയിൽ നിർമ്മതാവ് കൂടിയായ ആന്റോ ജോസഫിനെ ലാൽ കാര്യമറിയിച്ചു. ഗൗരവം പിടി കിട്ടിയ ആന്റോ തന്റെ സുഹൃത്ത് കൂടിയായ പിടി തോമസിനെ ആ രാത്രി വിളിച്ചുണർത്തി വണ്ടിയിൽ കയറ്റി. ലാലിന്റെ വീട്ടിലെത്തിയ തൃക്കാക്കര എംഎൽഎ കേട്ടത് ആ വാഹനത്തിനുള്ളിലെ നടക്കുന്ന പീഡനമായിരുന്നു.
ഒരു പക്ഷേ സിനിമയിലെ വമ്പൻ തോക്കുകൾ ഇടെപട്ട് ഒതുക്കി തീർക്കാൻ സാധ്യതയുണ്ടായിരുന്ന കേസിൽ പിടി തോമസ് ഇടപെട്ടു. ഐജിയായിരുന്ന വിജയനെ ഫോണിൽ വിളിച്ച് എല്ലാം അറിയിച്ചു. പിടിയെ പോലൊരു എംഎൽഎ ഇടപെട്ട കേസിൽ എഫ് ഐ ആർ എടുത്തില്ലെങ്കിൽ ഉണ്ടാകുമായിരുന്ന പുലിവാലുകൾ പൊലീസ് തിരിച്ചറിഞ്ഞു. രാത്രിയിൽ നടിക്ക് ആത്മവിശ്വാസം പകർന്ന പിടി തോമസ് കേസുമായി മുമ്പോട്ട് പോകണമെന്ന് നിർദ്ദേശിച്ചു. അങ്ങനെ പൾസർ സുനി അകത്തായി. പിന്നാലെ ദീലീപും.
ഈ കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണ്. വിചാരണയിൽ കോടതിയിൽ എത്തി സാക്ഷി മൊഴിയും പിടി തോമസ് നൽകി. യാതൊരു വിധ സമ്മർദ്ദത്തിനും വഴങ്ങാത്ത മൊഴി. . ഗൂഢാലോചനാ അന്വേഷണത്തിലേക്ക് കേസ് എത്തിയതിന് പിന്നിലും പിടി തോമസിന്റെ നിരന്തര ഇടപെടലുകൾ ഉണ്ട്. ഒരു ഘട്ടത്തിൽ താര സംഘടനയായ അമ്മയെ പോലും പരസ്യമായി വിമർശിച്ച് പിടി രംഗത്തു വന്നിരുന്നു. സിനിമയിലെ കൊള്ളരുതായ്മകൾക്കെതിരെ സിനിമാ സംഘടനകളുടെ കണ്ണു തുറപ്പിച്ചതും പിടിയുടെ ആ വെളിപ്പെടുത്തലുകളായിരുന്നു.
https://www.facebook.com/Malayalivartha


























