യുക്രൈൻ നാശം പുടിന്റെ കൈകൊണ്ട് 20 പടക്കപ്പലുകൾ.. പിന്നാലെ പകർച്ചവ്യാധിയും

സെപൊറേഷ്യയിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. യുക്രെയിനിൽ ഒരു ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടതായും ഒരാളെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. ഖേഴ്സണെ റഷ്യ ക്രൈമിയയുടെ ഭാഗമാക്കി മാറ്റിയേക്കുമെന്ന് മേയർ പറഞ്ഞു. ഖേഴ്സണിൽ മേയ് 1 മുതൽ റഷ്യൻ കറൻസിയായ റൂബിൾ ഉപയോഗത്തിൽ വരുമെന്ന് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നിലവിൽ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഖേഴ്സൺ. റഷ്യയ്ക്ക് ഇതുവരെ 22,800 സൈനികരുടെ ജീവൻ നഷ്ടമായെന്ന് യുക്രെയിൻ അവകാശപ്പെട്ടു.
അതെ സമയം കിഴക്കൻ യുക്രെയ്നിൽ റഷ്യ ആക്രമണം ശക്തമാക്കി. വ്യവസായ മേഖലയായ ഡോൺബാസിലും സമീപമുള്ള ഡോണെറ്റ്സ്ക്, ഹർകീവ് എന്നിവിടങ്ങളിലും തുടരെ മിസൈൽ ആക്രമണമുണ്ടായി. മുങ്ങിക്കപ്പലുകൾ ഉൾപ്പെടെ റഷ്യയുടെ 20 പടക്കപ്പലുകൾ കരിങ്കടലിൽ സജ്ജമായി നിൽക്കുന്നു. യുക്രെയ്ൻ തീരമേഖലയിൽ കനത്ത ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇതേസമയം, റഷ്യൻ സേന പിടിച്ച ഹഴ്സൻ നഗരത്തിലെ ടെലിവിഷൻ ടവറിനു സമീപം യുക്രെയ്ൻ കനത്ത പ്രത്യാക്രമണം നടത്തി.
റഷ്യൻ സേന പിൻവാങ്ങിയ മരിയുപോളിൽ പകർച്ചവ്യാധി ഭീഷണിയുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഷ്യൻ സേന കനത്ത നാശമുണ്ടാക്കിയ പട്ടണങ്ങൾ സന്ദർശിച്ചു. കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ ബുച്ചയിൽ രാജ്യാന്തര ഏജൻസിയുടെ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മരിയുപോളിലെ അസോവാസ്റ്റൽ സ്റ്റീൽ പ്ലാന്റിൽ യുക്രെയ്ൻ പോരാളികൾക്കൊപ്പം കുടുങ്ങിയ ആയിരത്തോളം പേരെ രക്ഷപ്പെടുത്തുന്നതിനുള്ള യുഎൻ പദ്ധതിക്ക് പുട്ടിൻ സമ്മതം നൽകിയതായും പറഞ്ഞു.
നാറ്റോ രാജ്യങ്ങളായ പോളണ്ടിനും ബൾഗേറിയയ്ക്കും പ്രകൃതിവാതകം നൽകുന്നതു നിർത്തിയ റഷ്യൻ നടപടിയെ പ്രതിരോധിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ സംയുക്തശ്രമം തുടങ്ങി. വില റൂബിളിൽ നൽകണമെന്ന പുട്ടിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ബൾഗേറിയൻ തുറമുഖമായ വർനയിലൂടെ യുക്രെയ്നിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ ഇരുരാജ്യങ്ങളും ധാരണയായി.
പിടിച്ചെടുത്ത യുക്രെയ്ൻ പ്രദേശങ്ങളിൽ വ്യാജ ഹിതപരിശോധന നടത്താൻ റഷ്യ നീക്കം നടത്തുന്നതായി യുഎസ് ആരോപിച്ചു. റഷ്യ സൈനിക നടപടി അവസാനിപ്പിക്കുംവരെ യുഎസും നാറ്റോയും യുക്രെയ്നിനു സഹായം തുടരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.
അതേ സമയം, ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടെറെസ് ഇന്നലെ കീവിൽ അധിനിവേശത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ചു. അധിനിവേശത്തിനിടെ നടന്നെന്ന് ആരോപിക്കപ്പെടുന്ന യുദ്ധക്കുറ്റങ്ങളുടെ അന്വേഷണത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടികളിൽ റഷ്യ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കിഴക്കൻ യുക്രെയിനിൽ രണ്ട് ആയുധ സംഭരണശാലകൾ റഷ്യ തകർത്തു. കീവിലെ തങ്ങളുടെ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.അതേ സമയം, ജർമ്മനിയിൽ നിന്ന് പോളണ്ട് ഇപ്പോഴും റഷ്യൻ പ്രകൃതിവാതകം വാങ്ങുന്നതായി റഷ്യൻ കമ്പനിയായ ഗ്യാസ്പ്രോം പറഞ്ഞു. യാമൽ പൈപ്പ്‌ലൈൻ വഴി ദിവസവും 30 ദശലക്ഷം ക്യൂബിക് മീറ്ററാണ് ജർമ്മനി വഴി പോളണ്ട് വാങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് റൂബിളിൽ പണമടയ്ക്കാത്തതിനാൽ പോളണ്ടിലേക്കും ബൾഗേറിയയിലേക്കുമുള്ള വാതക വിതരണം ഗ്യാസ്പ്രോം നിറുത്തിവച്ചത്.
https://www.facebook.com/Malayalivartha


























